മ്യാൻമറിലെ റോഹിൻഗ്യൻ അഭയാർത്ഥി വിഷയത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇടപെടും. അഭയാർത്ഥി പ്രശ്നം നേരിട്ട് അന്വേഷിക്കാൻ അന്താരാഷ്ട്ര കോടതിയുടെ അന്വേഷണ സംഘം മ്യാൻമറിലെത്തി. റോഹിൻഗ്യൻ മുസ്ലീങ്ങൾക്കെതിരെ മ്യാൻമർ നടത്തുന്ന മനുഷ്യത്വരഹിതമായ നടപടികളെ കുറിച്ചാവും സംഘം പ്രധാനമായും അന്വേഷിക്കുക. അഭയാർത്ഥികൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്നാണ് യുഎൻ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിലപാട്.
മ്യാൻമർ റോം സ്റ്റാറ്റ്യൂട്ടിൽ ഉൾപ്പെടുന്നില്ല. ഇത്തരം രാജ്യങ്ങളുടെ അതിർത്തിക്കുള്ളിലെ കുറ്റകൃത്യങ്ങളിൽ ഇടപെടാൻ അന്താരാഷ്ട്ര കോടതിക്ക് പരിമതിയുണ്ട്. റോം സ്റ്റാറ്റ്യൂട്ടിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ ഇടപെടാൻ ഐസിജെക്ക് യുഎൻ സുരക്ഷാ കൗൺസിലിന്റെ അനുമതി വേണം എന്നാൽ, മ്യാൻമറിന്റെ കാര്യത്തിൽ ഇത് പരിഗണിക്കില്ലെന്നും രാജ്യം സഹകരിക്കണമെന്നുമാണ് ക്രിമിനൽ കോടതിയുടെ നിലപാട്. മ്യാൻമർ സഹകരിച്ചാലും ഇല്ലെങ്കിലും നീതി നടപ്പാക്കുമെന്ന് ക്രിമിനൽ കോടതി അധികൃതർ പറഞ്ഞു.