ഇങ്ങനെ പോയാല്‍ ഇവര്‍ വൈകാതെ പിണറായി വിജയന്റെ പേരില്‍ അമ്പലമുണ്ടാക്കും. ഒരാളെ ബഹുമാനിക്കുന്നതും ആരാധിക്കുന്നതും രണ്ടാണ്. രണ്ടാമത്തേത് യുക്തിരഹിതമാണ്. വ്യക്തിപൂജ അശ്ലീലമാണ് എന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'ഇര'ക്കൊപ്പം എന്ന് പറയാനെളുപ്പമാണെന്നും അക്രമിക്കൊപ്പം സഹകരിക്കില്ലെന്ന് പറയാന്‍ ആരുമില്ലെന്നും ജോയ് മാത്യൂ പറഞ്ഞിരുന്നു. ഈ നിലപാടിനെ വിമര്‍ശിച്ചും അനുകൂലിച്ചും സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പ്രതികരണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിന് മറുപടിയായാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി ജോയ് മാത്യൂ രംഗത്തെത്തിയിരിക്കുന്നത്.
കമ്മീഷൻ തെളിവെടുപ്പ് തുടങ്ങിയ സമയത്ത് എൻെറ തൊഴിൽ വിലക്കിനെതിരെ കോംപറ്റീഷൻ കമ്മീഷൻ ഒാഫ് ഇന്ത്യയിൽ കൊടുത്ത കേസ് എനിക്കനുകൂലമായി വിധിച്ചിരുന്നു. എന്നെ വിലക്കാൻ ഗൂഢാലോചന നടത്തിയ ബി. ഉണ്ണികൃഷ്ണൻ ഉൾപ്പടെ ഉള്ള സുഹൃത്തുക്കൾ അന്ന് ഹേമ കമ്മീഷനിൽ പറഞ്ഞത് ആ വിധിക്കെതിരെ ഞങ്ങൾ സുപ്രീം കോടതിയിൽ പോയിട്ടുണ്ട് അവിടെ ഞങ്ങൾ ജയിക്കും എന്നാണ്.
സ്വയം മനസാക്ഷി വിറ്റു ജീവിക്കുന്ന, ജീവിതത്തിലും അഭിനയിക്കുന്ന, ആളുകളെ പറ്റിയ്ക്കാൻ അറിയാവുന്ന പകൽ മാന്യന്മാരാണ് ഇവിടെ ഇരയ്ക്കൊപ്പം ടാഗുമായി ഷോ കാണിക്കാൻ ഇറങ്ങിയിരിക്കുന്നത്.
തങ്കകൊല്സിന്റെ പ്രായമുള്ള ഒരു കുട്ടിയേയും ഇത്തരമൊരു സാഹചര്യത്തിൽ വളർന്നുവരണ്ട ആ കുഞ്ഞിന്റെ മാനസികാവസ്ഥയും മാത്രമേ ഞാനപ്പോൾ ചിന്തിച്ചുള്ളു. ആരെയെങ്കിലും വെള്ളപൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ് . രണ്ട് പെൺകുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകും
സർവൈവർ ആണവൾ, ധീരയാണവൾ. ഈ വെട്ടിയാർ എന്ന് പറയുന്ന മൈര് ആ സ്ത്രീയോട്(എന്റെ പ്രിയപ്പെട്ട സുഹൃത്തിനോട് )ചെയ്ത അബ്യൂസുകൾ അത്രയേറെ ഉണ്ട്. പുരോഗമനം തട്ടിവിടുന്നവന്മാരാണ് ഇവിടെ ഏറ്റവുമധികം സ്ത്രീകളെ പല രീതിയിൽ അബ്യൂസ് ചെയുന്നത്.
കുട്ടികളുടെ ചോരയ്ക്കും അമ്മമാരുടെ കണ്ണുനീരിനും സമാധാനം പറയിക്കും. ഖദറിട്ട കൊലയാളിക്കൂട്ടങ്ങള്‍ നാടിന്റെ വെറുപ്പേറ്റ് ഒടുങ്ങും'- എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
'സൂര്യനെല്ലി'പെൺകുട്ടിയായും 'വിതുര ' 'പെൺകുട്ടിയായുമൊക്കെ വിശേഷിപ്പിച്ച് ഇരവത്കരിച്ചും സഹതപിച്ചും പരിഹസിച്ചും കുറ്റപ്പെടുത്തിയും മുഖ്യധാരാസമൂഹം അരികുവത്കരിച്ച നിരവധി പെൺകുട്ടികളുടെ തൊണ്ടയിൽ കുരുങ്ങി മരിച്ചിട്ടുണ്ടാവും ഇത്തരം വാക്കുകൾ.
ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. ഇതാദ്യമായല്ല കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2019-ല്‍ കായംകുളത്ത് ഒരു യുവതി ഭര്‍ത്താവിനെതിരെ സമാന പരാതിയുമായി രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരം ദന്തല്‍ കോളേജില്‍ വച്ച് ഡ്യൂട്ടി ചെയ്യാതെ എന്നെ തെറി വിളിച്ച ആഷിക് എന്ന ഡോക്ടറെ ചെകിട്ടത്ത് തല്ലിയതിന് ശാലു മേനോന്റെ ഒപ്പം ജയില്‍ മുറി പങ്കിട്ടവള്‍. കേറിക്കിടക്കാന്‍ ഒരു ഒറ്റമുറി പോലുമില്ലാതെ 4 വയസുള്ള മകളെ വൈ.എം.സി.എ നടത്തിയിരുന്ന അനാഥ കുട്ടികളുടെ കൂടെ നിര്‍ത്തേണ്ടി വന്നവള്‍.
കുറ്റവാളിയല്ലെന്ന് അവസാന കോടതി വിധിക്കും വരെയും നടൻ കുറ്റം ചെയ്തു എന്ന തോന്നലാണ് എനിക്കുള്ളത്. കോടതി കുറ്റവാളിയെന്നോ കുറ്റവിമുക്തനെന്നോ തെളിയിക്കുന്നിടം വരെ അദ്ദേഹം കുറ്റാരോപിതനാണ്. ഇങ്ങനെ വെള്ളപൂശിയത് അനവസരത്തിലായിപ്പോയി എന്നതാണ് എൻ്റെ അഭിപ്രായം. എന്നാൽ സൈബർ ക്രിമിനലുകൾ എന്തൊക്കെയാണ് എഴുതി പിടിപ്പിക്കുന്നത് എന്ന് അവർക്ക് തന്നെ നിശ്ചയമില്ല.
ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ ബിജെപി നടത്തുന്ന അക്രമണത്തില്‍ ആശങ്ക അറിയിച്ച് കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. നമ്മുടെ രാജ്യത്ത് ഇഷ്ടമുള്ള മതം വിശ്വസിക്കാനും ഇഷ്ടമുള്ള മതം പ്രചരിപ്പിക്കാനും ഇന്ത്യൻ ഭരണഘടന അനുമതി നൽകുന്നുണ്ട്. നിർബന്ധിത മതപരിവർത്തനം തെറ്റ് തന്നെ എന്ന് താനും സമ്മതിക്കുന്നു.