ജോജുവിനെതിരെ കേസ് എടുക്കാന്‍ വൈകുന്നതിനെതിരെ പ്രതിഷേധ പരിപാടിക്ക് ഒരുങ്ങുകയാണ് മഹിള കോണ്‍ഗ്രസ്. ഡിസിസി നിർദ്ദേശപ്രകാരമാണ് മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം ശക്തിപ്പെടുത്തുന്നത്. എന്നാല്‍ ജോജു അപമാര്യാദയായി പെരുമാറിയെന്ന മഹിളാ കോൺഗ്രസിന്‍റെ പരാതിയിൽ കഴമ്പില്ലെന്ന് കമ്മീഷണർ സി എച്ച് നാഗരാജു നേരത്തെ അറിയിച്ചിരുന്നു.
മധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയതിന് ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധം നടത്തിയതെന്നും വാഹങ്ങളെ കടത്തി വിടാന്‍ പൊലീസ് പ്രത്യേക ക്രമീകരണം നടത്തിയിരുന്നുമെന്നുമാണ് ജോസഫിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. റോഡില്‍ കുടുങ്ങി കിടന്നവരില്‍ രോഗികള്‍ ഉണ്ടായിരുന്നുവെന്നത്
അതേസമയം, ജോജുവിന്‍റെ വാഹനം തകര്‍ത്ത കേസിലെ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. കേസിലെ ഒരു പ്രതിയെ മാത്രമാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. മറ്റ് പ്രതികള്‍ രണ്ട് ദിവസമായി വീട്ടില്‍ ഒളിവിലാണെന്നും ഇവരുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെയുള്ള ഏഴ് പേരെയാണ് ഇനി പിടികൂടാനുള്ളത്.
കാലഹരണപ്പെട്ട സമരമുറകളാണ് തലച്ചോറിനു എണ്ണയിടാത്ത ഇവരുടെ തുരുമ്പെടുത്ത ആയുധങ്ങൾ. വഴിതടയൽ, റോഡ് ഉപരോധിക്കൽ, ഹർത്താൽ ഉണ്ടാക്കൽ, അതിന്‍റെ പേരിൽ കൊള്ള, കൊല അക്രമം തീവെപ്പ്... ഇതൊക്കെയാണ് നിറയെ അണികളുള്ള പാർട്ടികൾ മുതൽ ഞാഞ്ഞൂൽ പാർട്ടികൾ വരെ കാട്ടിക്കൂട്ടുന്നത്.
നമ്മള്‍ ആദ്യം കാണുമ്പോള്‍ ജോജുവിന്‍റെ കൈയില്‍ ഒരു പഴയ സിആർവി കാർ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് എവിടെയെന്നാണ് ബൈജു ചോദിക്കുന്നത്. അത് പെട്രോള്‍ അടിക്കാന്‍ കാശ് ഇല്ലാത്തതിനാല്‍ വിറ്റുവെന്നായിരുന്നു തമാശരൂപേണ ജോജുവിന്‍റെ പ്രതികരണം. അക്കാലങ്ങളില്‍ പ്രധാന കഥാപാത്രങ്ങള്‍ ലഭിക്കുന്ന സമയമായിരുന്നില്ലാ അല്ലെയെന്നും ബൈജുവിന്‍റെ തുടര്‍ ചോദ്യം വീഡിയോയില്‍ കാണാന്‍ സാധിക്കും. അടുത്തിടെ ബൈജുവും ജോജുവും കൂടി നടത്തിയ ഒരു യാത്രയ്ക്കിടെയുള്ള ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് അനുകൂല ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രച്ചരിപ്പിക്കപ്പെടുന്നത്.