പതിനേഴര വയസ് പ്രായമായ കുട്ടികളെ നാലുവര്‍ഷക്കാലത്തേക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ 'അഗ്നിവീരന്മാര്‍' എന്ന് അറിയപ്പെടും. ഈ വര്‍ഷം ആരംഭിക്കുന്ന പദ്ധതിയില്‍ 46000 പേരെ തുടക്കത്തില്‍ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
ആക്രമണത്തില്‍ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടത്. നുഴഞ്ഞക്കയറ്റ ശ്രമം തടയാനുള്ള നീക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. അനന്ത്നാഗിലും ബന്ദിപോറയിലും നടന്ന മറ്റു രണ്ട് ഏറ്റുമുട്ടലുകളിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.
ജമ്മുകശ്മീരില്‍ കുട്ടികളെ കല്ലെറിയലിനും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ കഠിന തടവ് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് വ്യക്തമാക്കിയിരുന്നു.
മ്യാന്‍മാര്‍ നടത്തിയ കൊലപാതകങ്ങള്‍ പേടിപ്പെടുത്തുന്നതാണ്. ഭയപ്പെടുത്തിയുള്ള ഭരണമാണ് അവിടെ നടക്കുന്നത്. പേടിപ്പിച്ച് ഭരിക്കുന്ന മ്യാന്‍മാര്‍ പട്ടാളത്തിനെ ധീരരായ മ്യാന്‍മാര്‍ ജനത ശക്തമായി പ്രതിരോധിക്കുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ പ്രതികരിച്ചു.