ശിവസേനയുടെ ഔദ്യോഗിക ചിഹ്നവുമായി ബന്ധപ്പെട്ട് നടക്കുന്ന തര്‍ക്കത്തിനാണ് ആദ്യം പരിഹാരം കാണുകയെന്നും അതിനുശേഷമേ എം എല്‍ എമാരെ അയോഗ്യരാക്കണമെന്ന ഹര്‍ജി പരിഗണിക്കുകയുള്ളുവെന്നും ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ഇ ഡിയെ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെ വേട്ടയാടുന്ന സമയത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കാത്തത് ആശങ്കയുയര്‍ത്തുന്ന കാര്യമാണെന്നും മുഖപത്രമായ സാമ്നയില്‍ എഴുതിയ എഡിറ്റോറിയലില്‍ പറയുന്നു. ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഇ ഡി അറസ്റ്റ് ചെയ്തതിനെ തുടർന്ന് സാമ്നയുടെ എഡിറ്ററായി ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു. ഇതിനു പിന്നാലെയാണ് എൻസിപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ വിമര്‍ശനം ഉന്നയിച്ചത്.
ശിവസേന നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് റാവത്തിനെ ഞായറാഴ്ച രാത്രിയാണ് ഇ ഡി അറസ്റ്റ് ചെയ്തത്. ഗൊരെഗാവിലെ പത്രചാള്‍ ചേരി പുനരധിവാസപദ്ധതിയുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്ത് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചാണ് ഇ ഡി സഞ്ജയ് റാവത്തിനെ അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് നാല് വരെ അദ്ദേഹം ഇ.ഡി കസ്റ്റഡിയിലാണ്.
ഇപ്പോഴാണ് യഥാര്‍ത്ഥ ശിവസേന സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. താന്‍ മുഖ്യമന്ത്രിയായതിനുശേഷം നിരവധിയാളുകളാണ് പരാതിയുമായി കാണാന്‍ വരുന്നത്. പരാതികളെല്ലാം പരിഹരിക്കാനും തനിക്ക് സമയമുണ്ട്. എന്നാല്‍ ഉദ്ദവ് തക്കറെ സര്‍ക്കാരിന് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ യാതൊരുവിധത്തിലുള്ള താത്പര്യമുണ്ടായിരുന്നില്ല
അതേസമയം, ശിവസേന വിടില്ല. മരിച്ചാലും കീഴടങ്ങില്ലെന്നും സഞ്ജയ് റാവത്ത് ഇന്നലെ പറഞ്ഞിരുന്നു. ഒരു അഴിമതിയും നടത്തിയിട്ടില്ല. അക്കാര്യത്തില്‍ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഇ ഡി ആരോപിക്കുന്ന അഴിമതിയുമായി ഒരു ബന്ധവുമില്ലെന്നും ബാൽ താക്കറെയുടെ പേരിൽ ഞാന്‍ സത്യം ചെയ്യുന്നു. ബാലാസാഹേബ് ഞങ്ങളെ പോരാടാൻ പഠിപ്പിച്ചു.
ശിവസേന വിടില്ല. മരിച്ചാലും കീഴടങ്ങില്ല. ഒരു അഴിമതിയും നടത്തിയിട്ടില്ല. അക്കാര്യത്തില്‍ എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഇ ഡി ആരോപിക്കുന്ന അഴിമതിയുമായി ഒരു ബന്ധവുമില്ലെന്നും ബാൽ താക്കറെയുടെ പേരിൽ ഞാന്‍ സത്യം ചെയ്യുന്നു. ബാലാസാഹേബ് ഞങ്ങളെ പോരാടാൻ പഠിപ്പിച്ചു.
സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സഞ്ജയ് റാവത്തിന് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് സഞ്ജയ് റാവത്ത് ഇ ഡിയെ അറിയിക്കുകയായിരുന്നു
ഷിന്‍ഡേ പക്ഷത്തിന്‍റെ പരാതി ലഭിച്ചതിന് പിന്നാലെ അടുത്തമാസം എട്ടിനു മുന്‍പ് രേഖകള്‍ ഹാജരാക്കണമെന്നാണ് തെരുഞ്ഞെടുപ്പ് കമ്മീഷന്‍ ഇരുവിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയത്. രേഖകള്‍ പരിശോധിച്ചതിന് ശേഷം വിഷയം ഭരണഘടനാ വിഭാഗം പരിശോധിക്കുമെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രൂപപ്പെടുത്താനിരിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലേക്ക് വരാനാണ് ശരത് പവാര്‍ ആഗ്രഹിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. അക്കാരണത്തലാണ് രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പവാര്‍ തയാറാവാതിരുന്നത് എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കൂടുതല്‍ വിശദകരണം മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന പാര്‍ട്ടി നേതാവുമായ ഉദ്ധവ് താക്കറെ നല്‍കും. ഇന്ത്യയുടെ രാഷ്ട്രപതിയാകാൻ സാധ്യതയുള്ള ആദ്യത്തെ ആദിവാസി വനിതയാണ് ദ്രൗപതി മുർമു. മഹാരാഷ്ട്രയിൽ ധാരാളം ഗോത്രവർഗ്ഗക്കാരുണ്ട്. ആദിവാസി മേഖലകളിൽ നിന്ന് ശിവസേനക്ക് നിരവധി പ്രവര്‍ത്തകരും എം എല്‍ എമാരുമുണ്ട്.
ഇതിന്‍റെ ഭാഗമായാണ് പാര്‍ട്ടി ചിഹ്നവുമായി ബന്ധപ്പെട്ട അഭ്യൂഹത്തിന് ഉദ്ദവ് താക്കറെ വ്യക്തവരുത്തിയത്. തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്ന് അവകാശപ്പെട്ട് ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ളവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസത്തോടെയാണ് ഇ ഡിക്ക് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. പത്ത് മണിക്കൂറാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. സത്യം തന്‍റെ പക്ഷത്തായിരുന്നതിനാല്‍ ഭയപ്പെടെണ്ട ആവശ്യമില്ല. എല്ലാ തെളിവുകളും തന്‍റെ കയ്യിലുണ്ട്. ഇതൊക്കെ രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. അവര്‍ ഈ കേസ് സത്യസന്ധമായി അന്വേഷിക്കുമെന്നാണ് കരുതുന്നത് - സഞ്ജയ് റാവത്ത് പറഞ്ഞു.
ഏക്നാഥ് ഷിൻഡെ തിങ്കളാഴ്ച നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനെ നേരിടും. ഗവർണർ ഭഗത് സിങ് കോഷിയാരിയാണ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. നിയമസഭയുടെ പ്രത്യേക സെക്ഷന്‍ വിളിച്ചു ചേര്‍ക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. 39 ശിവസേന അംഗങ്ങളുടെ പിന്തുണയോടെയാണ് ഏക്‌നാഥ് ഷിൻഡെ അധികാരത്തിലെത്തിയത്.
കേസുമായി ബന്ധപ്പെട്ട് ഇ ഡിയെ ഞാന്‍ ഭയപ്പെടുന്നില്ല. ഇത് കെട്ടിച്ചമച്ച കേസാണ്. എങ്കിലും നോട്ടീസ് ലഭിച്ചതിനാല്‍ ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. ഇതൊക്കെ ഒരു രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്ന് തനിക്കറിയാം. എങ്കിലും അന്വേഷണ ഏജന്‍സി തനിക്കെതിരെയുള്ള പരാതി സത്യസന്ധമായി അന്വേഷിക്കുമെന്ന് ഉറപ്പുണ്ട്.
ഏകനാഥ് ഷിൻഡെയ്ക്കും മറ്റ് വിമത മന്ത്രിമാർക്കുമെതിരെ നടപടിയെടുക്കാനാണ് ശിവസേന ആലോചിക്കുന്നത്. ഏകനാഥ് ഷിൻഡെ, ഗുലാബ്രാവു പാട്ടീൽ, ദാദാ ഭൂസെ എന്നിവരുടെ മന്ത്രി സ്ഥാനം നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. പാർട്ടി ചിഹ്നത്തിന് അവകാശവാദമുയർത്തിയ ഷിൻഡെയുടെ നീക്കത്തെ മറികടക്കാൻ ഭരണപക്ഷത്തിന് സാധിച്ചു. അധിക നാള്‍ അസമില്‍ ഒളിച്ചിരിക്കാന്‍ വിമത എം എല്‍ എമാര്‍ക്ക് സാധിക്കില്ലെന്ന് ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഹനുമാൻ ചാലിസയുമായി ബന്ധപ്പെട്ട് രാജ്യത്ത് അരങ്ങേറിയ ആക്രമണങ്ങളെക്കുറിച്ചും സഞ്ജയ് റാവത്ത് പരാമര്‍ശിച്ചു. മതപരമായി ഇത്തരം ആക്രമണങ്ങള്‍ ആഴിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതപരമായ ചടങ്ങുകള്‍ എല്ലാവര്‍ക്കും പ്രധാനപ്പെട്ടതാണ്. ഹനുമാന്‍ ചാലിസയെ ആരും എതിര്‍ക്കുന്നില്ല.
തൊഴിലില്ലായ്മ അതിഭീകരമാണ് അമേരിക്കയില്‍. ബീഹാറിലെ സ്ഥിതിയും മറിച്ചല്ല. അല്കിയ വാഗ്ടാനങ്ങളൊന്നും നിറവേറ്റാന്‍ പ്രസിഡന്‍റ് ഡോണല്‍ഡ് ട്രംപിനു കഴിഞ്ഞില്ല. സമാനമായ അവസ്ഥയാണ് ബീഹാറിലും ഉള്ളത്. അമേരിക്കക്കാര്‍ക്ക് നാലുവര്‍ഷം കൊണ്ട് ചെയ്ത തെറ്റ് തിരുത്താന്‍ കഴിഞ്ഞു. ഇതില്‍ നിന്നു പാഠം പഠിക്കാന്‍ നമുക്ക് കഴിയണമെന്നും സാമ്ന