അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ കളിമറന്നപ്പോള്‍ ആഞ്ഞടിച്ചു കളിച്ച ഓസ്‌ട്രേലിയന്‍ വനിതാ ടീമിന് അഞ്ചാം ട്വന്റി 20 ലോകകപ്പ് കിരീടം. 185 റൺസ് വിജയലക്ഷ്യം തേടി ബാറ്റു ചെയ്ത ഇന്ത്യ 19.1 ഓവറിൽ 99 റൺസിന് പുറത്തായി. ഇന്ത്യയുടെ കന്നി വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലായിരുന്നു ഇത്. അച്ചടക്കത്തോടെ പന്തെറിഞ്ഞ ഓസ്ട്രേലിയന്‍ ബോളിങ്ങിനു മുന്നില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. ഇന്നിങ്‌സിന്റെ മൂന്നാം പന്തില്‍ തന്നെ വെടിക്കെട്ട് താരം ഷഫാലി വര്‍മയെ (2) നഷ്ടമായ ഇന്ത്യയ്ക്ക് പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ നാലിന് 184 റൺസ് നേടി. 39 പന്തിൽ 75 റൺസടിച്ച അലീസ ഹീലിയാണ് ഇന്ത്യൻ ബൌളർമാരെ അടിച്ചൊതുക്കിയത്. മറ്റൊരു ഓപ്പണർ ബെത്ത് മൂണി പുറത്താകാതെ 78 റൺസ് നേടി. ഇന്ത്യയ്ക്കുവേണ്ടി ദിപ്തി ശർമ്മ രണ്ട് വിക്കറ്റ് നേടി. ഇന്ത്യന്‍ നിരയില്‍നിന്നും എടുത്തു പറയത്തക്ക പ്രകടനങ്ങള്‍ ഒന്നുംതന്നെ ഉണ്ടായില്ല. സ്മൃതി മന്ദാന (11), ജെമീമ റോഡ്രിഗസ് (0), ഹര്‍മന്‍പ്രീത് കൗര്‍ (4) എന്നിവരരെല്ലാം തന്നെ നിരാശപ്പെടുത്തി. അഞ്ച് പന്തു ബാക്കിനിൽക്കെയാണ് ഇന്ത്യ 99-ന് ഓൾ ഔട്ടായത്.