ദാരിദ്രൃമുള്ള വീടുകൾ കണ്ടാലറിയാം. ഉമ്മറത്തിരിക്കുന്ന കുട്ടികൾ ആഴങ്ങളിലേക്ക് നോക്കിയിരിക്കുന്നത് കാണാം. ആഴങ്ങൾ എന്ന് പറഞ്ഞാൽ ഓളങ്ങളില്ലാത്ത, ഇളക്കങ്ങൾ ഇല്ലാത്ത ആ മരവിച്ച നിശബ്തയാണ് (3) അരങ്ങിൽ നിശ്ചലമായ ഒരു ഉടൽ കാണിയുടെ ഹൃദയമിടിപ്പിന്റെ താളക്രമം നിശ്ചയിക്കുന്നു
അസ്സമില്‍ നിന്നും കേരളത്തില്‍ നിന്നും ഗുജറാത്തില്‍ നിന്നും സ്ത്രീകള്‍ സ്വാതന്ത്ര്യസമരത്തിന്‍റെ തീച്ചൂളയിലേക്ക് നടന്നുവന്ന നിരവധി സ്ത്രീകളുണ്ട്. അതിന്റെ മുന്‍ നിരയില്‍ ഇടംപിടിച്ച പോരാളിയാണ് റാണി ഗൈൻദിൻലിയു.
രഹ്നയുടെ പ്രകടനത്തോട് പൊതുമണ്ഡലത്തിലെയും സാമൂഹ്യമാധ്യങ്ങളിലെയും വലിയൊരു വിഭാഗവും സ്റ്റേറ്റും പ്രതീക്ഷകളേതും തെറ്റിക്കാതെ വളരെ കടുത്ത രീതിയിൽ തീർത്തും യാഥാസ്ഥിതികമായിത്തന്നെ പ്രതികരിച്ചു. ഒരുപക്ഷെ ഈ രീതിയിലുള്ള പ്രതികരണം രഹ്ന പ്രതീക്ഷിച്ചിരുന്നിരിയ്ക്കാം എന്നുവേണം കരുതാൻ.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ, നെഹ്രൂവിയൻ യുഗത്തിന്റെ, അന്നത്തെ സാംസ്കാരികലോകത്തിന്റെ, പ്രതിനിധിയായിരുന്നു എബ്രാഹിം അൽക്കാസി. ആ കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന അവസാന വ്യക്തിത്വങ്ങളും മാഞ്ഞു കൊണ്ടിരിക്കുകയാണ്.
തകര്‍ക്കപ്പെട്ട ദര്‍ശനങ്ങള്‍, തീയെരിയിച്ച മഹാഗ്രന്ഥങ്ങള്‍, ആട്ടിയോടിക്കപ്പെട്ട മതങ്ങള്‍, അപര വംശങ്ങള്‍, കുഴിച്ചുമൂടപ്പെട്ട ഭാഷകള്‍. അവയ്ക്കെല്ലാം മുകളിലാണ് ബാബറിമസ്ജിദ് ഇടിച്ചു വീഴ്ത്തിയത്. ആ ചരിത്രശകലങ്ങള്‍ക്കു മേലെയാണ് പ്രധാനമന്ത്രി മോദി പുതിയ ശിലയിടുന്നത്.
ഒരാളുടെ കുപ്പായം തയ്ക്കാനുള്ള അളവുകൾ പോലെയല്ല ആ കുപ്പായത്തിനു ഭംഗിയുണ്ടാക്കാൻ ഒരു തയ്യൽക്കാരൻ കുറിച്ചിടുന്ന അളവുകൾ. ആദ്യത്തേത് ശരീരത്തിൻറെ മാനങ്ങളാൽ നിർണ്ണീതമാകുമ്പോൾ രണ്ടാമത്തേത് ഭംഗിയുടെ അളവുകളെന്ന നിലയിൽ ആദ്യത്തേതിൽ നിന്നും വ്യത്യസ്തമാകുന്നു.
ശ്വാസകോശ സ്രവങ്ങളിലൂടെ അല്ലെങ്കില്‍ അവയുടെ കണങ്ങൾ വഴി മാത്രമേ കൊവിഡ് വൈറസ് പകരുകയുള്ളൂ. ശ്വാസം നിലച്ച് കഴിഞ്ഞ് വായ് ചേർത്തച്ച് മൂക്കുകളിൽ പഞ്ഞി വെച്ച മൃതശരീരത്തിൽ നിന്ന് കൊവിഡ് വ്യാപനത്തിന് ഏക സാധ്യത ശരീരത്തിൽ എവിടെയെങ്കിലും പുരണ്ട സ്രവങ്ങൾ നേരിട്ട് സ്പർശിക്കുക എന്നത് മാത്രമാണ്