ഇന്ത്യ-ഓസ്ട്രേലിയക്ക് മൂന്നാം ടി-ട്വന്റി മത്സരം സിഡ്നിയിൽ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരാനാണ് ലക്ഷ്യമിടുന്നത്. ഏകദിന പരമ്പര നഷ്ടമായ ഇന്ത്യക്ക് ടി-ട്വന്റിയിലെ ജയങ്ങൾ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ടീമിൽ കാര്യമായ മാറ്റം ഉണ്ടാകില്ലെങ്കിലും ബാറ്റിങ്ങ് ഓർഡറിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി പരീക്ഷണങ്ങൾ നടത്തിയേക്കും. ആദ്യ രണ്ട് മത്സരങ്ങളിലും വലിയ സ്കോർ കണ്ടെത്തിയില്ലെങ്കിലും സഞ്ജുവിനെ ടീമിൽ നിലനിർത്തിയേക്കും. നന്നായി തുടങ്ങുന്ന സഞ്ജു അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്താകുകയായിരുന്നു രണ്ട് കളികളിലും. സഞ്ജുവിനെ ഓപ്പണറാക്കി പരീക്ഷണം നടത്താൻ സാധ്യതയുണ്ട്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി സഞ്ജു ഓപ്പൺ ചെയ്തിട്ടുണ്ട്. മികച്ച ടൈമിഗ് ഉള്ള സഞ്ജുവിന് ഓപ്പണറുടെ റോളിൽ തിളങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റ്.
ബൗളർമാരിൽ മുഹമ്മദ് ഷമിക്ക് വിശ്രമം നൽകിയേക്കും. ടി നടരാജൻ ടീമിൽ സ്ഥാനം നിലനിർത്തും. ഏറ്റവും മികച്ച രീതിയിൽ പന്തെറിഞ്ഞ നടരാജൻ ഈ പരമ്പരയിലെ കണ്ടുപിടുത്തമാണ്. സ്പിന്നർമാർ ഏകദിനങ്ങളിൽ പരാജയമായിരുന്നു. എന്നാൽ ടി-ട്വന്റിയിൽ യൂസ്വേന്ദ ചഹൽ മികച്ച രീതിയിൽ പന്തെറിഞ്ഞു. ഹാർദിക് പാണ്ഡ്യയുടെ തകർപ്പൻ ഫോമാണ് രണ്ടാം മത്സരത്തിൽ ടീമിന് ജയം നൽകിയത്. ആദ്യ ടി-ട്വന്റിയിൽ 11 റൺസിനും രണ്ടാം മത്സരത്തിൽ 5 വിക്കറ്റിനുമാണ് ടീം ഇന്ത്യ ജയിച്ചത്.