പി സി തോമസുതൊട്ട് ജോസ് മാണി വരെയുള്ള കേരളകോൺഗ്രസ് പ്രസ്ഥാനങ്ങളെ, ഉമ്മൻചാണ്ടിയുടെ വേരുറക്കലോടെ അതൃപ്തരായി ആടാൻപോകുന്ന കോൺഗ്രസ്സ് കഷണങ്ങളെ, സോഷ്യലിസ്റ്റ് പുത്രന്മാരെ, ഇടതുപാർട്ടികൾക്കിനി പ്രസക്തിയില്ലെന്ന് 'വെളിപ്പെട്ട്' പാർട്ടിച്ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞിറങ്ങാൻപോകുന്ന വിപ്ലവസന്താനങ്ങളെവരെ ഇനി നോക്കിയിരിക്കാം, സാകൂതം! അവർക്കുള്ളതാണ് ബിഹാറിൽനിന്നുള്ള ബിജെപിയുടെ സന്ദേശം
ജാതി രാഷ്ട്രീയ ത്തിന്റെ കളിത്തൊട്ടിലായ ബീഹാറില്‍ ഇടത് കക്ഷികള്‍ വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങളുമായാണ് കുതിപ്പ് തുടരുന്നത്. കാര്‍ഷിക ഗ്രാമീണ മേഖലയുടെ അസംതൃപ്തിയാണ് ചരിത്രത്തില്‍ ആദ്യമായി ഇടത് കക്ഷികളുടെ കുതിപ്പിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് സാമാന്യം വലിയ തിരിച്ചടി നേരിട്ടിട്ടുണ്ട്. ആകെ 2019 നു ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ (ഉപതെരെഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ) ബിജെപി പ്രതിനിധികള്‍ മത്സരിച്ചത് 381 സീറ്റുകളിലാണ്. ഇതില്‍ അവര്‍ക്ക് ജയിക്കാനായത് വെറും 163 സീറ്റുകളില്‍ മാത്രമാണ്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇപ്പറഞ്ഞ 381 സീറ്റുകളില്‍ 319 എണ്ണത്തിലും ഭൂരിപക്ഷം നേടിയത് ബിജെപിയായിരുന്നു എന്നതാണ് വസ്തുത
ബിഹാറിലെ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്ന പാര്‍ട്ടി ജെടിയുമായി തെറ്റിപ്പിരിഞ്ഞ് ഒറ്റയ്ക്കാണ് ഇത്തവണ മത്സരിക്കുന്നത്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി ഒക്ടോബര്‍ 28,നവംബര്‍ 3,7 തിയതികളിലായിരിക്കും നടക്കുക
ബിഹാര്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ ജാഗ്രതയും ഇടപെടലും ആവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയ്ക്ക് കത്തയച്ചു
അവിനാഷ് താക്കൂറി എന്നയാളാണ് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ആവശ്യമുന്നയിച്ചിരുന്നു. രാഷ്ട്രീയലാഭത്തിന് വേണ്ടിയാണ് നിതീഷ് കുമാര്‍ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.