ചിത്രത്തില്‍ മിതാലിയുടെ ജീവിതം മാത്രമല്ല പറഞ്ഞുവെക്കുന്നതെന്നും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നേരിട്ട പ്രതിസന്ധികളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയാകോം 18 സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓസ്ക്കാര്‍ സമ്മാന ജേതാവ് റസൂല്‍ പൂക്കൂട്ടിയാണ് സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. തപ്സിക്കൊപ്പം വിജയ് റാസും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഇന്ത്യക്കായി കളിക്കാനിറങ്ങിയപ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കളിയില്‍ നിന്നും വിരമിക്കാന്‍ ഇതാണ് ഉചിതമായ സമയമെന്ന് കരുതുന്നു. കരുത്തരായ ഒരു കൂട്ടം യുവനിരയുടെ കൈയ്യില്‍ ഇന്ത്യന്‍ ടീം സുരക്ഷിതമാണ്. ടീമിന് ഇനിയും ഏറെ ദൂരം പോകുവാനുണ്ട്.
സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ കഴിഞ്ഞദിവസം ഐപിഎൽ ഫെെനലിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ അവസാന മത്സരത്തിൽ സഞ്ജു പുറത്താക്കപ്പെട്ടത് അനാവശ്യ ഷോട്ടിന് ശ്രമിച്ചുകൊണ്ടാണെന്നായിരുന്നു സച്ചിന്റെ വിമർശനം. തന്റെ യൂട്യൂബ് ചാനലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് – രാജസ്ഥാന്‍ റോയല്‍സ് മത്സരം
കേരളാ ക്രിക്കറ്റ് ടീമില്‍ കളിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിക്കുന്ന രണ്ടാമത്തെയാളാണ് ശ്രീശാന്ത്. 2005-ല്‍ ചലഞ്ചര്‍ ട്രോഫിക്കുള്ള ഇന്ത്യ ബി ടീമില്‍ ഇടം നേടാന്‍ ശ്രീശാന്തിന് സാധിച്ചു. ആ കളിയില്‍ ഏഴു വിക്കറ്റുകള്‍ വീഴ്ത്തി മികച്ച കളി കാഴ്ചവെക്കാന്‍ സാധിച്ചതോടെയാണ് ഇന്ത്യന്‍ ടീമിലേക്ക് ശ്രീശാന്ത് എത്തുന്നത്
ചൂതാട്ട കേന്ദ്രത്തിന്‍റെ പരസ്യത്തിനായി തന്‍റെ ചിത്രം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ആളുകളെ ആകര്‍ഷിക്കാനായി കമ്പനി തെരഞ്ഞെടുത്ത മാര്‍ഗം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. തന്‍റെ കരിയറിലും അതിന് ശേഷവും നിരവധി കമ്പനികളുടെ പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്
തീര്‍ച്ചയായും ശരിയായ സമയത്താണ് അദ്ദേഹത്തിന് അവസരം ലഭിച്ചിരിക്കുന്നത്. റുതുരാജ് ടി20 ടീമിലുണ്ടായിരുന്നു. ഇപ്പോള്‍ ഏകദിന ടീമിലുമുണ്ട്. അദ്ദേഹം എവിടെപ്പോയാലും അവിടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കും'- ചേതന്‍ ശര്‍മ്മ പറഞ്ഞു.
ഇതിനുപിന്നാലെ വിരാട് കോഹ്‌ലിക്കെതിരെയും കനത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. അദ്ദേഹത്തിന്‍റെ ഭാര്യ അനുഷ്‌കാ ശര്‍മയേയും 10 മാസം പ്രായമുള്ള മകളെപ്പോലും വെറുതെ വിടില്ലെന്നാണ് സൈബര്‍ ഗുണ്ടകളുടെ തിട്ടൂരം. കുഞ്ഞിനെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്.
ദളിത് ആക്ടിവിസ്റ്റ് രാജൻ കൽസനാണ് കഴിഞ്ഞ വർഷം യുവരാജ് സിംഗിനെതിരെ പരാതി നൽകിയത്. താരത്തിന്‍റെ പരാമർശങ്ങൾ മനപൂർവ്വമാണെന്നും ദളിത് സമൂഹത്തെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് രാജൻ ആരോപിച്ചിരിക്കുന്നത്.
പാകിസ്ഥാനിലെ മാധ്യമ പ്രവര്‍ത്തക നൈല ഇനായത്ത് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അഫ്രീദി താലിബാനെ പുകഴുത്തുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് താലിബാൻ ഇത്തവണ പോസിറ്റീവായാണ് അധികാരം പിടിച്ചെടുത്തതെന്ന് തോന്നുന്നു. കാരണം അവർ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുന്നു.
പാക്കിസ്ഥാനെതിരെയായിരുന്നു അരങ്ങേറ്റം. ആദ്യവര്‍ഷം തന്നെ ലോകകപ്പ് ടീമില്‍ ഇടം നേടിയെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാനായില്ല. പിന്നീട് 1983-ല്‍ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ടോപ്പ് സ്‌കോര്‍ യശ്പാല്‍ ശര്‍മ്മയ്ക്കായിരുന്നു.
ലീഗിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം നൽകിയാണ് ഗാരി ഹൂപ്പറിനെ പോലയുള്ള കളിക്കാരെ ടീമിൽ എത്തിച്ചത്. പ്രിമിയർ ലീഗ്, എ ലീഗ്, സ്കോർട്ടിഷ് ലീഗ് എന്നിവയിലെ അനുഭവ സമ്പത്തുമായാണ് ഹൂപ്പർ ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി അണിഞ്ഞത്. സ്കോർട്ടിഷ് ലീഗിലെ സെൽട്ടിക്കിനായി 95 മത്സരങ്ങളും ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷൻ ക്ലബായ നോർവിക്ക് സിറ്റിക്കായി 65 മത്സരങ്ങളിലും കളത്തിൽ ഇറങ്ങിയ താരമാണ് ഹൂപ്പർ.
സ്ഥിതിഗതികൾ മെച്ചപ്പെടുമ്പോൾ യോഗം ചേർന്ന് മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്ന് രാജീവ് ശുക്ല പറഞ്ഞു.
വീട്ടിലുള്ള മറ്റുള്ളവരെല്ലാം നെഗറ്റീവാണ്. നിലവില്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയാനാണ് താരത്തിന്റെ തീരുമാനം. കോവിഡിനെതിരായ പോരാട്ടം നയിക്കുന്ന രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈവസരത്തില്‍ നന്ദിയറിയിക്കുന്നുവെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു.