മുംബൈ: ആമിര്‍ ഖാന്‍ നായകനായെത്തിയ ലാല്‍ സിംഗ് സിങ് ഛദ്ദ വൻ പരാജയത്തിലേക്കെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 11 റിലീസ് ചെയ്ത ചിത്രം ഒരു ആഴ്ച പിന്നിട്ടിട്ടും 50 കോടി രൂപ പോലും നേടിയിട്ടില്ല. 185 കോടി രൂപ മുടക്കിയാണ് ചിത്രം നിര്‍മ്മിച്ചത്. ആമിറിന്റേതായി ഇതിനു മുമ്പിറങ്ങിയ തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ ആദ്യ ദിനം തന്നെ അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. എന്നാല്‍ പിന്നീട് ചിത്രം ബോക്സോഫീസില്‍ പരാജയപ്പെടുകയായിരുന്നു. ഇന്ത്യയില്‍ വെള്ളിയാഴ്ച ആമിര്‍ ചിത്രത്തിന്റെ 1300 ഷോകളാണ് റദ്ദാക്കിയത്. തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ ചിത്രം മൊഴി മാറ്റിയും പ്രദർശനത്തിനെത്തിയിരുന്നു.
അതേസമയം, ചിത്രത്തിന് പ്രതീക്ഷ കളക്ഷന്‍ നേടാന്‍ കഴിയാത്തതിനാല്‍ നിര്‍മ്മാതക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആമീര്‍ ഖാന്‍ ഒരുങ്ങുന്നുവെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. കൃത്യമായ തുക നിശ്ചയമില്ലെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ അമീര്‍ ഖാന്‍ തീരുമാനിച്ചതായി ദേശിയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സിനിമയുടെ ട്രൈയ്ലര്‍ പുറത്തിറങ്ങിയത് മുതല്‍ ചിത്രം ബഹിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ വാദികള്‍ രംഗത്തെത്തിയിരുന്നു. ഇതും ചിത്രത്തിന്‍റെ പരാജയത്തിന്‍റെ കാരണമായെന്നാണ് വിലയിരുത്തുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പി കെ എന്ന ചിത്രത്തിന്റെ റിലീസിനുപിന്നാലെയാണ് ആമിര്‍ ഖാനെതിരെ തീവ്ര ഹിന്ദുത്വവാദികള്‍ സൈബര്‍ ആക്രമണം ആരംഭിച്ചത്. ചിത്രത്തിലെ ചില ഭാഗങ്ങള്‍ ഹിന്ദുക്കളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തി എന്നാരോപിച്ചായിരുന്നു ആക്രമണം. പികെ, ധൂം 3 എന്നീ ചിത്രങ്ങളിലും സത്യമേവ ജയതേ എന്ന പരിപാടിയിലും പറഞ്ഞ ചില പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ചാണ് തീവ്ര ഹിന്ദുത്വവാദികളുടെ വിദ്വേഷ പ്രചാരണം നടത്തിയത്. നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ആമീര്‍ ഖാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു സിനിമ റിലീസ് ചെയ്യുന്നത്. 1994ൽ പുറത്തിറങ്ങിയ ഹോളിവുഡ് ക്ലാസിക് ചിത്രം 'ഫോറസ്റ്റ് ഗമ്പി'ന്‍റെ റീമേക്കാണ് ലാൽ സിംഗ് ഛദ്ദ.