അന്ന് സംഭവിച്ചത് തെറ്റാണ്. ഞാനാണ് തെറ്റ് ചെയ്തത്. അതുമൂലം എനിക്കും എന്റെ സഹതാരത്തിനും നാണക്കേടുണ്ടായി. അങ്ങനെ ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു എന്നും അത് അനാവശ്യമായ പെരുമാറ്റമായിരുന്നു എന്നും എനിക്ക് പിന്നീട് തോന്നിയിരുന്നു
ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം മലിംഗ കളിച്ച നാല് കളിയിലും കിരീടം നേടാന്‍ ടീമിന് സാധിച്ചിട്ടുണ്ട്. ഐ പി എലിലും രാജ്യാന്തര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവെച്ച മലിംഗയെ ഫാസ്റ്റ് ബൗളിംഗ് പരിശീലകനായി രാജസ്ഥാന്‍ റോയല്‍സ് തെരഞ്ഞെടുത്തിരിക്കുന്നത് കിരീടം ലക്ഷ്യം വെച്ചാണ്.
താലിബാൻ ഭരണം പിടിക്കുന്നതിനു മുൻപ് അഫ്ഗാനിസ്ഥാനിൽ ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായികയിനങ്ങളിൽ വനിതകൾ പങ്കെടുക്കുന്നതിന് താലിബാൻ മുൻപേ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പുരുഷ ക്രിക്കറ്റിന് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിരുന്നില്ല.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടേയും സൂര്യകുമാര്‍ യാദവിന്റേയും അത്യുഗന്‍ മികവിലാണ് മികച്ച സ്‌കോര്‍ നേടാനായത്. എന്നാൽ, പതിഞ്ഞ തുടക്കമായിരുന്നു കൊൽക്കത്തയുടേത്. ആദ്യ അഞ്ച് ഓവറിനുള്ളിൽ തന്നെ ഓപ്പണർമാരായ ശുഭ്മാൻ ഗിൽ (7), സുനിൽ നരെയ്ൻ (9) എന്നിവരെ നൈറ്റ് റൈഡേഴ്സിന് നഷ്ടമായി.