മധുവിനെ കണ്ടെത്തിയ അഞ്ചുമുടിയിലെ പാറ ഗുഹയ്ക്കടുത്ത് മരം മുറി നടന്നിട്ടുണ്ട്. മെഷീന്‍ കൊണ്ട് മരം മുറിക്കുന്നതിന്‍റെ ശബ്ദവും കേട്ടിരുന്നു. കൊല്ലപ്പെടുന്നതിന്‍റെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മധുവിന്‍റെ നെറ്റിയില്‍ ആരോ തോക്കുചൂണ്ടിയതായും കുടുംബത്തിന്‍റെ വെളിപ്പെടുത്തലില്‍ പറയുന്നു.
കേരളത്തെ ഞെട്ടിച്ച കൊലപാതക കേസുകളിലെ കൊടും ക്രിമിനലുകളെ ഉൾപ്പെടെ സംരക്ഷിക്കാൻ സുപ്രീം കോടതി അഭിഭാഷകർക്ക് പിണറായി വിജയൻ്റെ സർക്കാർ കോടികൾ ചെലവഴിക്കുമ്പോളാണ് ആദിവാസി യുവാവായ മധുവിന് സ്വാഭാവിക നീതി പോലും നിഷേധിച്ചതെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ജോലിക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ഇത്തരം കല്ലേറുകള്‍ പ്രതിക്ഷീച്ചിരുന്നു. അട്ടപ്പാടി ആശുപത്രിക്ക് വേണ്ടിയുള്ള നിരവധി പദ്ധതികളാണ് പാതി വഴിയില്‍ കിടക്കുന്നത്. പദ്ധതികള്‍ക്ക് ഒപ്പം നില്‍കേണ്ടവരാണ് ഇതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ആശുപത്രിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിരിക്കുന്ന
വീണ ജോര്‍ജ് അട്ടപ്പാടിയില്‍ നടത്തിയ മിന്നല്‍ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു പ്രഭുദാസിന്‍റെ വിമര്‍ശനം. 'മന്ത്രിയുടെ സന്ദര്‍ശന സമയത്ത് നോഡല്‍ ഓഫീസറായ തന്നെ ബോധപൂര്‍വ്വം മാറ്റി നിര്‍ത്തി. മന്ത്രി അട്ടപ്പാടിയില്‍ എത്തിയ അന്ന് ഇല്ലാത്ത ഒരു മീറ്റിംഗിന് വേണ്ടിയാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്.
അട്ടപ്പാടിയിലെ ഗര്‍ഭിണികളായ ആദിവാസി സ്ത്രീകളുടെ നില അതീവഗുരുതരമെന്ന് വ്യക്തമാക്കുന്ന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അട്ടപ്പാടിയിലെ ഗര്‍ഭിണികളില്‍ 58 ശതമാനവും ഹൈറിസ്‌ക് വിഭാഗത്തിലുളളവരാണെന്നും ഇവരില്‍ നാലില്‍ ഒരാള്‍ തൂക്കക്കുറവുളളവരാണെന്നും ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു
അട്ടപ്പാടിയിലെ ആദിവാസി ശിശു മരണങ്ങൾ ഭരണകൂടത്തിന്റെ സമ്പൂർണ്ണ പരാജയത്തിന്റേയും ഉദാസീനതയുടേയും ഭാഗമാണ്. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മയും ആദിവാസികളുടെ ക്ഷേമത്തിനായി മുൻപ് നിലനിന്നിരുന്ന പദ്ധതികൾ അവതാളത്തിലായതുമാണ് സ്ഥിതിഗതികളെ ഇത്ര രൂക്ഷമാക്കിയിട്ടുള്ളത്.
മധു കൊല്ലപ്പെട്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം സെപ്റ്റംബറിലാണ് കേസിന്റെ വിചാരണ ആരംഭിക്കാനിരുന്നത്. പിന്നീട് അത് നവംബര്‍ 25-ലേക്ക് മാറ്റി. ഇന്നലെ കേസ് കോടതിയുടെ പരിഗണനയിലേക്ക് വന്നപ്പോള്‍ പ്രതികളുടെ ആവശ്യപ്രകാരം വീണ്ടും രണ്ടുമാസത്തേക്കുകൂടി നീട്ടുകയായിരുന്നു.
ആനമൂളി ഫോറസ്റ്റ് ചെക്ക് പോസ്റ്റ്, മുക്കാലി ചെക്ക് പോസ്റ്റ് എന്നിവടങ്ങളില്‍ കര്‍ശനമായ പരിശോധനയും നിയന്ത്രണങ്ങളും നടത്തി വരുന്നുണ്ട്. നിയന്ത്രണം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനും പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം നടപടിയെടുക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കി.
രണ്ട് ദിവസം മുമ്പ് പനിയെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിലേക്ക് മാറ്റി. രോഗം കൂടിയതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോവുന്നതിനിടെയാണ് മരണം.