അതേസമയം, കിഴക്കമ്പലം കിറ്റെക്സ് കമ്പനിയിലെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചുള്ള ലേബര്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറും. തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിക്കാണ് റിപ്പോര്‍ട്ട് നല്‍കുക. കിറ്റെക്സ് ജീവനക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ലേബര്‍ കമ്മീഷണര്‍ കമ്പനിയില്‍ നിന്ന് രേഖകളും കണ്ടെത്തിയിരുന്നു
സാബു ജേക്കബിന്റെ നിയന്ത്രണത്തിലുള്ള ലേബർ ക്യാംപിൽ ലഹരി വസ്തുക്കൾ ആര് എത്തിച്ചുവെന്ന് അന്വേഷിക്കണം. ക്രിമിനൽ പശ്ചാത്തലം എങ്ങനെ ഉണ്ടായി എന്നും ക്രിമിനൽ പശ്ചാത്തലമുള്ള തൊഴിലാളികളെ നേരത്തെ കമ്പനിയുടെ ആവശ്യത്തിന് ഉപയോഗിച്ചോ എന്ന് സാബു മറുപടി പറയണം.
മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കാനുളള അധികാരമുണ്ട്, രാഷ്ട്രീയത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ല. എന്നാല്‍ സര്‍ക്കാരുമായി ഇനിയും ചര്‍ച്ചയ്ക്ക് തയാറാണ്. ഒരു യുഡി ക്ലര്‍ക്ക് ചര്‍ച്ചയ്ക്കായി വന്നാലും താന്‍ സംസാരിക്കാന്‍ തയാറാണെന്നും സാബു ജേക്കബ് കൂട്ടിച്ചേര്‍ത്തു.
കിറ്റെക്സ് കമ്പനിയുടെ മലിനജല ശുദ്ധീകരണ പ്ലാന്റ് നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. ആധുനിക ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകും വരെ കിറ്റെക്സ് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നായിരുന്നു എംഎല്‍എമാരുടെ ആവശ്യം. ഇതുള്‍പ്പെടെ ആറ് ആവശ്യങ്ങളടങ്ങിയ കത്തിന്റെ കോപ്പി പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ക്കും കോണ്‍ഗ്രസ് എംഎല്‍എമാര്‍ നല്‍കിയിരുന്നു.