മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
അന്നൊക്ക സിനിമകളുടെ പഴയ ഫിലിമുകള്‍ ഉത്സവപ്പറമ്പുകളില്‍ വാങ്ങാന്‍ കിട്ടും. അതിട്ട് നോക്കാനുള്ള ഉപകരണവും. അല്ലെങ്കില്‍ കേടുവന്ന ബള്‍ബില്‍ വെള്ളംനിറച്ച് അതിനുനേരെ ഫിലിം കാണിച്ച് ചുമരില്‍ വലിയ ദൃശ്യങ്ങളായി ഞങ്ങള്‍ പതിപ്പിച്ചിരുന്നു. അങ്ങനെ നസീറിന്‍റെയും കെ പി ഉമ്മറിന്‍റെയും വാള്‍പ്പയറ്റ് കണ്ട് കോരിത്തരിച്ച കാലം.
അധസ്ഥിതർക്ക് അറിവും തൊഴിലും സമ്പത്തും നിഷേധിച്ച, പട്ടിയും പൂച്ചയും നടന്നു പോകുന്ന വഴികളിലൂടെ ജാതിയിൽ താണവനായത് കൊണ്ട് മാത്രം സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച അധികാര വ്യവസ്ഥക്കെതിരായ പോരാട്ടമാണ് അയ്യൻകാളിയുടെ ജീവിതം.
ദാരിദ്രൃമുള്ള വീടുകൾ കണ്ടാലറിയാം. ഉമ്മറത്തിരിക്കുന്ന കുട്ടികൾ ആഴങ്ങളിലേക്ക് നോക്കിയിരിക്കുന്നത് കാണാം. ആഴങ്ങൾ എന്ന് പറഞ്ഞാൽ ഓളങ്ങളില്ലാത്ത, ഇളക്കങ്ങൾ ഇല്ലാത്ത ആ മരവിച്ച നിശബ്തയാണ് (3) അരങ്ങിൽ നിശ്ചലമായ ഒരു ഉടൽ കാണിയുടെ ഹൃദയമിടിപ്പിന്റെ താളക്രമം നിശ്ചയിക്കുന്നു
രാജ്യത്തിൻ്റെ വൈവിധ്യങ്ങളെ അംഗീകരിക്കുന്നതും ഉൾക്കൊള്ളൽ ജനാധിപത്യ കാഴ്ച്ചപ്പാടും ഉൾകൊള്ളൽ വികസനവും ത്വരിതപ്പെടുത്തുന്ന സാമൂഹിക നീതി സങ്കല്പവും ഈ വിദ്യാഭ്യാസ പദ്ധതിക്കില്ല. ഫെഡറൽ ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തുന്ന സമീപനങ്ങൾക്കു പകരമായി സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ കടന്നു കയറുന്നതും ഓട്ടോണമിയെ പുറം തള്ളുന്ന കേന്ദ്രികരണവും സമഗ്രാധിപത്യം ലക്ഷ്യം വയ്ക്കുന്ന ബോധനക്രമവുമാണ് ലക്ഷ്യമിടുന്നത്
അസ്സമില്‍ നിന്നും കേരളത്തില്‍ നിന്നും ഗുജറാത്തില്‍ നിന്നും സ്ത്രീകള്‍ സ്വാതന്ത്ര്യസമരത്തിന്‍റെ തീച്ചൂളയിലേക്ക് നടന്നുവന്ന നിരവധി സ്ത്രീകളുണ്ട്. അതിന്റെ മുന്‍ നിരയില്‍ ഇടംപിടിച്ച പോരാളിയാണ് റാണി ഗൈൻദിൻലിയു.
രഹ്നയുടെ പ്രകടനത്തോട് പൊതുമണ്ഡലത്തിലെയും സാമൂഹ്യമാധ്യങ്ങളിലെയും വലിയൊരു വിഭാഗവും സ്റ്റേറ്റും പ്രതീക്ഷകളേതും തെറ്റിക്കാതെ വളരെ കടുത്ത രീതിയിൽ തീർത്തും യാഥാസ്ഥിതികമായിത്തന്നെ പ്രതികരിച്ചു. ഒരുപക്ഷെ ഈ രീതിയിലുള്ള പ്രതികരണം രഹ്ന പ്രതീക്ഷിച്ചിരുന്നിരിയ്ക്കാം എന്നുവേണം കരുതാൻ.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ, നെഹ്രൂവിയൻ യുഗത്തിന്റെ, അന്നത്തെ സാംസ്കാരികലോകത്തിന്റെ, പ്രതിനിധിയായിരുന്നു എബ്രാഹിം അൽക്കാസി. ആ കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന അവസാന വ്യക്തിത്വങ്ങളും മാഞ്ഞു കൊണ്ടിരിക്കുകയാണ്.
തകര്‍ക്കപ്പെട്ട ദര്‍ശനങ്ങള്‍, തീയെരിയിച്ച മഹാഗ്രന്ഥങ്ങള്‍, ആട്ടിയോടിക്കപ്പെട്ട മതങ്ങള്‍, അപര വംശങ്ങള്‍, കുഴിച്ചുമൂടപ്പെട്ട ഭാഷകള്‍. അവയ്ക്കെല്ലാം മുകളിലാണ് ബാബറിമസ്ജിദ് ഇടിച്ചു വീഴ്ത്തിയത്. ആ ചരിത്രശകലങ്ങള്‍ക്കു മേലെയാണ് പ്രധാനമന്ത്രി മോദി പുതിയ ശിലയിടുന്നത്.