ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. സെഞ്ച്വറി നേടിയ ക്യാപറ്റൻ ജോ റൂട്ടിന്റെ മികവിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലേക്ക് നീങ്ങുന്നത്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 263 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിനായി ജോറൂട്ടിനും ബെൻസ്റ്റോക്സിനും ഇന്ത്യൻ ബൗളർമാർക്ക് വെല്ലുവിളി ഉയർത്താനായില്ല. 82 റൺസെടുത്ത സ്റ്റോക്സിനെ അരങ്ങേറ്റതാരം നദീം പുറത്താക്കി. മികച്ച ഫോമിലുള്ള ജോ റൂട്ട് ഇരട്ട സെഞ്ച്വറി കുറിക്കമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജോ റൂട്ടും, ഒലി പോപ്പുമാണ് ക്രീസിൽ.
ടോസ് നേടി ബാറ്റിഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനായി റോറി ബേൺസും ഡൊമിനിക്ക് സിംബ്ലിയും മികച്ച തുടക്കമാണ് നൽകിയത്. സ്കോർ 33 ൽ നിൽക്കെ റോറി ബേൺസാണ് ആദ്യം പുറത്തായത്. ഡാനിയേൽ ലോറൻസിനെ പൂജ്യത്തിന് പുറത്താക്കിയത് മാത്രമാണ് ആദ്യ ദിനത്തിലെ ഇന്ത്യയുടെ നേട്ടം. ഡൊമിനിക്ക് സിംബ്ലി 87 റൺസെടുത്തു പുറത്തായി. ആദ്യ ദിനത്തിൽ ഇന്ത്യക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി. 3 സ്പിന്നർമാർക്കും ബാറ്റ്സ്മാൻമാർക്ക് യാതൊരു ഭീഷണി ഉയർത്താനായില്ല. രവിചന്ദ്രൻ അശ്വിന് ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്.