'യാത്ര ചെയ്യുന്ന റൂട്ട് സംബന്ധിച്ച് തനിക്ക് റോള്‍ ഒന്നുമില്ല. അത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇവിടുത്തെ പൊലീസിന് അറിയാം. കൃത്യമായ പ്ലാനിങ്ങോട് കൂടിയാണ് പൊലീസ് ഈ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നത്. താന്‍ ആര്‍ക്കെതിരെയും പരാതിയുന്നയിച്ചിട്ടില്ല. ഓരോ വിഷയവും എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് പൊലീസിന് അറിയാം. അവർക്കതിനെല്ലാം ഓരോ രീതികളുണ്ട്' - മന്ത്രി പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ ഒരാളുടെ മാത്രമേ സിപിഎം പരിഗണിച്ചിരുന്നുള്ളു. അദ്ദേഹത്തെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്. പ്രൊഫഷനലുകൾ, എൻജിനീയർമാർ, ഡോക്ടർമാർ ഇവരെല്ലാം ചേരുന്നതാണു രാഷ്ട്രീയ പ്രവർത്തനം. ആരെയും മാറ്റി നിര്‍ത്തി മുന്‍പോട്ട് പോകാന്‍ സാധിക്കില്ല
ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞും അഡ്മിനിസ്‌ട്രേറ്റീവ് കടമ്പകള്‍ ഉണ്ടാക്കിയും റിപ്പോര്‍ട്ടിന്മേല്‍ നടപടി എടുക്കാതിരിക്കുന്നത് ശരിയല്ല. ഇരകളോടൊപ്പമാണ് എന്ന പൊതുനിലപാടിന് വിരുദ്ധമായ ഈ വിഷയത്തിലെ സര്‍ക്കാര്‍ സ്റ്റാന്‍ഡ് ഇരട്ടത്താപ്പല്ലേ.
കമ്മീഷന്‍ ഓഫ് ഇന്‍ക്വയറി ആക്ട് അനുസരിച്ചല്ല ഹേമാ കമ്മിറ്റിയെ നിയമിച്ചത്. അതുകൊണ്ട് റിപ്പോര്‍ട്ട് നിയസഭയില്‍ വയ്‌ക്കേണ്ട കാര്യമില്ല. ഡബ്ല്യു സി സി അംഗങ്ങളുമായി നടന്ന ചര്‍ച്ചയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
"നിങ്ങൾ എന്തുകൊണ്ട് നികുതി കുറയ്ക്കുന്നില്ല, കേന്ദ്ര സർക്കാർ കുറച്ചില്ലേ എന്ന് ചിലർ ശക്തമായി ചോദിക്കുന്നുണ്ട്. ഉത്തരം ലളിതമാണ്. കേരളം കഴിഞ്ഞ അഞ്ചര വർഷമായി ഒരു നികുതിയും പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ല.
റവന്യൂ ഇന്‍സ്‌പെക്ടറായ പി വാസുദേവന്റയും രാധാ വാസുദേവന്റെയും മകനായി ജനിച്ച രാജീവ് സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു