മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കാരണം കാണിക്കല്‍ നോട്ടീസിന് വ്യക്തമായ മറുപടി നല്‍കുമെന്നാണ് കെ വി തോമസ് പറഞ്ഞത്. അച്ചടക്ക സമിതിയുടെ ഏത് തീരുമാനവും അംഗീകരിക്കും. എനിക്കെതിരെ നടപടിയെടുത്താലും അത് അംഗീകരിച്ച് കോണ്‍ഗ്രസുകാരനായിത്തന്നെ തുടരും. കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ പ്രത്യേക അജണ്ടയുളളയാളാണ്.
അതേസമയം, സിപിഎമ്മിനെതിരെയും സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചു. കോണ്‍ഗ്രസിനെ ദേശിയ തലത്തില്‍ നിന്നുതന്നെ ഇല്ലാതാക്കാനുള്ള ചര്‍ച്ചയാണ് പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടായത്. കോണ്‍ഗ്രസ് അധികാരത്തിലെത്താതിരിക്കാന്‍ ബി.ജെ.പിയെ സിപിഎം സഹായിക്കുകയാണ്. അതുകൊണ്ടാണ് ദേശിയ അന്വേഷണ ഏജന്‍സികളൊന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണം നടത്താത്.
കള്ളപ്പണം വെളുപ്പിക്കലിന്‍റെ ഭാഗമായാണ് നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റ് ജേണലിനെ യങ് ഇന്ത്യ എന്ന കമ്പനി രൂപവത്കരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ വാങ്ങിയതെന്നാണ് ബിജെപി ആരോപിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി മല്ലികാര്‍ജുന്‍ ഖാര്‍ഗക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ മുമ്പിൽ അദ്ദേഹം ഹാജരായത്.
ഒരിടത്ത് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വേര്‍തിരിക്കുമ്പോള്‍ മറ്റുചിലയിടങ്ങളില്‍ ദളിതനെയും ഹിന്ദുവിനെയുമാണ് വേര്‍തിരിക്കുന്നത്. ഇത്തരം സിനിമകളെ അധികാരത്തിലിരിക്കുന്നവര്‍തന്നെ പ്രോത്സാഹിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്'- ശരത് പവാര്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് അവരുടെ പ്രതിനിധിയായി തന്നെ വേണമെന്ന് തോന്നിയാല്‍ രാഷ്ട്രീയത്തില്‍ വരും. അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ തനിക്ക് സാധിക്കും. ഇന്നത്തെ മാധ്യമ പ്രവര്‍ത്തനവും അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.
1969-ല്‍ എം സി വര്‍ഗീസാണ് മംഗളം വാരിക സ്ഥാപിക്കുന്നത്. കോട്ടയത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച മംഗളത്തിന് 1985-ല്‍ 17 ലക്ഷത്തോളം വരിക്കാരുണ്ടായിരുന്നു. ഏഷ്യയിലെ ഏറ്റവുമധികം വരിക്കാരുളള വാരിക എന്ന മംഗളത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇന്നേവരെ ഒരു വാരികയ്ക്കും കഴിഞ്ഞിട്ടില്ല.
എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ രാഹുല്‍ ഗാന്ധിയേയും അദ്ദേഹത്തിന്‍റെ നിലപാടുകളെയും വിമര്‍ശിക്കുന്നുണ്ട്. നേതൃനിരയിലുള്ള രാഹുൽ ഗാന്ധിയുടെ നിലപാടും രീതികളും ഇരട്ടത്താപ്പാണെന്നും ജനം അത് അംഗീകരിക്കില്ലെന്നും ലേഖനത്തില്‍ പറയുന്നു. പേരിൽ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ലെന്നും നേതൃത്വമില്ലായ്മയും ഉൾപ്പോരും കോൺഗ്രസിന് തന്നെ നാണക്കേടാണെന്നും മുഖപത്രത്തിലെ ലേഖനം ചൂണ്ടിക്കാണിക്കുന്നു.
പാര്‍ട്ടിയില്‍ നിന്നും തന്നെ ചവിട്ടി പുറത്താക്കാന്‍ പറ്റില്ല. കോണ്‍ഗ്രസിന്റെ നടപടി ക്രമങ്ങള്‍ അറിയാത്ത ആളുകള്‍ ആണ് പുറത്താക്കണമെന്ന് പറയുന്നതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ നടപടി ഉറപ്പാണെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
രാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബിജെപി എന്തുവിഷയം രാഷ്ട്രീയായുധമാക്കിയേനേ എന്ന് ഞാന്‍ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്. അവര്‍ക്ക് സംസാരിക്കാന്‍ കാര്യമായ മറ്റ് വിഷയങ്ങളൊന്നുമില്ല. അതുകൊണ്ടാണ് അവര്‍ മതങ്ങളെക്കുറിച്ച് സംസാരിച്ച് വെറുപ്പ് പടര്‍ത്തുന്നത്.
കരുതല്‍ തടങ്കലിനായി പൊലീസ് നല്‍കിയ 145 അപേക്ഷകളില്‍ 39 എണ്ണം മാത്രമാണ് കലക്ടര്‍മാര്‍ അനുവദിച്ചത്. നാടുകടത്താനായി 201 പേരുടെ പട്ടിക തയാറാക്കിയതില്‍ 117 പേര്‍ക്കെതിരെയെ നടപടിയുണ്ടായുള്ളു എന്നും ഡിജിപി അനില്‍ കാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഗുണ്ടാപട്ടികയില്‍പെട്ടവരെ കരുതല്‍ തടങ്കലിലാക്കാനും ജില്ലക്ക് പുറത്തേക്ക് നാടുകടത്താനുമായി പൊലീസ് പ്രധാനമായി ഉപയോഗിക്കുന്ന നിയമമാണ് കാപ്പ.