കേന്ദ്രസര്‍ക്കാര്‍ ഇ ഡിയെ ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളെ വേട്ടയാടുന്ന സമയത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനില്ക്കാത്തത് ആശങ്കയുയര്‍ത്തുന്ന കാര്യമാണെന്നും മുഖപത്രമായ സാമ്നയില്‍ എഴുതിയ എഡിറ്റോറിയലില്‍ പറയുന്നു. ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഇ ഡി അറസ്റ്റ് ചെയ്തതിനെ തുടർന്ന് സാമ്നയുടെ എഡിറ്ററായി ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു. ഇതിനു പിന്നാലെയാണ് എൻസിപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ വിമര്‍ശനം ഉന്നയിച്ചത്.
ഇപ്പോഴാണ് യഥാര്‍ത്ഥ ശിവസേന സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. താന്‍ മുഖ്യമന്ത്രിയായതിനുശേഷം നിരവധിയാളുകളാണ് പരാതിയുമായി കാണാന്‍ വരുന്നത്. പരാതികളെല്ലാം പരിഹരിക്കാനും തനിക്ക് സമയമുണ്ട്. എന്നാല്‍ ഉദ്ദവ് തക്കറെ സര്‍ക്കാരിന് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ യാതൊരുവിധത്തിലുള്ള താത്പര്യമുണ്ടായിരുന്നില്ല
ഏക്നാഥ് ഷിൻഡെ തിങ്കളാഴ്ച നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനെ നേരിടും. ഗവർണർ ഭഗത് സിങ് കോഷിയാരിയാണ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. നിയമസഭയുടെ പ്രത്യേക സെക്ഷന്‍ വിളിച്ചു ചേര്‍ക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. 39 ശിവസേന അംഗങ്ങളുടെ പിന്തുണയോടെയാണ് ഏക്നാഥ് ഷിൻഡെ അധികാരത്തിലെത്തിയത്.
ശിവസേനയിലെ വിമത എം എല്‍ എമാരോട് ദേവേന്ദ്ര ഫഡ്നവിസിന്റെ സത്യപ്രതിജ്ഞക്ക് എത്തിയാല്‍ മതിയെന്നാണ് മഹാരാഷ്ട്ര ബി ജെ പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അസമിലെ ഗുവാഹത്തിയിൽ നിന്നും വിമത എം എൽ എമാർ ഗോവയിലെത്തിയിരുന്നു
ശിവ് സേന പ്രവര്‍ത്തകര്‍ തന്നോടൊപ്പമാണുള്ളത്. തനിക്ക് പാര്‍ട്ടിയെ നയിക്കാന്‍ സാധിക്കില്ലെന്ന് തോന്നിയാല്‍ അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണ്. സര്‍ക്കാരിനെ താഴെയിടാന്‍ ശ്രമിക്കുന്നത് ശിവ് സേനയിലെ അംഗങ്ങളാണ്. ഇത് വളരെയധികം വേദനിപ്പിക്കുന്ന കാര്യമാണ്.
രാജ്യത്ത് ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇന്നലെ മാത്രം മഹാരാഷ്ട്രയില്‍ അറുപത്തെഴായിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 30 വരെ മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.
''ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ചാണകം ചാരിയാല്‍ ചാണകം മണക്കും'' എന്ന ചൊല്ലിന് യാഥാര്‍ത്ഥൃവുമായി ഇത്രയധികം ബന്ധമുണ്ട് എന്ന് മനസ്സിലായത് മഹാരാഷ്ട്ര ഭരിക്കുന്ന ശിവസേനയുടെ നിലപാട് മാറ്റ വാര്‍ത്തകളിലൂടെയാണ്. മുന്‍പറഞ്ഞ പഴംചൊല്ല് വാക്കര്‍ത്ഥത്തില്‍ തന്നെ ശരിവെയ്ക്കുന്നതാണ് ബിജെപി പാളയത്തില്‍ നിന്ന് മടങ്ങി കോണ്‍ഗ്രസ്, ശരത് പവാറിന്റെ എന്‍ സി പി, ഇടതുകക്ഷികള്‍ തുടങ്ങിയ മതനിരപേക്ഷ പാര്‍ട്ടികളുമായി ശിവസേന ഉണ്ടാക്കിയ സഖ്യം
ആരാധനാലയങ്ങൾ തുറക്കുന്നത് നീട്ടി വെക്കണമെന്ന ദൈവിക അശരീരി കേട്ടതുകൊണ്ടാണോ മുഖ്യമന്ത്രി ഇക്കാര്യം ശ്രദ്ധിക്കാത്തത് അതോ താങ്കള്‍ പൊടുന്നനെ മതേതരവാദി ആയി മാറിയതാണോ എന്നാണ് ഗവര്‍ണ്ണര്‍ ഭഗത് സിംഗ് കോഷ്യാരി കത്തിൽ ചോദിച്ചത്