കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റനും ബിസിസിഐയുടെ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയിട്ടുള്ളത്. ഈ മാസമാദ്യം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.
ഹൃദയത്തില്‍ മൂന്നു ബ്ലോക്കുകളാണ് ഉണ്ടായിരുന്നത്. ആൻജിയോപ്ലാസ്റ്റിയിലൂടെ അതിലൊന്ന് നീക്കം ചെയ്തിരുന്നു. ബാക്കി ബ്ലോക്കുകള്‍ വലിയ വെല്ലുവിളിയാകില്ല എന്നായിരുന്നു തിങ്കളാഴ്ച ചേര്‍ന്ന 9 അംഗ മെഡിക്കൽ സംഘം വിലയിരുത്തിയത്. 3-4 ആഴ്ചയ്ക്കുള്ളിൽ ഗാംഗുലിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിയുമെന്നും അവര്‍ വ്യക്തമാക്കിയതാണ്.