മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ആലപ്പുഴ സംഭവത്തിന് സമാനമായ രീതിയിലാണ് പാലക്കാട്ട് 24 മണിക്കൂറിനിടെ ഇരട്ടകൊലപാതകം അരങ്ങേറിയിരിക്കുന്നത്. പാലക്കാട് മേലാമുറിയില്‍ വെച്ച് ആര്‍ എസ് എസ് നേതാവിനെയാണ് ഏറ്റവുമോടുവില്‍ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈര്‍ ഉച്ചയോടെ കൊല്ലപ്പെട്ടിരുന്നു
കേസിൽ പ്രതിയായ പി വി അൻവറിനെ ഒരു തവണ പോലും ചോദ്യം ചെയ്യാതെയാണ് അന്തിമ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതെന്നും കേസ് സിവിലാക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് മഞ്ചേരി സിജെഎം കോടതി പറഞ്ഞത്
വിഷുവിന് ശമ്പളം നല്‍കാമെന്ന വാഗ്ദാനം സര്‍ക്കാറും മാനേജ്‌മെന്റും പാലിച്ചില്ല. ഇന്ന് ശമ്പളം നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും പണം തികയാത്ത സ്ഥിതിയാണുള്ളത്. ശമ്പളയിനത്തിൽ ധനവകുപ്പ് കഴിഞ്ഞ ദിവസം കെഎസ്ആർടിസിക്ക് പ്രഖ്യാപിച്ച 30 കോടി
പട്ടേല്‍ സമുദായ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ പരസ്യമായി നേതൃത്വത്തോട് ഇടഞ്ഞതും ഗുജറാത്ത് പി സി സി ഉപാധ്യക്ഷന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതുമാണ് ഗുജറാത്ത് കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പാര്‍ട്ടി തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ താന്‍ നിരന്തരം അവഗണിക്കപ്പെടുന്നു എന്നാരോപിച്ചാണ്
2018 ഡിസംബര്‍ 13ന് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാര്‍ഡിൻ്റെ ഹാഷ് വാല്യു മാറിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്നാണ് കോടതിയുടെ കൈവശം ഉണ്ടായിരുന്ന ഘട്ടത്തിൽ ചോർന്നതായി ചൂണ്ടിക്കാട്ടി അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.
കേരളത്തില്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇത് സംസ്ഥാനത്തിന്റെ ക്രമസമാധാന തകര്‍ച്ചയെയാണ് കാണിക്കുന്നത്. ജനങ്ങള്‍ക്ക് സ്വൈര്യ ജീവിതം ഉറപ്പാക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടു. ലഹരിമാഫിയുടെയും ഗുണ്ടാസംഘങ്ങളുടെയും തട്ടിപ്പ് സംഘങ്ങളുടെയും പറുദീസയായി മാറി കേരളം.
ഡിജിറ്റൽ അംഗത്വവിതരണം പാതിവഴിയിൽ നിലച്ചതോടെയാണ് അംഗങ്ങളെ ചേർക്കാൻ കടലാസ് ഫോറം വിതരണം ചെയ്‌തത്. വീടുകയറി അംഗങ്ങളെ ചേർക്കണമെന്ന നിർദേശം മിക്ക ജില്ലയിലും നടന്നില്ല. വ്യാജ അംഗത്വം കണക്കിലെടുത്ത് കടലാസ് ഫോറം വഴിയുള്ള വിതരണത്തിന് ഫോട്ടോ നിർബന്ധമാക്കിയ എഐസിസി നടപടിയും തിരിച്ചടിയായി.
വാഹനങ്ങൾക്ക് അപകടം സംഭവിക്കുക സ്വാഭാവികമാണ്. ഏറ്റവും പുതിയ വാഹനങ്ങൾക്കും പഴയ വാഹന ങ്ങൾക്കും സംഭവിക്കാം. എങ്ങനെ സംഭവിക്കുന്നു എന്നതാണ് പ്രധാനം. കെ.എസ്.ആർ.ടി.സി-യോ കെ - സ്വിഫ്റ്റോ അപകടത്തിൽപെട്ടിട്ടുണ്ടെങ്കിൽ ഒറ്റപ്പെട്ട ചില മാദ്ധ്യമങ്ങൾക്കും സമൂഹ മാദ്ധ്യമങ്ങളിലെ
അതോടെ കന്യാസ്ത്രീകളടക്കം കോടഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും സിപിഎം നേതാവും മുന്‍ എം എല്‍ എയുമായ ജോർജ് എം തോമസ് സംഭവത്തില്‍ ലൗവ് ജിഹാദ് ആരോപിച്ച് രംഗത്തു വരികയും ചെയ്തു. പ്രദേശത്തെ സൌഹാര്‍ദപരമായ സാമൂഹ്യജീവിതത്തിന് മങ്ങലേല്‍പ്പിച്ച പ്രസ്താവനയായിരുന്നു അതെന്നും മുറിവുണക്കാന്‍ കോണ്‍ഗ്രസ് ഇടപെടുമെന്നും ജില്ലാ നേതൃത്വം അറിയിക്കുകയായിരുന്നു.
പഞ്ചാബിലെ എല്ലാ ജനങ്ങളിലേക്കും തങ്ങള്‍ക്ക് എത്താന്‍ സാധിച്ചു. വൈദ്യുതി സൗജന്യമായി നല്‍കുന്നതിന് വേണ്ട തുക കണ്ടെത്താന്‍ സാധിച്ചു. അതില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ വളരെ സന്തോഷത്തിലാണ്. പഞ്ചാബില്‍ ആവശ്യത്തിലധികം വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. എന്നിട്ടും സംസ്ഥാനം ഇരുട്ടിലാണ്.
കാറിലിരുന്ന് വിഷുക്കൈനീട്ടം നൽകുകയും വാങ്ങിയവരെക്കൊണ്ട് കാലുപിടിപ്പിക്കുകയും ചെയ്ത സുരേഷ് ഗോപിയുടെ നടപടി വിമര്‍ശിക്കപ്പെട്ടിരുന്നു. പണം നല്‍കി കാല്‍ വണങ്ങിപ്പിക്കുന്നത് സുരേഷ് ഗോപിയുടെ ഫ്യൂഡല്‍ മനോഭാവത്തെയാണ് കാണിക്കുന്നതെന്നും ഒരു എംപിയും നടനുമെന്ന രീതിയില്‍ ഒട്ടും അഭികാമ്യമായ പ്രവൃത്തിയല്ലയുണ്ടായാതെന്നാണ് വ്യാപകമായി ഉയര്‍ന്നുവന്ന വിമര്‍ശനം.
ദിബ്രുഗഡിൽ നിന്ന് ഡൽഹിയിലേക്കുള്ള 6E 2037 ഫ്ലൈറ്റിൽ മൊബൈൽ ബാറ്ററി അസാധാരണമായി ചൂടാവുകയും തീ പിടിക്കുകയും ചെയ്തു. അപകടകരമായ എല്ലാ സാഹചര്യങ്ങളും കൈകാര്യം ചെയ്യാന്‍ ക്രൂവിന് പരിശീലനം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കാര്യത്തിന്‍റെ ഗൗരവം അവര്‍ മനസിലാക്കുകയും വേഗത്തില്‍ ഇടപെടുകയും ചെയ്തു.