ന്യായ വിലയില്‍ 10 ശതമാനത്തിന്റെ വര്‍ദ്ധനയാണ് വരുത്തിയത്. ഇതിനു പുറമേ ഭൂവിലയില്‍ നിലവിലുള്ള അപാകതകള്‍ പരിഹരിക്കാനും ഭൂനികുതി സ്ലാബുകളുടെ കൃത്യത ഉറപ്പുവരുത്തി വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചതായി ധനമന്ത്രി അറിയിച്ചു
ബസ് സര്‍വീസില്‍ നിന്നുള്ളതിന് പുറമേ . ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി കെ എസ്ആര്‍ ടി സിക്ക് കീഴില്‍ പുതുതായി 50 പെട്രോള്‍ പമ്പുകള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു.
ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം സാമ്പത്തിക ഉത്പാദന പ്രക്രിയയിൽ ഭാഗമാകാനും പരിശീലനം നേടാനും സാധിക്കും. കേരളത്തിലെ 14 ജില്ലകളിലും ഇത് ആരംഭിക്കാനുള്ള പൈലറ്റ് പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
2020- 21 കാലയളവില്‍ എക്സൈസ് തീരുവ, സെസ്, അധിക എക്സൈസ് തീരുവ എന്നീ ഇനങ്ങളില്‍ 3,72,000 കോടി രൂപ സമാഹരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇത്രയും വലിയ തുകയില്‍ വെറും 18,000 മാത്രമാണ് അടിസ്ഥാന എക്സൈസ് നികുതിയായി സമാഹരിച്ചത്. അതിന്റെ 41 ശതമാനമാണ് സംസ്ഥാനങ്ങളുമായി പങ്കുവച്ചത്. ഇതാണ് മോഡി സര്‍ക്കാര്‍ നടപ്പിലാക്കുന്ന കോ-ഓപറേറ്റീവ് ഫെഡറലിസത്തിന്റെ മാതൃകയെന്നും ചിദംബരം പരിഹസിച്ചു.
പെട്രോള്‍ നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ പ്രതിവര്‍ഷം ലഭിക്കുന്നത് പന്ത്രണ്ടായിരം കോടി രൂപയാണ്. ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുന്നതോടെ അത് നേര്‍പകുതിയായി, അതായത് ആറായിരം കോടി രൂപയായി ചുരുങ്ങും. ടാക്സ് ഇല്ലാതെ ഒരു ലിറ്റര്‍ പെട്രോളിന്റെ അടിസ്ഥാന വില ഇപ്പോള്‍ 39 രൂപയാണ്.
കൊവിഡ് പ്രതിസന്ധി നേരിടുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളുടെ ഫലം ബന്ധപ്പെട്ടവര്‍ക്ക് ലഭിക്കുന്നില്ല എന്ന് വെളിപ്പെടുത്തുന്നതായിരുന്നു താന്‍ പങ്കെടുത്ത ബാങ്കേഴ്സ് സമിതി യോഗമെന്ന് മന്ത്രി പറഞ്ഞു.