കേരളത്തിൽ തൊണ്ണൂറ്റി ഒന്നുപേർക്ക് കൊറോണ വന്ന ദിവസമാണ് കേരളം സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. ഇപ്പോൾ ദിവസം ആയിരം കടന്നിട്ടും നമ്മൾ ലോക്ക് ഡൗണിൽ അല്ല. അന്നത്തെ പേടി നമുക്കില്ല. അന്ന് ലോക്ക് ഡൌൺ പ്രഖ്യാപിക്കണം, ബിവറേജസ് പൂട്ടണം എന്നൊക്കെ പറഞ്ഞവർ ഒന്നും ഇപ്പോൾ ഒരു ഒച്ചപ്പാടും ഉണ്ടാക്കുന്നില്ല. നമുക്ക് അതിശയം തോന്നേണ്ടതല്ലേ ?
എഴുപതുകളുടെ അവസാനത്തിലാണ് മലയാള സിനിമ തൊഴിലില്ലായ്മയെ ഒരു കേന്ദ്ര പ്രമേയമാക്കി കണ്ടുതുടങ്ങുന്നത്. മലയാള സിനിമയിൽ ആദ്യം തൊഴിൽ രഹിതനായി പ്രത്യയക്ഷപ്പെട്ടത് ഭരത് ഗോപിയായിരുന്നു. പിന്നീട് എൺപതുകളിലും തൊണ്ണൂറുകളുടെ ആദ്യ പകുതി വരെയും തൊഴില്ലായ്മ മലയാള സിനിമയിലെ ഒരു സജീവ വിഷയമായി നിലനിന്നു.
സാഹിത്യത്തിൽ നമ്മൾക്ക് മാധവിക്കുട്ടിയും ബഷീറും ഒക്കെയുണ്ടായിരുന്നിട്ടുണ്ട്. സാമൂഹ്യ പഠനങ്ങളിൽ അതു പോലെ എടുത്തു കാണിക്കാൻ സാധിക്കുന്ന എഴുത്തുകാരിയാണ് ദേവിക. മലയാളത്തിൽ എഴുതുന്നവരുടെ രചനകൾ പരിഭാഷപ്പെടുത്തി ലോകത്തിനു മുമ്പിൽ വെച്ചാൽ യാതൊരു സംശയവുമില്ല ദേവികയാവും നമുക്ക് അഭിമാനിക്കാവുന്ന എഴുത്തുകാരിൽ ഒന്നാമത് വരുന്ന ആൾ.
ഇന്ത്യയുടെ രണ്ടാമത്തെ വാണിജ്യ പങ്കാളിയാണ് ചൈന, 2019 ഇലെ കണക്കനുസരിച്ച് 68 ബില്യൺ ഡോളറിന്റെ വസ്തുക്കൾ ഇന്ത്യ ഇറക്കുമതി ചെയ്തപ്പോൾ വെറും 17 ബില്യൺ ഡോളറിന്റെ വസ്തുക്കൾ മാത്രമാണ് നാം കയറ്റുമതി ചെയ്തത്. ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാർമസ്റ്റ്യൂട്ടിക്കൾസ്, കെമിക്കൽസ്, റെയിൽവേ സംബദ്ധമായ ഉപകരങ്ങൾ, സ്റ്റീൽ തുടങ്ങി ഒട്ടനവധി ചരക്കുകൾക്ക് ഇന്ത്യ ചൈനയെ ആശ്രയിക്കുന്നു.
ചൈനയിൽ നിന്ന്, ഇറ്റലിയിൽ നിന്ന്, അമേരിക്കയിൽ നിന്ന്, ഡൽഹിയിൽ നിന്ന് എല്ലാം നമ്മൾ കൊറോണയുടെ കഥകൾ കേട്ടിരുന്നു. ഇനി അത് കഥയല്ല. കൊറോണ നമ്മുടെ അടുത്തേക്ക് വരികയാണ്. ഇപ്പോൾ ദിവസേന എഴുന്നൂറ് കേസുകളായി, അതിനി ആയിരമാകാൻ അധികം ദിവസങ്ങൾ വേണ്ട.
1995 ജൂലൈയില്‍ സെര്‍ബ് വംശീയവാദികള്‍ 8372 ബോസ്‌നിയന്‍ മുസ്ലിംകളെ കൊന്നുതള്ളിയ സംഭവമാണ് സ്രെബ്രനിക്ക കൂട്ടക്കൊല! രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോകം കണ്ട ഏറ്റവും ഭീകരമായ കൂട്ടക്കൊലയാണ് സ്രെബ്രനിക്കയില്‍ നടന്ന വംശഹത്യ. അന്താരാഷ്ട്ര കോടതികള്‍ ഈ കൂട്ടക്കൊലയെ വംശീയ ഉന്മൂലനമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും സെര്‍ബിയന്‍ രാഷ്ട്രീയ മുഖ്യധാര ഇപ്പോഴും അതംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.
സ്വർണ്ണകേസിലെ കേന്ദ്ര പ്രശ്നം ഡിപ്ലോമാറ്റിക് ബാഗേജിലൂടെ ആരാവാം സ്വർണം കൊടുത്തയച്ചത്? ഇവിടെ ആരാണു് അത് കൈപ്പറ്റുന്നത്? ഈ രണ്ട് ചോദ്യവും ഉന്നയിക്കാനോ ചർച്ചയാക്കാനോ എന്തു കൊണ്ട് മാധ്യമങ്ങളും ബി ജെ പി യുഡിഎഫു നേതാക്കളും തയ്യാറാവുന്നില്ല. എന്തുകൊണ്ട് സ്വർണ്ണക്കള്ളക്കടത്തിന് പിറകിലെ ഭീമൻ സ്രാവുകളെ കണ്ടെത്തണമെന്നും ആ ദിശയിൽ അന്വേഷണം വേണമെന്നും അവരാരും ആവശ്യപ്പെടുന്നില്ലായെന്നതാണു് ചർച്ചയാവേണ്ടത്
ഡിപ്ലോമാറ്റ് കാർഗോക്കായി കസ്റ്റംസിനെ വിളിച്ചെന്ന് പറയപ്പെടുന്ന ബിഎംഎസ് നേതാവിനെ അടക്കം കസ്റ്റംസ് ചോദ്യം ചെയ്യലിന് വിധേയമാകുമ്പോഴാണ് അന്വേഷണ സംഘത്തിന്റെ നോട്ടം ആരോപണങ്ങളുടെ കേന്ദ്ര സ്ഥാനത്തുള്ള ഭരണ തലത്തിൽ സ്വാധീനമുള്ള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേർക്ക് തിരയാതെയിരിക്കുന്നത്.
ഇതിനെ ഒരു പെണ്ണുകേസ്സായി ചുരുക്കാനുള്ള സംഘ പരിവാരിൻ്റെ മസാല രാഷ്ട്രീയത്തിന് നിറംതേച്ച് തിമിർത്താടുന്ന കോൺഗ്രസ്സിനെ ഓർത്ത് ജനാധിപത്യവാദികൾക്ക് സഹതപിക്കാനേ കഴിയൂ. സാങ്കേതികമായി കേരളത്തിൻ്റെ അതിരുകളിൽ നടന്നതാണെങ്കിലും ഇതൊരു ദേശീയ വിഷയമാണ്.
നഗരവത്കരിക്കപ്പെട്ട ഗ്രാമങ്ങളാണ് കേരത്തിന്റെ പ്രത്യേകത. സാങ്കേതിക വിദ്യാഭ്യാസം നേടിയ, സംരഭാകത്വ ശേഷിയുള്ള യുവാക്കള്‍ നഗരങ്ങളില്‍ മാത്രമല്ല ഉള്ളത്. ഇവരുടെ കഴിവുകള്‍ ഉത്പാദനപരമായി വിനിയോഗിക്കാന്‍ അവസരം നല്കത്തക്കവിധം കേരളത്തിലുടനീളം ഐടി പാര്‍ക്കുകള്‍ വിന്യസിക്കപ്പെടണം.
പുരാവസ്തു പഠനങ്ങളുടെ വസ്തുനിഷ്ടമായ വിശകലനം കേരളത്തിൽ ജാതി വ്യവസ്ഥ അടിസ്ഥാനമാക്കിയും അല്ലാതെയും നിലനില്ക്കുന്ന ജനസഞ്ചയങ്ങളുടെ വംശാവലിയിലുള്ള വിശ്വാസങ്ങളെ ഉല്പത്തി കഥകളോളം പിന്നിലേക്ക് വലിച്ചു കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളെ തടയിടുന്നതും മനുഷ്യവംശത്തിന്റെ കലർപ്പിന്റെ ഉണ്മയെ ഉത്‌ഘോഷിക്കുന്നവയുമാണ്.