സ്വാമി വിവേകാനന്ദൻ പോലും ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച മലയാളത്തിൻ്റെ ജാതിമത ബോധത്തെ മനുഷ്യബോധമാക്കി മാറ്റുന്നതിൽ നേതൃത്വപരമായ പങ്ക് ഗുരുദേവൻ വഹിച്ചു. അതുകൊണ്ടുതന്നെയാണ് മഹാകവി രവീന്ദ്രനാഥ ടാഗോറും, മഹാത്മജിയുമെല്ലാം ഗുരുസന്നിധിയിലെത്തിയത്. കുമാരനാശാൻ, സി.വി. കുഞ്ഞുരാമൻ, സഹോദരൻ അയ്യപ്പൻ, ടി കെ മാധവൻ, നടരാജ ഗുരു തുടങ്ങിയ മാഹാരഥൻമാർ അദ്ദേഹത്തിന്റെ ശിഷ്യൻമാരായിരുന്നു
ലൈംഗികാധിക്ഷേപത്തെപറ്റി വനിതാകമ്മീഷന് നൽകിയ പരാതി പിൻവലിക്കാതിരുന്നതിനാലാണ് ഹരിത നേതാക്കൾക്കെതിരെ ലീഗ് നടപടി സ്വീകരിച്ചതെന്നാണ് പിരിച്ചുവിടല്‍ നടപടിയെക്കുറിച്ച് ഡോ. എം കെ മുനീര്‍ പറഞ്ഞത്. അതായത് നേതൃത്വത്തിന് നല്‍കിയ പരാതികള്‍ സ്വീകരിക്കപ്പെട്ടില്ലെങ്കില്‍ പിന്നെ മിണ്ടാതിരുന്നോളണം എന്ന്
അഞ്ച് രൂപ ശമ്പളമുള്ള പോലീസുകാരൻ അയ്യൻ പിള്ളയോട് ഒരു ഹിന്ദി പുസ്തകം തരപ്പെടുത്താൻ പറഞ്ഞു. അയ്യൻപിള്ള അയൽവാസിയായ ഹിന്ദി വ്യദ്യാര്‍ഥിനി തങ്കമ്മയെ സമീപിച്ചു. അവൾ ‘ചന്ദ്രഗുപ്ത’ എന്ന പുസ്തകം കൊടുത്തു. യഥാർത്ഥത്തിൽ ചന്ദ്രഗുപ്ത എന്ന ആ ഹിന്ദി പുസ്തകമാണ് സഖാവും തങ്കമ്മയും തമ്മിലുള്ള പ്രണയത്തിന് നിമിത്തമായത്. തടവിൽ കഴിയുന്ന വിപ്ലവ രാഷ്ട്രീയക്കാരനാണ് ആ പുസ്തകം കൊടുത്തതെന്നറിഞ്ഞപ്പോൾ തങ്കമ്മ പേടിച്ചുവിറച്ചു.
സ്റ്റീഫൻ ഹോക്കിങ്ങും താണു പദ്മനാഭനും ക്വാണ്ടം അന്ദോലനങ്ങളിൽ നിന്നും പ്രപഞ്ചം ഉത്ഭവിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് വ്യത്യസ്ഥ സമീപനങ്ങൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് പദ്മനാഭൻ തന്റെ സിദ്ധാന്തം രൂപപ്പെടുത്തിയത്. ഹോക്കിങ്ങിന്റേതാവട്ടെ യൂക്ലിഡിയൻ ക്വാണ്ടം കോസ്‌മോളജി അടിസ്ഥാനമാക്കിയിട്ടുള്ളതുമായിരുന്നു.
ജർമ്മൻ ഭരണാധികാരി കൈസറിന്റെ അഭിനന്ദനം ഏറ്റുവാങ്ങാനും ജർമ്മൻനേവിയെ നയിക്കാനും ഭാഗ്യം സിദ്ധിച്ച ധീരനായ പടയാളിയായിരുന്നു പിള്ള. ജർമ്മൻകപ്പലായ 'എംഡന്റെ' വൈസ് ക്യാപ്റ്റനായ് പ്രവർത്തിച്ചു. ഒന്നാം ലോക മഹായുദ്ധത്തിൽ നിരവധി ബ്രിട്ടീഷ്കപ്പലുകളെ തകർത്ത ധിക്കാരിയായ ആ ഇന്ത്യക്കാരനെ പിടികൂടുന്നവർക്ക് ഒരുലക്ഷം പൌണ്ട് ബ്രിട്ടീഷ് സർക്കാർ ഇനാം പ്രഖ്യാപിച്ചു
നിഗൂഢ താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു മാഫിയ ഇതിനകത്ത് വർക്ക് ചെയ്യുന്നുണ്ടാവണം. കത്തോലിക്കാസഭയുടെ ഉള്ളിൽ ഒരു മാഫിയ ഫംഗ്ഷൻ ചെയ്യുന്നുണ്ട്. കേരളത്തിലെ പ്രബലമായ ഒരു മതവിഭാഗത്തിന്റെ തലവരിൽ ഒരാൾ അങ്ങേയറ്റം നിരുത്തരവാദപരവും സാമൂഹിക സൗഹാർദ്ദത്തെ തകർക്കുന്നതും യാതൊരു തെളിവും ഇല്ലാത്തതുമായ ഒരു കാര്യം പറയുന്നത് വിശ്വസിക്കാനാവുന്നില്ല
കേരളത്തിലെ ഒരു സര്‍വകലാശാലയില്‍ പുതിയതായി ആരംഭിക്കുന്ന കോഴ്സിന്റെ പാഠ്യപദ്ധതിയില്‍ ദീനദയാല്‍ ഉപാദ്ധ്യായയും സവര്‍ക്കറും ഗോള്‍വാള്‍ക്കറും കയറിയിരുന്നതെങ്ങിനെയാണ് എന്നത് ഏറ്റവും ഗൌരവപ്പെട്ട ഒരു വിഷയമാണ്.
മുഖ്യമന്ത്രിയുടെ നിലപാടൊപ്പിച്ച് സംസാരിക്കുകയല്ല സഹകരണ മന്ത്രി വി എന്‍ വാസവന്‍ ചെയ്തത്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിന്ന് കൊടുക്കില്ല എന്ന അദ്ദേഹത്തിന്‍റെ പ്രസ്താവന യഥാര്‍ത്ഥത്തില്‍ ജലീലിന്‍റെ സകല ക്രെഡിബിലിറ്റിയും കളയുന്നാണ്. മുഖ്യമന്ത്രിയെ പിതൃതുല്യന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് തന്റെ പ്രതികരണം ഒതുക്കിയ ജലീല്‍ പക്ഷേ മന്ത്രി വാസവന്റെ പ്രസ്താവനയോട് കാര്യമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ തന്റെ വ്യക്തിപരമായ വിശ്വാസ്യതയ്ക്കെതിരെ ഉയര്‍ന്നുവന്ന ഈ പ്രസ്താവനയെ കൈകാര്യം ചെയ്യാതെ മുന്നോട്ടുപോകാനാവില്ല എന്ന നില, വരും ദിവസങ്ങളില്‍ കെ ടി ജലീലിനെ പ്രതിസന്ധിയിലാക്കും