കാർഷിക ബില്ലുകളിൽ നിന്ന് ഒരു കാരണവശാലും പിന്മാറ്റമില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരെ രാഷ്ട്രീ നേട്ടത്തിനായി പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ബില്ലുകളുടെ നേട്ടം കർഷകരുടെ ക്ഷേമവും സമൃദ്ധിയുമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. താങ്ങുവില സമ്പ്രദായം തുടരും. ഉത്പ്പന്നങ്ങൾ എവിടെ വിൽക്കണം എന്നത് കർഷർക്ക് തീരുമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. വലിയ വിട്ടുവീഴ്ചകളോ ഭേഭഗതിയോ കാർഷിക ബില്ലിൽ പ്രതീക്ഷിക്കേണ്ടെന്ന കേന്ദ്രസർക്കാർ നയം കൂടിയാണ് പ്രധാനമന്ത്രി ഇന്ന് വ്യക്തമാക്കിയത്.
സ്ഥിരം അദ്ധ്യക്ഷ/ അദ്ധ്യക്ഷനെ നിശ്ചയിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തയച്ച നേതാക്കന്മാരുമായി കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയാഗാന്ധി കൂടിക്കാഴ്ചക്ക് സന്നദ്ധത അറിയിച്ചു. നാളെ കൂടിക്കാഴ്ച