കൊവിഡ് മൂലം കഴിഞ്ഞ ദിവങ്ങളിലൊക്കെ സംസ്ഥാനത്ത് ശരാശരി 20 ഓളം പേരാണ് മരണപ്പെടുന്നത്. ഐസോലേഷന്‍ വാര്‍ഡുകളില്‍ മരണപ്പെട്ട രോഗികളില്‍ മിക്കവരും അവസാന മണിക്കൂറുകളില്‍ പ്രാണവായുവിനായി വിഷമിച്ചു തങ്ങളുടെ വേണ്ടപ്പെട്ടവരുടെ സാമീപ്യമില്ലാതെ, അവരെ കാണാതെയാണ് കണ്ണടച്ചത്
ശശികലടീച്ചറെ കടത്തിവെട്ടുന്ന മുസ്ലിം വിരുദ്ധതയും മതദ്വേഷവുമാണ് ഇത്തരക്കാർ തട്ടി വിടുന്നത്. കേരളത്തിൽ ഒരു യൂണിവേഴ്സിറ്റിയുടെ വിസിയാവുന്നതിൻ്റെ മാനദണ്ഡവും യോഗ്യതയും ഒരാളുടെ മതമല്ലെന്ന് ഹിന്ദുത്വ അജണ്ടയിൽ രാഷ്ട്രീയം കളിക്കുന്ന പ്രേമചന്ദ്രനെ പോലുള്ള രാഷ്ട്രീയ വാമനന്മാർക്ക് ചിന്തിക്കാൻ കഴിയില്ല
ഈയൊരു സാഹചര്യത്തിലാണ് ക്യൂബൻ സർക്കാറിലെ പദവികൾ വിട്ടെറിഞ്ഞു ചെ അപ്രത്യക്ഷനാവുന്നതും ബൊളീവിയൻ ഗറില്ലാ യുദ്ധങ്ങൾക്ക് നേതൃത്വം നൽകുന്നതും 1967ഒക്ടോബർ 9-ന് രക്തസാക്ഷിത്വം വരിക്കുന്നതും. സിഐഎയും ബൊളീവിയൻ സൈനിക സ്വേച്ഛാധിപത്യവുമാണ് ചെയെന്ന മഹാവിപ്ലവകാരിയെ അരുംകൊല ചെയ്തത്.
ആർക്കും എളുപ്പം സമീപിക്കാൻ പറ്റുന്ന വ്യക്തിയായിരുന്നു ബാബുക്ക. കഴിവുള്ള പുതുമുഖങ്ങൾക്ക് അദ്ദേഹം അവസരം കൊടുത്തിരുന്നു . ദേവരാജൻ മാഷുടെ കാർക്കശ്യം അദ്ദേഹത്തിന് ഇല്ലായിരുന്നു. അത്കൊണ്ട് ഗുണങ്ങളും ദോഷങ്ങളും ഉണ്ടായിട്ടുണ്ട്. ബാബുക്കയുടെ പാട്ടിൻ്റെ ഓർക്കസ്ട്രേഷൻ ചെയ്തിരുന്നത് ആർ കെ ശേഖറും ഗുണ സിങ്ങും ആയിരുന്നു.
ടി കെ എഴുതുമ്പോള്‍ പരികല്‍പ്പനകളില്‍ വിശദാംശങ്ങള്‍ നഷ്ടപ്പെടുന്നില്ല, വാര്‍ത്താ-വിവരങ്ങളില്‍ സിദ്ധാന്തങ്ങള്‍ മുങ്ങിപ്പോകുന്നുമില്ല. അങ്ങിനെ എഴുതുന്നവര്‍ തീരെ കുറഞ്ഞുവരുന്ന ഇക്കാലത്ത്, ഉദാഹരിക്കപ്പെടാത്ത തത്വങ്ങളും സിദ്ധാന്തവത്കരിക്കപ്പെടാത്ത സംഭവ വിവരണങ്ങളുമായി അഥവാ തീസിസും ജേര്‍ണലിസവുമായി - എഴുത്ത് പിരിഞ്ഞു പോകുന്ന കാലത്ത്- ഈ രചനാരീതി മാര്‍ക്‌സിന്റെയും മറ്റും രീതികളെ വീണ്ടെടുക്കുകയാണ് ചെയ്യുന്നത് എന്ന് പറയാം