കടുത്ത വ്യക്തിവൽക്കരണത്തിൻ്റെയും സ്വകാര്യ സ്വത്തുടമസ്ഥയിലധിഷ്ഠിതവുമായ മുതലാളിത്ത വ്യവസ്ഥകൾക്ക് പ്രതിസന്ധികളെ നേരിടാനാവില്ലെന്നാണ് 1930 ലെ മഹാമാന്ദ്യത്തിൻ്റെ കാലത്തെന്നപോലെ കോവിഡു മഹാമാരിയും നൽകുന്ന വലിയ തിരിച്ചറിവ്
"നല്ല സിനിമകളും നല്ലതല്ലാത്ത സിനിമകളും ഞാന്‍ ചെയ്തിട്ടുണ്ട്" എന്നു തുറന്നു പറയാറുണ്ട് കെ ജി ജോര്‍ജ്ജ്. സ്വപ്നാടനം, ഉള്‍ക്കടല്‍, മേള, യവനിക, കോലങ്ങള്‍, ആദാമിന്‍റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, പഞ്ചവടിപ്പാലം, ഇരകള്‍, മറ്റൊരാള്‍, യാത്രയുടെ അന്ത്യം എന്നീ സിനിമകളെ അദ്ദേഹത്തിന്‍റെ പ്രകൃഷ്ട കൃതികളായി കണക്കാക്കാം. ഏറ്റവും വാഴ്ത്തപ്പെട്ട സിനിമ യവനിക ആണെന്നതില്‍ തര്‍ക്കമില്ല. ഒരു ചലച്ചിത്രപാഠപുസ്തകമായി കണക്കാക്കപ്പെടുന്ന യവനികയുടെ അസാധാരണമായ ശില്പഭദ്രതയ്ക്കു മുന്നില്‍ താരതമ്യേന ശ്രദ്ധിക്കപ്പെടാതെ പോയ സിനിമയാണ് സി വി ബാലകൃഷ്ണന്‍റെ കഥയെ ആസ്പദമാക്കി ജോര്‍ജ്ജ് സംവിധാനം ചെയ്ത മറ്റൊരാള്‍ (1988).
ഇസ്ലാമിനെ ഒരു രാഷ്ട്രീയ മാതൃകയായി കാണുന്നില്ലെങ്കിലും സ്വകാര്യ സ്വത്തിനെയും സാമ്പത്തിക വ്യവസ്ഥയെയും കുറിച്ചുള്ള ഇസ്ലാമിക സങ്കല്‍പ്പനങ്ങള്‍ കമ്യൂണിസ്റ്റു് വീക്ഷണങ്ങളുമായി എവിടെയൊക്കെയാണ് യോജിച്ചു പോകുന്നതെന്ന അർത്ഥവത്തായ നിരീക്ഷണങ്ങൾ മാർക്സ് നടത്തുന്നുണ്ട്. ഖുർആനിൻ്റെ പൗരോഹിത്യ വിരുദ്ധ സമീപനവും സാമൂഹ്യ സമത്വത്തെ സംബന്ധിച്ച വിഭാവനങ്ങളുമാണ് മാർക്സിൽ താല്പര്യമുണർത്തിയത്
ഇന്ത്യയിൽ 1990 കൾക്ക് ശേഷം കോൺഗ്രസ് ബി ജെ പി സർക്കാറുകൾ എഴുതിത്തള്ളിയ (ബാലൻസ് ഷീറ്റ് ക്ലിയറാക്കൽ) ഏതെങ്കിലും കോർപ്പറേറ്റുകളുടെ ലോൺ ഏതെങ്കിലും പൊതുമേഖലാ ബാങ്കുകൾ റിക്കവറി നടപടിയിലൂടെ തിരിച്ചുപിടിച്ചിട്ടുണ്ടോ? 2004-2014 വരെ 2.11 ലക്ഷംകോടി കിട്ടാക്കടം എഴുതി തള്ളി. 2015-16ൽ 2.25 ലക്ഷം കോടിയും 2018 -19ൽ 2 ലക്ഷം കോടിയും
ദാരിദ്ര്യത്തിന്റെ അങ്ങേയറ്റമായിരുന്നു 63 വർഷത്തെ ആ ഭൗതികജീവിതം. എത്രത്തോളമെന്നാൽ, അവരുടെ മുമ്പോ ശേഷമോ അത്തരത്തിലൊരു ദാരിദ്ര്യം ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ലെന്ന് ജീവചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. അന്ത്യമായപ്പോൾ പരിശുദ്ധ ശരീരത്തിലേക്ക് വെളിച്ചം കാണാൻ അയൽവാസിയുടെ പക്കൽനിന്ന് എണ്ണ വായ്പ വാങ്ങുകയായിരുന്നെന്നും ചരിത്രം രേഖപ്പെടുത്തുന്നു. വീട്ടിൽ ദിവസങ്ങളോളം അടുപ്പിൽ തീ പുകയാറുണ്ടായിരുന്നില്ല. വയറിൽ കല്ലു കെട്ടി നടക്കുമായിരുന്നു. ആയിഷാബീവി പറയുന്നു: 'നബിതിരുമേനിയുടെ ജീവിതകാലത്ത് ആകെ മൂന്നു ദിവസം പോലും അവിടുന്ന് ഗോതമ്പുറൊട്ടി വയറുനിറയെ കഴിച്ചിട്ടില്ല'.
ബ്രിട്ടീഷുകാരോടും ജന്മി നാടുവാഴിത്ത ശക്തികളോടും മാത്രമല്ല പകർച്ചവ്യാധികളോടും പൊരുതിക്കൊണ്ടാണ് കേളുഏട്ടൻ്റെ തലമുറ കർഷക ബഹുജന പ്രസ്ഥാനങ്ങൾ കെട്ടിപ്പടുത്തത്. കോളറ, വസൂരി പോലുള്ള പകർച്ചവ്യാധികൾ പടർന്നപ്പോൾ ദുരിതമനുഭവിക്കുന്നവരെ ശുശ്രൂഷിച്ചും ശാസ്ത്രീയ ചികിത്സാമാർഗ്ഗങ്ങൾ എത്തിച്ചും മഹാമാരികളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനാണ് അവർ ശ്രമിച്ചത്
തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി നീക്കിവെച്ചതൊഴിച്ചാൽ ശ്രീമതി നിർമലാ സീതാരാമൻ്റെ കോവിഡു പാക്കേജ് എന്നത് ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനങ്ങളെയും ഭൂമിയും ആകാശവുമുൾപ്പെടെ സമസ്ത പ്രകൃതി വിഭവങ്ങളെയും ആഗോള ഫൈനാൻസ് മൂലധനത്തിന് അടിയറ വെക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപനങ്ങൾ മാത്രമാണ്
ഈ മരണങ്ങൾ ജനാധിപത്യത്തിലെ തീവണ്ടിയപകടമാണ്, ഒരു കാലത്തും നഷ്ടപരിഹാരം കൊടുത്ത് വീട്ടാനാവാത്തത്. റെയിലിൽ കൂടി നടക്കുന്നത് അനധികൃതമാകയാൽ റെയിൽവെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുമില്ല, നിർജ്ജനവഴികളിലൂടെ കിതച്ചു പായുന്ന തീവണ്ടി മനുഷ്യന്റെ കിതപ്പ് കേട്ടതായി അറിവുണ്ടോ..!
വൈറസ് പ്രതിരോധത്തിന്റെ ശാസ്ത്രീയമാർഗങ്ങൾ മെനയുന്നതായി കരുതേണ്ട ശാസ്ത്രസമൂഹത്തിന്റെ നിഗമനങ്ങൾ, രാജ്യത്തും സംസ്ഥാനത്തും കട്ടപിടിച്ച ഇരുട്ടിലാണെന്നു വേണം കരുതാൻ. രാഷ്ട്രീയനേതൃത്വത്തിന്റെ ഏതെങ്കിലും തലത്തിൽ അവരെ മുഖവിലക്കെടുക്കുന്നുണ്ടോ എന്നുപോലും ഒട്ടും വ്യക്തമല്ല.