ഓരോ ചുരുളിയിലും ഓരോ നീതിശാസ്ത്രമാണ്. അവിടത്തെ നീതി എന്തോ അത് അവിടെ നടപ്പാക്കുന്നു, പുറംലോകം അതിനെ എങ്ങനെ നോക്കിക്കാകാണും, അവർ എന്ത് ചിന്തിക്കും എന്നതിനെ സംബന്ധിച്ചൊന്നും യാതൊരു വിചാരവും ആരും വെച്ചുപുലർത്തുന്നതായി തോന്നുന്നില്ല.
ഇതൊരു മലയാള സിനിമയായതുകൊണ്ട് സഭ്യമായ ഭാഷയില്‍ സംസാരിക്കണം. അതിനായി സംവിധായകന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തണോ. അവിടെ സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ സിനിമയുടെ ആത്മാവ് തന്നെ ഇല്ലാതാകുമെന്നാണ് ഞാന്‍ ഭയപ്പെടുന്നത്' വിനയ് പറഞ്ഞു.