വിദ്യാഭ്യാസ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് കാന്തപുരം അബൂബക്കര്‍ മുസലിയാരും വെളളാപ്പളളി നടേശനും. വിദ്യാഭ്യാസ മേഖലയിലേക്ക് ഇരുവരും നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ച് അവര്‍ക്ക് ഡോക്ടറേറ്റ് പദവി നല്‍കാന്‍ ശുപാര്‍ശ ചെയ്യണം എന്നാണ് ഇ അബ്ദുറഹിമാന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്
ജെ എൻ യുവിലെ അധ്യാപകർ സാർവ്വകലാശാലയെ വിമർശിക്കുന്ന ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിക്കുകയും അവയെല്ലാം ചേർത്ത് പുസ്തകമാക്കി പ്രസിദ്ധീകരിക്കുകയും ചെയ്തത് അടുത്ത കാലത്താണ്. അമേരിക്കൻ മിലിട്ടറിയുടെ ഗവേഷണംകൂടി നടക്കുന്ന എം ഐ ടി സർവകലാശാലയിൽ പ്രൊഫസറായി ഇരുന്നുകൊണ്ടാണ് നോം ചോംസ്കി അമേരിക്കയുടെ വംശീയവും അധിനിവേശപരവുമായ തെറ്റായ നയങ്ങൾ വിമർശിച്ചത്. അങ്ങിനെ മാത്രമാണ് ചരിത്രം മുന്നേറിയിട്ടുള്ളത്.
സര്‍വ്വകലാശാലയിലെ ഫിലോസഫി വിഭാഗം വകുപ്പധ്യക്ഷനായിരുന്ന പ്രൊഫ. പി.കെ. പോക്കരുമായി ചേര്‍ന്ന് മാധ്യമം ദിനപ്പത്രത്തില്‍ എഴുതിയ "സര്‍വകലാശാലകളില്‍ നിറഞ്ഞാടുന്നു സംവരണവിരുദ്ധ മാഫിയ" എന്ന ലേഖനമാണ് നടപടിക്ക് ആധാരം.
കലിക്കറ്റ് സര്‍വ്വകലാശാലയിലെ ചരിത്ര വിഭാഗം അദ്ധ്യാപകനായ ഡോ. കെ. എസ്. മാധവന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഒരു പത്രത്തില്‍ സര്‍വ്വകലാശാലയില്‍ നിന്നു വിരമിച്ച ഡോ. പി. കെ.പോക്കറുമായി ചേര്‍ന്ന് ഒരു ലേഖനം പ്രസിദ്ധീകരിച്ചതാണ് കുറ്റം