കോളറ വ്യാപനം നിയന്ത്രിക്കാനായാണ് നഗരത്തിലെ പാനിപൂരി വില്‍പ്പന പൂര്‍ണ്ണമായും നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതുപ്രകാരം രോഗബാധിതരായ ആളുകള്‍ ഇപ്പോള്‍ ടെക്കുവിലെ സുക്രരാജ് ട്രോപ്പിക്കല്‍ ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ആശുപത്രിയില്‍ ചികിത്സയിലാണ്
വിമാനത്തിലുണ്ടായിരുന്ന 22 പേര്‍ക്കും ജീവന്‍ നഷ്ടമായി എന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരം പുറത്തുവിടും'- നേപ്പാള്‍ ആഭ്യന്തര വകുപ്പ് വക്താവ് ഫദീന്ദ്ര മണി പൊഖ്രെല്‍ പറഞ്ഞു
നാല് ഇന്ത്യക്കാരും (മുംബൈ സ്വദേശികള്‍), രണ്ട് ജര്‍മ്മന്‍കാരും 13 നേപ്പാളുകാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് താരാ എയര്‍ലൈന്‍സ് വക്താവ് പറഞ്ഞു.
ചൊവ്വാഴ്ചയോടെ ഡ്യൂബയെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കാൻ നേപ്പാളിലെ സുപ്രീംകോടതി പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരിക്ക് നിർദേശം നൽകിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്.
പതഞ്‌ജലിയുടെ കിറ്റുകള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പ്രസ്താവനയും നേപ്പാള്‍ ആരോഗ്യവകുപ്പ് ചൂണ്ടി കാണിക്കുന്നുണ്ട്. കൊവിഡിനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ട കൊറോണില്‍ കിറ്റുകള്‍ രോഗവ്യാപനം തടയുവാന്‍ സഹായിച്ചില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്
നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. കാവൽ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് നീക്കിയതായി ചെയര്‍മാന്‍ പ്രചണ്ഡയെ പിന്തുണക്കുന്ന വക്താവ് നാരായണ്‍കാജി ശ്രേഷ്ഠ അറിയിച്ചു
പാർലമെന്റ് പിരിച്ചുവിടണമെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി പ്രസിഡന്റ് വിദ്യാദേവി ഭണ്ഡാരിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ
നേപ്പാളും ഇന്ത്യയും തമ്മില്‍ ദീര്‍ഘകാലമായുളള ്ബന്ധമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി
പുതിയ ഭൂപടത്തിൽ ലിംപിയാദുരയ്‌ക്കൊപ്പം കലാപാനി പ്രദേശവും ഉത്തരാഖണ്ഡിലെ ലിപുലെഖ് പാസും നേപ്പാളിന്റെതാണെന്ന് കാണിക്കുന്നുണ്ട്. ഭൂപടം വിപുലീകരിക്കുന്നത് ചരിത്രപരമായ വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ലെന്നും അത് പ്രായോഗികമല്ലെന്നും ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു.
ഡല്‍ഹി മീറ്റിങ്ങുകളില്‍ തന്റെ ഭരണം മറിച്ചിടാന്‍ ഗൂഡാലോചനകള്‍ നടക്കുന്നുവെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ഒലിയുടെ ആരോപണം. തനിക്ക് അതിയായ സ്ഥാനമോഹമില്ലെന്നും പ്രധാനമന്ത്രി.
നേപ്പാൾ സർക്കാരിന്റെ ഏകപക്ഷീയമായ നടപടി ചരിത്രപരമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലല്ലെന്നാണ് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. അതിർത്തി പ്രശ്‌നങ്ങൾ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.