റിപ്പോര്‍ട്ട് പുറത്തുവിടുന്നത് നീട്ടിക്കൊണ്ടുപോകാനായാണ് സര്‍ക്കാര്‍ അതിനെക്കുറിച്ച് പഠിക്കാനായി പുതിയ സമിതികളുണ്ടാക്കുന്നത്. ഇനി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളൊക്കെ നടപ്പാക്കാന്‍ ചിലപ്പോള്‍ അടുത്ത തെരഞ്ഞെടുപ്പുവരെ കാത്തിരിക്കേണ്ടിവരും.
വിനായകന് തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെങ്കിലും അതൊന്ന് തിരുത്തിക്കൊടുക്കണം. വിനായകൻ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്നവയാണ്. പറഞ്ഞു പോയതിന്റെ പേരിൽ വിനായകൻ മാപ്പ് പറയുകയാണ് വേണ്ടതെന്നാണ്' വിധു വിന്‍സെന്റ് ഫേസ്ബുക്കില്‍ കുറിച്ചത്.
പൂരം വേണ്ടെന്ന തീരുമാനത്തിനായി ഇമെയില്‍ സന്ദേശം അയച്ചവര്‍ക്കും, സമൂഹമാധ്യമത്തില്‍ പൂരം വേണ്ടെന്ന് പറഞ്ഞ് ശക്തമായി ശബ്ദമുയര്‍ത്തിയവര്‍ക്കും പാര്‍വ്വതി നന്ദി അറിയിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്.
സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പൊതുവിഷയങ്ങളിലും തന്റേതായ നിലപാടുകള്‍ സ്ഥൈര്യത്തോടെ പറയുകയും സിനിമയിലെ അവസരങ്ങള്‍ കുറയുമോ എന്നുപോലും ആലോചിക്കാതെ നിലപാടിലുറച്ചു നില്‍ക്കുകയും ചെയ്യുന്ന പാര്‍വ്വതി യുവജനങ്ങളുടെ ഇടയില്‍ വലിയ അംഗീകാരമുള്ള നടിയാണ്.
2018 ൽ സുഹൃത്തുക്കൾ പലരും എ.എം.എം.എ-യില്‍ നിന്നും പിരിഞ്ഞു പോയപ്പോള്‍ താന്‍ ആ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. ഇപ്പോള്‍ ആ പ്രതീക്ഷയില്ല. പാര്‍വതി തിരുവോത്ത്.
ഡബ്യുസിസിയിൽ നിന്നും രാജിവയ്ക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാട്ടി വിധു വിൻസെന്റ് സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. നടി പാർവതി, റിമ കല്ലിങ്കൽ, തിരക്കഥാകൃത്ത് ദീദി ദാമോദരൻ എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് വിധു ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.