ഓരോ സഖാവും മരണാനന്തരം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് ചോര ചെങ്കൊടി പാറുമ്പോൾ അന്തരീക്ഷത്തിൽ വിപ്ലവ മുദ്രാവാക്യമുയർന്നുള്ള വിടവാങ്ങൽ തന്നെയാണ്. സഖാവ് ജോസഫൈനും അതുതന്നെയാണ് ആഗ്രഹിച്ചത്. ആ ആഗ്രഹം സഖാക്കൾ നിറവേറ്റിയിട്ടുണ്ട്. വിദ്വേഷ പ്രചാരകരോട് പറയാനുള്ളത് ഇത് മാത്രം, നിങ്ങളുടെ ഓരിയിടലിനുമപ്പുറമുള്ള സൂര്യ തേജസാണ് സഖാവ് ജോസഫൈൻ.
വിവാദ പരാമർശത്തെ തുടർന്നുണ്ടായ പ്രതിഷേധം കനത്തതോടെയാണ് എം.സി. ജോസഫൈന് രാജി വെക്കേണ്ടി വന്നത്. ചാനൽ പരിപാടിക്കിടെ ഗാർഹിക പീഡനത്തെ കുറിച്ച് പരാതി പറഞ്ഞ യുവതിയോട് അങ്ങേയറ്റം മോശമായ പ്രതികരിച്ച സംഭവത്തിലാണ് ജോസഫൈന്‍ മോശമായി പ്രതികരിച്ചത്. ജോസഫൈനെതിരെ സിപിഎം അനുഭാവികള്‍പോലും രംഗത്തുവന്നിരുന്നു.
ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു. വിവാദത്തിൽ ജോസഫൈൻ വിശദീകരണം നൽകിയെങ്കിലും പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കുന്ന പ്രസ്തവനയാണ് ജോസഫൈന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അവരോട് ഉടന്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ചാനല്‍ പരിപാടിയില്‍ യുവതിയോട് ക്ഷോഭിച്ച് സംസാരിക്കേണ്ടിവന്ന സംഭവത്തില്‍ ജോസഫൈന്‍ മാപ്പ് പറഞ്ഞു. പെണ്‍കുട്ടികള്‍ പരാതിപ്പെടാനായി ധൈര്യത്തോടെ മുന്നോട്ടുവരാത്തതിലുളള ആത്മരോഷമാണ് താന്‍ പ്രകടിപ്പിച്ചത്. പക്ഷേ പിന്നീട് ചിന്തിച്ചപ്പോള്‍ അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് ബോധ്യമായി
തെരഞ്ഞെടുപ്പ് സമയത്ത് ഇടത് പക്ഷ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ ഒന്നായിരുന്നു സ്ത്രീ സുരക്ഷ. അങ്ങനെയൊരു വാഗ്ദാനം നിലനില്‍ക്കെ വനിതാ കമീഷന്‍ അധ്യക്ഷയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള പരാമര്‍ശം ഉണ്ടായിരിക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തിക്ക് വഴിയൊരുക്കിയിരിക്കുയാണ്.
സ്ത്രീ സംരക്ഷണം ഉറപ്പാക്കുന്നതിന് പകരം പരാതിക്കാരെ അപമാനിക്കുവാൻ ശ്രമിക്കുന്ന അദ്ധ്യക്ഷ തുടർന്നും ആ സ്ഥാനത്തിരിക്കാൻ യോഗ്യയല്ല. അതുകൊണ്ട് എം. സി. ജോസഫൈനെ തല്‍സ്ഥാനത്തുനിന്നും പുറത്താക്കണമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി. കബീറും, സെക്രട്ടറി ജെ അരുൺ ബാബുവും പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.