മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
2014-ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം പല പാർട്ടികളുടെയും നേതൃത്വത്തില്‍ പ്രതിപക്ഷ മുന്നണിക്കായി ശ്രമങ്ങള്‍ നടത്തിയിരുന്നു. പശ്ചിമ ബംഗാളില്‍ നിന്ന് മമതാ ബാനർജിയും തമിഴ് നാട്ടില്‍ നിന്ന് സ്റ്റാലിനും കേരളത്തില്‍ നിന്ന് പിണറായി വിജയനും മഹാരാഷ്ട്രയില്‍ നിന്ന് ഉദ്ദവ് താക്കറെയുമെല്ലാം ബിജെപിക്കെതിരെ ഒരു മൂന്നാം ബദല്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് പലതവണ സംസാരിച്ചിട്ടുണ്ട്
വിവാഹകാര്യം പാര്‍ട്ടിയെ അറിയിക്കാതിരുന്നത് മനപൂര്‍വ്വമല്ല. സിപിഎം നേതാവ് നടത്തിയ പ്രസ്താവന തെറ്റിദ്ധാരണയുടെ പുറത്ത് നിന്നും സംഭവിച്ചതാണ്. സിപിഎം, ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കളെ ബന്ധപ്പെട്ടിരുന്നു. ജോയ്സന സ്വന്തം തീരുമാനപ്രകാരം ഇറങ്ങി വന്നതാണെങ്കില്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് പാര്‍ട്ടി അറിയിച്ചുവെന്നും ഷെജിന്‍ പറഞ്ഞു.
തിരുവനന്തപുരം മടയടിയിലേയും പാലക്കാട് മുതലമടയിലേയും അപ്‌സര തയ്യല്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ് തട്ടിപ്പുനടന്നത്. സര്‍ക്കാര്‍ അനുവദിച്ച രൂപയില്‍ 25 ശതമാനം പോലും തയ്യല്‍മെഷീനുകള്‍ക്കായി ചെലവഴിച്ചിട്ടില്ലെന്നും വാങ്ങിയ തയ്യല്‍മെഷീനുകളില്‍ ഭൂരിഭാഗവും കേടാണെന്നും പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു.
ഏതെങ്കിലും ഒരു മുസ്ലീം യുവാവ് ഒരു ഹിന്ദു പെണ്‍കുട്ടിയെ അനാവശ്യമായി സമീപിച്ചാല്‍ അവന്റെ അമ്മയെയും പെങ്ങളെയുമടക്കം എല്ലാ മുസ്ലീം സ്ത്രീകളെയും പരസ്യമായി ബലാത്സംഗം ചെയ്യും' എന്നായിരുന്നു ഇയാള്‍ ആള്‍ക്കൂട്ടത്തോട് പറഞ്ഞത്
ചെന്നൈ വെസ്റ്റ് മാമ്പലത്ത് സ്ഥിതി ചെയ്യുന്ന അയോധ്യാ മണ്ഡപം കഴിഞ്ഞ ദിവസമാണ് ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്. മണ്ഡപത്തിന്റെ നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ശ്രീരാമ സമാജം സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തളളിയതോടെയാണ് ദേവസ്വം വകുപ്പ് മണ്ഡപം ഏറ്റെടുത്തത്
ലൗവ് ജിഹാദ് എന്നത് നിര്‍മ്മിതമായ കള്ളമാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു. ഡി വൈ എഫ് ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി സഖാവ് ഷെജിൻ എം.എസും പങ്കാളി ജോയ്‌സനയും തമ്മിലുള്ള വിവാഹത്തെ തുടർന്ന് ഉയർന്നു വന്ന വിവാദം അനാവശ്യവും നിർഭാഗ്യകരവുമാണ്.
ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ ഷെജിൻ നേരത്തെ അറിയിച്ചിരുന്നെങ്കിൽ പാർട്ടി ഇടപെട്ട് വിവാഹം നടത്തിക്കൊടുക്കുമായിരുന്നു. ആവശ്യമെങ്കില്‍ അവര്‍ക്ക് പാര്‍ട്ടി സുരക്ഷയൊരുക്കുമെന്നും പി മോഹനന്‍ വ്യക്തമാക്കി. വിവാഹത്തെ തുടര്‍ന്ന് പ്രദേശത്ത് പാര്‍ട്ടിക്കെതിരെ പ്രചരണം നടക്കുകയാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരെയും പറഞ്ഞ് തെറ്റിധരിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പാര്‍ട്ടി വിശദീകരണ യോഗം നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നും പി മോഹനന്‍ പറഞ്ഞു.
ഹിന്ദുക്കളും മുസ്ലീങ്ങളുമെല്ലാം ഒരമ്മ പെറ്റ മക്കളെപ്പോലെ ജീവിക്കുന്നത് കാണാനാണ് എനിക്ക് ആഗ്രഹം. പക്ഷേ ചില കുബുദ്ധികള്‍ അതിന് എതിരുനില്‍ക്കുകയാണ്. അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇത്തരം വര്‍ഗീയ അക്രമങ്ങള്‍ നടത്തുന്നവരോട് എനിക്ക് പറയാനുളളത് ഇതാണ്, ഇനിയെങ്കിലും ഇത്തരം അസുഖകരമായ സംഭവങ്ങള്‍ ഉണ്ടാകരുത്. നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടവരാണ്'-യെദ്യൂരപ്പ പറഞ്ഞു.
സ്വത്തുക്കള്‍ കണ്ടുകെട്ടിയതിന് പിന്നില്‍ സര്‍ക്കാരിന്‍റെ പകപോക്കലാണെന്ന് കെ എം ഷാജിയും ആരോപിച്ചു. കേന്ദ്ര ഏജന്‍സിയെ കൂട്ടുപിടിച്ച് സിപിഎം നടത്തുന്ന വേട്ടയാടലിനെ നിയമപരമായി നേരിടും. സ്വത്ത് കണ്ടുകെട്ടാന്‍ ശ്രമം നടത്തിയവര്‍ നിരാശരാകേണ്ടി വരുമെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.