മാധ്യമ വിചാരണ ജനാധിപത്യത്തിന് ചേര്‍ന്നതല്ല. അജണ്ടകളോടുകൂടിയ ചര്‍ച്ചകള്‍ ചിലപ്പോള്‍ വിധിന്യായത്തെപ്പോലും സ്വാധീനിച്ചേക്കാം. മാധ്യമങ്ങളിലും, സാമൂഹിക മാധ്യമങ്ങളിലും ജഡ്ജിമാര്‍ക്കെതിരെ ആസൂത്രിതമായ പ്രചാരണങ്ങള്‍ ശക്തമാകുകയാണ്. ഉത്തരവാദിത്തങ്ങളുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതിലൂടെ ജനാധിപത്യത്തെ രണ്ടടി മാധ്യമങ്ങള്‍ പിന്നോട്ടടിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സര്‍ക്കാരുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ കോടതിയുടെ ഭാരം കുറയും. സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കാത്തതുകൊണ്ടാണ് പൊതുജനം കോടതിയെ സമീപിക്കുന്നത്.
ഇന്ത്യന്‍ നിയമവ്യവസ്ഥ കൊളോണിയലാണ്. കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് കുറച്ചുകൂടി സുതാര്യമാക്കണം. ജനങ്ങള്‍ക്ക് കോടതിയേയും, ജഡ്ജിമാരെയും പേടിയാണ്.പലപ്പോഴും ഈ ഭയം അവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഗ്രാമീണ മേഖലയിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ച് ഇപ്പോഴും അറിവില്ല.
1975 -ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കിയ വിധി ധീരതയുടെതാണ്. ചഫ് ജസ്റ്റിസ് ജഗ് മോഹന്‍ലാല്‍ സിന്‍ഹയുടെ വിധി അടിയന്തിരാവസ്ഥ കാലത്തേക്കാണ് നയിച്ചത്. എന്നാല്‍ അതിന്‍റെ അനന്തരഫലങ്ങൾ ഞാൻ ഇപ്പോൾ വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല- എന്‍ വി രമണ പറഞ്ഞു. അലഹബാദ് ഹൈക്കോടതിയുടെ പുതിയ കെട്ടിട സമുച്ചയത്തിന്റന്‍റെ ശിലാസ്ഥാപന ചടങ്ങിലാണ് ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശം. ചടങ്ങില്‍ രാഷ്‌ട്രപതി രാം നാഥ് കൊവിന്ദും പങ്കെടുത്തിരുന്നു.
സുപ്രീം കോടതിയുടെ സ്വാതന്ത്ര്യ ദിന പരിപാടിയിലാണ് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം.നിലവില്‍ സഭാ നടപടികള്‍ ഖേദകരമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. പുതിയ നിയമങ്ങള്‍ക്ക് വ്യക്തതയില്ല. നിയമത്തിന്‍റെ ഉദ്ദേശ്യം എന്താണെന്ന് കോടതിക്ക് തന്നെ പലപ്പോഴും മനസിലാക്കാന്‍ സാധിക്കുന്നില്ല. ഇത് പൊതുജനങ്ങൾക്കും, ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ടാണ് സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പോലീസിന്‍റെ അമിതാധികാര പ്രവണതയില്‍ മാറ്റം വരണമെങ്കില്‍ ജനങ്ങള്‍ക്ക് നിയമത്തെക്കുറിച്ച് അടിസ്ഥാനപരമായ അറിവുണ്ടായിരിക്കണമെന്നും, ഇതിനായി നിയമസഹായവും നിയമ വ്യവസ്ഥകളും വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ പൊലീസ് സ്റ്റേഷനുകളില്‍ സ്ഥാപിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. നിയമസംവീധാനം എല്ലാ ഇന്ത്യക്കാര്‍ക്കും ഒരുപോലെ ആയിരിക്കണം.