വീണാ ജോർജ് അനുപമയുടെ കുട്ടിയെ കടത്തുന്നത് നോക്കി നിന്നതും, ബൃന്ദ കാരാട്ട് അനുപമയോട് നിങ്ങളുടെ അച്ഛൻ ഒരു ക്രിമിനൽ ആണ്, കുട്ടിയെ വീണ്ടെടുക്കാൻ എങ്ങനെയും ശ്രമിക്കൂ എന്ന് പറഞ്ഞതും തമ്മിലുള്ള വ്യത്യാസമുണ്ട് വലിഞ്ഞുകേറികളും അല്ലാത്തവരും തമ്മിൽ.
കൊണ്ടുവന്ന് അസ്ഥീകരിക്കുകയും ശിഥിലീകരിക്കുകയും ചെയ്ത ചരിത്രത്തോളം വേരുകളുണ്ട്. റീഗൺ ഭരണകൂടം റാൺസ് കോർപ്പറേഷൻ പോലുള്ള സിഐഎ പ്രോക്ത സ്ഥാപനങ്ങളെ ഉപയോഗിച്ചാണല്ലോ സോവ്യറ്റ് ചെമ്പടയിൽ വരെ നുഴഞ്ഞു കയറി വംശീയത ഇളക്കി വിട്ടത്. യുഎസ് എസ് ആറിനെ യെൽട്സിൽ മുതൽ പുടിൻ വരെയുള്ള പഴയ ഗ്രേറ്റ്റഷ്യൻ ബൂർഷാദേശീയബോധത്തിൽ വിജ്രംഭിത വീര്യന്മാരാകുന്ന ഭരണാധികാരികളെ അവരോധിച്ച് ഭൂമുഖത്ത് നിന്നും ഇല്ലാതാക്കിയത്.
സാരിയുടുത്ത് തെങ്ങിൽ കേറുന്നതും വർക്ഷാപ്പിൽ പണിയെടുക്കുന്നതും ദുസ്സാധ്യമാണ്. സാരിധാരികൾ സഹജേന സാഹസിക ചിത്തരാണെങ്കിലും ഓടിത്തുടങ്ങിയ തീവണ്ടിയും ബസ്സും വാസ്തുവശാൽ അവരെ തുലോം കർമവിമുഖരാക്കുകയേയുള്ളു. പട്ടി പിന്നാലെ ചാടിയാൽ ചുരിദാർക്കാരി ഓടി രക്ഷപ്പെടുകയും സാരിമഹിള ധീരോപാംഗയായി 'വിധിവിഹിതമാർക്കു തടുത്തിടാ' എന്ന ഭാരതീയ ന്യായത്തിൽ ശുനകദംശനത്തിനു സ്വയം വിട്ടുകൊടുക്കുകയും ചെയ്യും. പൊതുവിടത്തിൽ പ്രകൃതിയുടെ സൈറൺ മുഴക്കിക്കൊണ്ടുള്ള കാഹളാഹ്വാനമുണ്ടായാൽ ഇതര വസ്ത്രിണികൾ അരയ്ക്ക് കീഴ്പ്പോട്ടുള്ളത് ഊരി പബ്ലിക് ടോയ്ലറ്റിന്റെ വാതിലിൻമേലിട്ട് ആശ്വാസത്തോടെ വിരേചനകർമത്തിൽ ഏർപ്പെടും.സാരിക്കാരികൾ അവിടെ കാട്ടിക്കൂട്ടുന്ന പരാക്രമം പകർത്തിയാൽ ചാപ്ലിൻ സിനിമകളേക്കാൾ അത് ദുരന്ത ഹാസ്യമുണർത്തും
ബംഗാളിലും ത്രിപുരയിലും ചെങ്കൊടി അടിപടലം തകർന്നെന്ന കുറ്റസമ്മതം "സത്യസന്ധമാണ്. എതിരാളിയുടെ അടി പേടിച്ച് പലരും അവിടെ പാർട്ടി മാറുന്നു എന്ന് സി പി എം മനസിലാക്കിയിട്ടുണ്ട്. ഇടതു തകർച്ചക്കിടയിലും കേരളം ഒരു തുരുത്തായതയിൽ അഭിമാനിക്കുന്ന പാർട്ടി കേരളത്തിൽ തിരുത്താൻ കാര്യമായൊന്നും ചെയ്യുമെന്ന് തോന്നുന്നില്ല. ജനവിരുദ്ധ വികസനവും, നിയമനിർമാണവും എല്ലാം വിമർശിക്കപ്പെടുമ്പോഴും പാർട്ടി ഭരിക്കുന്ന സംസ്ഥാനത്തെപറ്റി ഇക്കാര്യങ്ങളിൽ പാർട്ടിരേഖ നിശബ്ദമാണ്.
അത് കച്ചവടക്കാരെ എങ്ങനെ ബാധിക്കുമെന്നാണ് നസറുദ്ദീൻ ഉത്കണ്ഠപ്പെട്ടിരുന്നത്. ചെറുകിട കച്ചവടക്കാർ ഒരു വലിയ തൊഴിൽ വിഭാഗമാണെന്ന് കമ്യൂണിസ്റ്റ് പാർട്ടിയെപോലും ബോധ്യപ്പെടുത്തി. നസറുദ്ദീൻ വെട്ടിത്തെളിച്ച, വെളിച്ചം വീശിയ വഴിയിലൂടെയാണ് വികെസിയും വ്യാപാരി വ്യവസായ സമിതിയും പിച്ചവെച്ചത്.
. (ഇത്തരം പദ്ധതികൾ ഉപേക്ഷിക്കാൻ സർക്കാരിന് കഴിയുമോ എന്ന് തുടർന്നുള്ള ഭാഗങ്ങളിൽ വിശദമാക്കുന്നുണ്ട്.) കെ റെയിൽ പദ്ധതിയുൾപ്പെടെ ഏത് സർക്കാർ നടപടികളെയും വിമർശിക്കാനോ അനുകൂലിക്കാനോ എതിർക്കാനോ ഒരു ജനാധിപത്യ സമൂഹത്തിൽ പൗരസമൂഹത്തിന് അവകാശമുണ്ട്.
പി എം ഗതി ശക്തിമിഷൻ പോലുള്ള മനോഹരവും വിചിത്രവുമായ ശബ്ദമുദ്രകളിൽ അവതരിപ്പിച്ച രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതായ കൃത്യതയില്ലാത്ത ഒരു പദ്ധതികളുടെ ആവർത്തന വിരസമായ അവതരണമാണ് ധനമന്ത്രി നടത്തിയത്. രാജ്യ സമ്പത്തിൻ്റെ മഹാഭൂരിപക്ഷവും കയ്യടക്കി ശതകോടീശ്വരന്മാരെ