മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
പോളിംഗ് ആരംഭിച്ചതിന് പിന്നാലെ ഗുരുദ്വാരയിൽ എത്തി പ്രാർത്ഥന നടത്തി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. തെരഞ്ഞെടുപ്പിന് വേണ്ട എല്ലാ കാര്യത്തിനും നേതൃത്വം നല്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ബാക്കി ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും പ്രാര്‍ഥനക്ക് ശേഷം ചന്നി മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നത് കോണ്‍ഗ്രസാണ്. ജനങ്ങള്‍ വികസനത്തിനായാണ് വോട്ട് ചെയ്തത്. ആ വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമായി. ബിജെപിക്ക് ഇക്കാര്യത്തില്‍ ഉത്കണ്ഠയുണ്ട്.
തമിഴ്‌നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ ബിജെപി ഏജന്റ് തടയുകയായിരുന്നു. ഹിജാബ് ധരിച്ചാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് ആക്രോശിച്ച് ഇയാൾ ബഹളമുണ്ടാക്കുകയായിരുന്നു
157 സ്റ്റാഫുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നത് എന്ന് കാനം ചോദിച്ചു. ഗവര്‍ണര്‍ ലക്ഷദ്വീപിലേക്കും മൂന്നാറിലേക്കും നടത്തിയ യാത്രയുടെ ചെലവ് സംബന്ധിച്ച് വിവാരാവകാശ നിയമപ്രകാരം അന്വേഷിച്ചാല്‍ മാധ്യം പ്രവര്‍ത്തകര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
ഹിജാബ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി അറിയിച്ചു. ഹിജാബ് ഇസ്ലാമിന് അനിവാര്യമായ ഒരു വസ്ത്രമല്ലെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്രത്തിനുള്ള അവകാശത്തില്‍ ഹിജാബ് വരില്ല. ഹിജാബ് നിർബന്ധമാക്കാൻ ഭരണഘടനാ ധാര്‍മ്മികതയില്ലെന്നുമാണ്
''സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എ കെ ബാലന്‍ വെറും ബാലനാണ്. അദ്ദേഹം വലാരാന്‍ ശ്രമിക്കുന്നില്ല''- ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ബാലന്‍ വളരെ ബാലിശമായാണ് പെരുമാറുന്നത്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധ ആകര്‍ഷിക്കാനാണ് എന്നും ഗവര്‍ണര്‍ ആരോപിച്ചു
''ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ല. അദ്ദേഹം ബിജെപിയുടെ തിരുവനന്തപുരം വക്താവ് മാത്രമാണ്. അദ്ദേഹത്തെ നിലക്ക് നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഫെബ്രുവരി പതിമൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ലക്ഷ്മി ജയശീല എന്ന യുവതി കനക സഭയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് പൂജാരിമാരോട് അഭ്യര്‍ത്ഥിച്ചെങ്കിലും പുരോഹിതര്‍ അതിന് അനുവദിക്കില്ലെന്ന് അവരോട് പറയുകയായിരുന്നു.
വോട്ടവകാശം കൃത്യമായി ഉപയോഗപ്പെടുത്തുന്ന നടന്മാരില്‍ ഒരാളാണ് വിജയ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സൈക്കിളില്‍ എത്തി വിജയ് വോട്ട് രേഖപ്പെടുത്തിയത് ദേശിയ തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. ഇന്ധനവില വര്‍ദ്ധനക്കെതിരെ വിജയ്‌യുടെ പ്രതിഷേധമായി സൈക്കിള്‍ യാത്രയെ വിശേഷിപ്പിച്ചിരുന്നു.
സ്‌കൂൾ വിദ്യാർത്ഥി യായിരിക്കെ രാഷ്ട്രീയത്തിലേക്കുള്ള തന്റെ ചുവടുവെപ്പിനെ കുറിച്ചും, പെരിയാർ, സിഎൻ അണ്ണാദുരൈ, പിതാവ് കലൈഞ്ജർ കരുണാനിധി തുടങ്ങിയ ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കൾ നടത്തിയ സമരങ്ങളെകുറിച്ചുമൊക്കെയുള്ള വിവരണങ്ങളാണ് ആത്മകഥയുടെ ആദ്യഭാഗത്തിന്‍റെ ഹൈലൈറ്റ്.