ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര ന്യൂസീലന്‍ഡ് തൂത്തുവാരി. വെല്ലിംങ്ടണിലെ തോല്‍വി പത്തുവിക്കറ്റിനാണെങ്കില്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ ഏഴ് വിക്കറ്റിലേക്ക് കുറഞ്ഞെന്ന വ്യത്യാസം മാത്രം. ഏകദിന പരമ്പര ഇന്ത്യ നേരത്തേ കൈവിട്ടിരുന്നു. ആദ്യ ഇന്നിങ്സിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 242 റൺസും രണ്ടാം ഇന്നിങ്സിൽ 124 റൺസുമാണു എടുത്തത്. ആദ്യ ഇന്നിങ്സിൽ 235 റൺസിന് വീണെങ്കിലും 132 റൺസ് വിജയം ലക്ഷ്യം തേടിയ ന്യൂസീലൻഡ് രണ്ടാം ഇന്നിങ്സിൽ അനായാസം അതു മറികടന്നു.
ഒന്നാം ഇന്നിംങ്‌സില്‍ ഇന്ത്യയുടെ അഞ്ച് വിക്കറ്റ് വീഴ്ത്തുക കൂടി ചെയ്ത ജമെയ്‌സണ്‍ തന്നെയാണ് ടെസ്റ്റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടതും. ടെസ്റ്റ് പരമ്പരയിലെ താരം ടിം സൗത്തിയാണ്. ടി20 പരമ്പര 5-0ത്തിന് തോറ്റശേഷം ഗംഭീര തിരിച്ചുവരവാണ് ന്യൂസിലന്റ് നടത്തിയത്. ഏകദിന പരമ്പര 3-0ത്തിന് സ്വന്തമാക്കിയ കിവീസ് ടെസ്റ്റ് പരമ്പര കൂടി 2-0ത്തിന് നേടിക്കൊണ്ട് ടി20യിലെ ക്ഷീണം മുഴുവനായി തീര്‍ത്തു.