1984 മുതൽ 1990 വരെ വിവിധ മന്ത്രിസഭകളിൽ അംഗമായിരുന്ന അദ്ദേഹവുമായി ഊഷ്മളമായ ബന്ധമാണ് എനിക്ക് ഉണ്ടായിരുന്നത്. മുസ്ലിം സമുദായത്തിനുള്ളിലെ പരിഷ്കർത്താവ് എന്ന ഒരു ചിത്രം അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിൻറെ രാഷ്ട്രീയം പിന്നെ പലവഴികൾ മാറി സഞ്ചരിച്ചു. ജനതാദൾ വിട്ട അദ്ദേഹം ബിഎസ്പിയിൽ ചേർന്നു. പല മാറ്റങ്ങൾക്കുശേഷം ഒടുവിൽ ബിജെപിയിൽ ചേരുന്ന ദുര്യോഗവും അദ്ദേഹത്തിനുണ്ടായി.
മതവിശ്വാസത്തിന്‍റെ പേരിൽ എഴുത്തുകാരൻ ആക്രമിക്കപ്പെടുന്ന ലോകം അത്രയും പ്രാകൃതമാണ്, അത് ക്രിസ്ത്യാനികൾ ചെയ്താലും മുസ്ലിങ്ങൾ ചെയ്താലും ഹിന്ദുക്കളുടെ ചെയ്ത്ത് ആയാലും ജൂതരുടെ പണി ആയാലും ബൗദ്ധരുടെ പ്രവൃത്തി ആയാലും - എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.
മൃദുഹിന്ദുത്വത്തിലൂടെ ആർഎസ്എസിനെ നോവിക്കാതെ കേരളത്തിലെ ജനങ്ങളുടെ പിന്തുണ നേടിയെടുക്കാമെന്നാണോ കോൺഗ്രസ് കരുതുന്നത്? കേരളാകോൺഗ്രസിനെ അടർത്തിയെടുത്താൽ മതന്യൂനപക്ഷങ്ങളുടെ പിന്തുണയായി എന്ന് യുഡിഎഫ് കരുതുന്നത് വിഡ്ഡിത്തമാണ്
ജനാധിപത്യവാദികളും ഇന്ത്യന്‍ സ്വാതന്ത്ര്യസമര നായകരും തീരുമാനിച്ച ഇന്ത്യയുടെ ചിഹ്നമല്ല അതെന്നും അതിശക്തരായിരിക്കെത്തന്നെ ശാന്തരായി ഇരിക്കുന്ന മൂന്ന് സിംഹങ്ങളുടെ സ്ഥാനത്ത് ദുഷ്ടതയും ക്രൗര്യവും വെളിപ്പെടുത്തുന്ന, തുറിച്ച പല്ലുകളുമായി നില്‍ക്കുന്ന ദുഷ്ടമൃഗങ്ങളെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും എം എ ബേബി പറഞ്ഞു.
സിപിഐഎമ്മും ബിജെപിയും ധാരണയിലാണെന്ന് രാഹുൽ ഗാന്ധിക്ക് ശരിക്കും അഭിപ്രായമുണ്ടോ? ഇന്ത്യയിലെ പ്രതിപക്ഷത്തെ വലിയ കക്ഷിയുടെ - അതിൽനിന്ന് അനേകം നേതാക്കളും പ്രവർത്തകരും ബിജെപി ഉൾപ്പെടെയുള്ളപാർട്ടികളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണെന്നത് മറ്റൊരുകാര്യം - നേതാവായ കോൺഗ്രസ്സിന്റെ ഹൈക്കമാൻഡ് എന്ന ഉത്തരവാദിത്തത്തോടെ വേണം രാഹുൽ ഗാന്ധി സംസാരിക്കാൻ.
എസ് എഫ് ഐ ക്കാരോട് കണക്കുചോദിക്കാൻ മുന്നുദിവസത്തേക്ക് വയനാട്ടിലേക്കുവരുന്ന കോൺഗ്രസിൻറെ ഹൈക്കമാൻഡ്, രാഹുൽ ഗാന്ധിയോട് ഒരു ചോദ്യം. തീസ്ത സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തതിനെക്കുറിച്ച് ഒന്നും മിണ്ടാത്തതെന്താണ്? അചഞ്ചലയായ മനുഷ്യാവകാശപ്പോരാളിയായ തീസ്ത സെതൽവാദിനെയും ഗുജറാത്തിലെ മുൻ എഡിജിപി ആയിരുന്ന ആർ ബി ശ്രീകുമാർ ഐപിഎസിനെയും ഗുജറാത്ത് പോലീസ് അറസ്റ്റുചെയ്തകാര്യം താങ്കൾ അറിഞ്ഞുകാണുമല്ലോ
കോൺഗ്രസ് നേതാവായിരുന്ന, പാർലമെന്റ് അംഗമായിരുന്ന, ഇഷാൻ ജാഫ്രിയെ തീവെച്ചു കൊന്ന കേസിൽ സൈകിയ ജാഫ്രി നടത്തിയ നിയമപോരാട്ടത്തിന് പിന്തുണ നല്കിയത് ടീസ്റ്റ ആണെന്നതാണ് സർക്കാരിന്റെ അനിഷ്ടത്തിന് കാരണം. ഇഷാൻ ജാഫ്രി കേസിൽ നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കി
ഇന്നലെയാണ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. ജീവക്കാര്‍ക്കും എസ് എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് കല്‍പ്പറ്റ കൈനാട്ടിയിലെ ഓഫീസിലേക്ക്
ഒരു രാഷ്ട്രത്തിന്‍റെ നിലനില്പിന്‍റെ അടിസ്ഥാനങ്ങളിലൊന്ന് നിയമവാഴ്ചയാണ്. പണ്ടുകാലത്ത് മനുഷ്യർ തമ്മിൽ ഉണ്ടാവുന്ന തർക്കങ്ങൾക്കും മത്സരങ്ങൾക്കും നേരിട്ട് അല്ലെങ്കിൽ ആളെ വച്ച് വെട്ടിയും കുത്തിയും ജയിക്കുന്നവനു വിജയം എന്ന നീതി ആയിരുന്നു. അതിൽ നിന്ന് പുരോഗമിച്ചതാണ് രാഷ്ട്രവ്യവസ്ഥ.
ഇന്ത്യ മുഴുവൻ വർഗീയവിഭജനം നടത്തി ഹിന്ദു- മുസ്ലിം-ക്രിസ്ത്യൻ കലാപങ്ങൾക്ക് വെടിമരുന്ന് കൂട്ടിവയ്ക്കുകയാണ് സംഘപരിവാർ. ഭരണഘടനയുടെ മുന്നൂറ്റി എഴുപതാം വകുപ്പ് റദ്ദാക്കിയതുമുതൽ ജമ്മു കാശ്മീർ സംഘർഷഭരിതമാണ്. വർഗീയ ലാക്കോടെ അവിടെ നടത്തിയ മണ്ഡലപുനർനിർണയനം കാര്യങ്ങൾ കൂടുതൽ വഷളാക്കിയതേയുള്ളൂ.
രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്നവരോട് അദ്ദേഹത്തിന്റെ മകൾ പ്രിയങ്ക ഗാന്ധി പൊറുത്തിട്ടും നമ്മുടെ ഭരണകൂടം പൊറുത്തില്ല. ഒടുവിൽ തമിഴ്നാട് സർക്കാർ പേരറിവാളന് ജയിൽമോചനം നല്കാൻ തീരുമാനിച്ചു. എന്നിട്ടും തമിഴ്നാട് ഗവർണറും നരേന്ദ്ര മോദി സർക്കാരും പേരറിവാളൻറെ മോചനം തടയാൻ ആവുന്നത് ശ്രമിച്ചു.
മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപീകരണത്തിന്‍റെ കിംഗ് മേക്കറാണ്. കോണ്‍ഗ്രസിനെ തള്ളിപ്പറയുകയാണെങ്കില്‍ മുസ്ലിം ലീഗിനെ സിപിഎം സ്വീകരിക്കും. എല്‍ ഡി എഫിന്‍റെ വാതില്‍ ആര്‍ക്കുമുന്നിലും അടക്കില്ല. മുന്നണിയെ ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ആ നയത്തിന്‍റെ ഭാഗമായാണ് ഓരോ കാര്യവും ചെയ്യുന്നത്.
കേന്ദ്രത്തിലേത് ഫാഷിസ്റ്റ് സർക്കാരാണോ എന്നതു സംബന്ധിച്ച് ഭാഷാശാസ്ത്രപരമോ സൈദ്ധാദ്ധികനിർവചനം എന്ന രൂപത്തിലുള്ളതോ ആയ തർക്കം ആവശ്യമുണ്ടെന്ന് സിപിഎം കരുതുന്നില്ല. യഥാര്‍ത്ഥ 'ഫാഷിസ്റ്റ്' സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെങ്കില്‍ എനിക്കു സംസാരിക്കാനോ അത് നിങ്ങൾക്കു റെക്കോർഡ് ചെയ്യാനോ അത് നിങ്ങളുടെ ടെലിവിഷൻ ചാനലിൽ പ്രക്ഷേപണം ചെയ്യാനോ സാധിക്കില്ല.
അതുകൊണ്ടാണ് ബിജെപി ഇതര മുന്നണി രൂപികരിക്കാന്‍ സ്റ്റാലിന് സാധിക്കുമെന്ന് യെച്ചൂരി പറഞ്ഞെതെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ശക്തരെന്ന് കരുതിയവരെ സ്ഥാനഭ്രഷ്ടരാക്കാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അധികം വൈകാതെ തന്നെ ബിജെപിയെ താഴെയിറക്കാന്‍ ഒരു ബദല്‍ സഘ്യം രൂപപ്പെടുമെന്നും എം എ ബേബി പറഞ്ഞു.
ഫിലിം ഫെസ്റ്റിവൽ ഡയറക്ടറേറ്റിലും ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയിലും വരാൻ പോകുന്ന മാറ്റങ്ങളും ഇത്തരത്തിൽ തന്നെ ആയിരിക്കും. ലാഭത്തിനായി പ്രവർത്തിക്കാനായി ഉണ്ടാക്കപ്പെട്ട സ്ഥാപനങ്ങൾ അല്ല അവ. സ്വതസിദ്ധമായ പരിമിതികളോടെയാണെങ്കിലും നമ്മുടെ സിനിമയ്ക്ക് വലിയ സംഭാവന നല്കിയവയാണ് ഈ സ്ഥാപനങ്ങൾ.
ഹിന്ദു രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ മുസ്‌ലിം ലീഗിന് ലജ്ജയില്ലേ എന്ന എം എ ബേബിയുടെ ചോദ്യമാണ് വി പി സജീന്ദ്രനെ ചൊടുപ്പിച്ചത്. അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് നേതാക്കളുടെ പടം വെച്ച് വോട്ടു പിടിക്കുകയും വേദി പങ്കിടുകയും കേരളത്തിൽ വന്ന് കോൺഗ്രസിന്‍റെ മതേതരത്വത്തെ വിമർശിക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും വി പി സജീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മലബാർ കലാപത്തിൽ രക്തസാക്ഷികളായ സ്വാതന്ത്ര്യസമരസേനാനികളെ രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഇന്ത്യൻ ചരിത്ര ഗവേഷണ കൌൺസിൽ നടത്തുന്ന നീക്കം ഉപേക്ഷിക്കണം. ചരിത്രത്തെ വർഗീയതയുടെ കണ്ണാൽ കാണുന്നതാണ് ഈ നീക്കം. ബിജെപി കേന്ദ്രത്തിൽ
ഇന്ത്യയുടെ പാർലമെൻറും നോർത്ത് ബ്ലോക്ക്, സൌത്ത് ബ്ലോക്ക്, കേന്ദ്ര സെക്രട്ടേറിയറ്റിൻറെ മറ്റു മന്ത്രാലയങ്ങൾ എന്നിവയും വരുന്ന ഭരണകേന്ദ്രം പുനർനിർമിക്കുകയാണ് ഈ പദ്ധതി. ഇന്ത്യയുടെ സാമ്രാജ്യവിരുദ്ധ സ്വാതന്ത്ര്യസമരത്തിൻറെയും ജനാധിപത്യപരീക്ഷണങ്ങളുടേയും അമൂല്യമായ ഓർമകൾ പേറി നില്ക്കുന്ന ഈ ദില്ലി നഗരകേന്ദ്രത്തിൻറെ പാരമ്പര്യം മുഴുവൻ നശിപ്പിച്ച് പുതിയ കെട്ടിടങ്ങളുണ്ടാക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന മാപ്പർഹിക്കാത്ത ഹിംസയാണെന്ന് വിവിധ ചരിത്രകാരന്മാരും വാസ്തുശില്പികളും ആവർത്തിച്ച് വാദിക്കുന്നു
അപ്പോൾ എങ്ങനെ പിടിച്ചു നില്ക്കാം എന്ന ചിന്തയിൽ നിന്നാണ് കേരളത്തിലെ ക്രിസ്ത്യാനികളിൽ മുസ്ലിം വിരോധം കുത്തിവച്ച് അവരെ പാട്ടിലാക്കാമോ എന്ന് ആർ എസ് എസ് ചിന്തിക്കുന്നത്. അതായത്, മുസ്ലിം വിരോധം ആവുംവിധം ആളിക്കത്തിച്ചിട്ടും ഹിന്ദുക്കളെ പാട്ടിലാക്കാൻ പറ്റാത്തിടത്ത് ക്രിസ്ത്യാനികളെ ചൂണ്ടയിൽ കൊരുക്കാനാവുമോ എന്നൊരു ചിന്ത! കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സൂചനകൾ നോക്കിയാൽ തന്നെ വ്യക്തമാണ്, ഈ ശ്രമം പാളിപ്പോയി. ‘ലവ് ജിഹാദ്’ തുടങ്ങിയ ഇല്ലാ പ്രശ്നങ്ങൾ സൃഷ്ടിച്ച് അത്തരംചിന്ത ആളിക്കത്തിക്കാൻ ആർ എസ് എസ് നടത്തിയ ശ്രമങ്ങൾക്ക് ഉദ്ദേശിച്ച ഫലമുണ്ടായില്ല.