ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (Kerala AIMS) കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണയിലെന്ന് കേന്ദ്ര ആരോഗ്യ സഹ മന്ത്രി ഭാരതി പ്രവീൺ പവാർ കെ. മുരളീധരൻ എംപിയെ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ സർക്കാർ ഏറ്റെടുത്ത 200 ഏക്കർ ഭൂമി എയിംസിന് അനുയോജ്യമാണ് എന്ന നിലപാടിലാണ് സംസ്ഥാന ആരോഗ്യവകുപ്പ്.
കൊവിഡ് മൂന്നാം തരംഗം വൈകാന്‍ സാധ്യതയെന്ന് കേന്ദ്രസര്‍ക്കാർ വിദഗ്ധ സമിതി ചെയർമാൻ ഡോ. എന്‍ കെ അറോറ. ആറു മുതല്‍ എട്ടുമാസം വരെ വൈകാൻ സാധ്യതയുണ്ടന്നാണ് ഐസിഎംആർ പഠനം സൂചിപ്പിക്കുന്നത്. ഇതിനകം പരമാവധി ആളുകൾക്ക് വാക്സിൻ നൽകാൻ ശ്രമിക്കണമെന്നും ഡോ. ആറോറ പറഞ്ഞു.
ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതിയില്ല. ഇന്നലെ വൈകിട്ട് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോ എന്ന് മനസിലാക്കാൻ ദിവസവും അദ്ദേഹവുമായി ഇടപഴകുമെന്ന് എയിംസിലെ കോവിഡ് -19 വാക്സിൻ ട്രയൽ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ സഞ്ജയ് റായ് പറഞ്ഞു. മനുഷ്യ പരീക്ഷണങ്ങളിൽ പങ്കെടുക്കാൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഇതുവരെ 3,500 അപേക്ഷകൾ ലഭിച്ചു.