എഞ്ചിന്‍ തകരാറിലായതും സംഘത്തിലുള്ള പലരുടെയും ആരോഗ്യസ്ഥിതി മോശമായതുമാണ് തീരത്ത് ബോട്ട് അടുപ്പിക്കാന്‍ അനുവാദം നല്‍കിയതെന്ന് രാഷ്ട്രീയ, നിയമ സുരക്ഷാ വിഭാഗം മന്ത്രാലയത്തിലെ അഭയാര്‍ത്ഥി ടാസ്‌ക് ഫോഴ്‌സ് വിഭാഗം തലവനായ അര്‍മെദ് വിജയ പറഞ്ഞു.
നാലംഗ സംഘമാണ് വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ അക്രമികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ പൊലീസിന് ലഭിച്ചിട്ടില്ല. അതോടൊപ്പം, മുഹിബ്ബുല്ലയുടെ മരണത്തോടനുബന്ധിച്ച് 34 റോഹിങ്ക്യന്‍ ക്യാമ്പുകള്‍ക്ക് സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
രോഗികളുടെ ചികിത്സയ്‌ക്കും അവർ നേരിട്ടേക്കാവുന്ന ആളുകളെ കണ്ടെത്തുന്നതിനും, പരിശോധനയ്‌ക്കുമായി പ്രത്യേക സംഘത്തെ ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്ന് യുഎൻ അഭയാർഥി ഏജൻസിയുടെ വക്താവ് ലൂയിസ് ഡൊനോവൻ പറഞ്ഞു.
അഭയാർത്ഥി പ്രശ്നം നേരിട്ട് അന്വേഷിക്കാൻ അന്താരാഷ്ട്ര കോടതിയുടെ അന്വേഷണ സംഘം മ്യാൻമറിലെത്തി.