അതേസമയം, പെഗാസസ് വാങ്ങാന്‍ ആരാണ് കേന്ദ്രസര്‍ക്കാരിന് അനുവാദം നല്‍കിയതെന്നും ചാരസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ആളുകളെ നിരീക്ഷിക്കാന്‍ ആരംഭിച്ചതിന്‍റെ കാരണം വ്യക്തമാക്കണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു.
ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ പെഗാസസിനെക്കുറിച്ച് പഠിക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഭ്യന്തര സുരക്ഷ മുന്‍നിര്‍ത്തി ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ ആദ്യം തീരുമാനമായെങ്കിലും പിന്നീട് ഇത്തരം സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടന്ന
യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐടിയുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് സമിതി കത്തയച്ചിരുന്നു. ഇതിന് മറുപടി തന്നത് മീറ്റിങ്ങിന്റെ തൊട്ടുമുന്‍പാണ്. സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്ന് കാണിച്ച് മൂന്ന് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് മെയില്‍ അയച്ചത്.
ഫ്രാന്‍സിലെ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലായ മീഡിയാ പാര്‍ട്ടിന്റെ രണ്ട് മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ ചോര്‍ത്തിയതായി ഫ്രാന്‍സ് ദേശീയ സുരക്ഷാ ഏജന്‍സി സ്ഥിരീകരിച്ചു. റഫാല്‍ വിമാന അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമമാണ് മീഡിയാ പാര്‍ട്ട്
ഏകപക്ഷീയമായി നടപ്പിലാക്കിയ കാര്‍ഷിക നിയമവും പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനയും കൊവിഡ് കൈകാര്യം ചെയ്തതിലെ അതൃപ്തിയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മാധ്യമ പ്രവര്‍ത്തകരും അധ്യാപകരുമുള്‍പ്പെടെയുള്ളവരുടെ അന്യായമായ തടങ്കലും മനുഷ്യാവകാശ ലംഘനവും ഉള്‍പ്പെടെ ജനമനസ്സുകളില്‍ ഇതിനകം രൂപംകൊണ്ട ഭരണവിരുദ്ധ വികാരത്തെ മൂര്‍ഛിപ്പിക്കാനും അതിന്റെ പ്രതിഫലനമെന്നോണം ശക്തമായ പ്രതിപക്ഷ കൂട്ടായ്മ രൂപപ്പെട്ടുവരാനും പെഗാസസ് ഇടയാക്കും
വിവാദമായ പെഗാസാസ് ഫോൺ ചോർത്തൽ വെളിപ്പെടുത്തലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകർ സുപ്രീം കോടതിയിൽ ഹർജി നൽകി. എൻ റാം, ശശികുമാർ എന്നീ മുതിർന്ന മാധ്യമ പ്രവർത്തകരാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാർ ഇസ്രായേലി ചാരസോഫ്റ്റ് വെയർ ഉപയോഗിക്കാൻ ലൈസൻസ് നേടിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മൊനാച്ചംബെഗിനും ഷമീറും മോഷെ ദയാലും റാബിനും പെരസുമെല്ലാം വ്യക്തിപരമായിത്തന്നെ ആയിരങ്ങളെ കൊലചെയ്ത ഭീകരസംഘാംഗങ്ങളായിരുന്നു. അവരുടെയെല്ലാം നേതൃത്വത്തില്‍ പടര്‍ന്നുപന്തലിച്ച കുപ്രസിദ്ധ ചാരസംഘമാണ് മൊസാദ്.പെഗാസസ് മൊസാദ് പിൻബലത്തോടെ സയണിസ്റ്റുകൾ വികസിപ്പിച്ചെടുത്ത ചാര സോഫ്റ്റ്വെയറാണ്
ലോകമെമ്പാടുമുള്ള 50,000ലധികം ഫോണ്‍ വിവരങ്ങളാണ് പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതില്‍ കൂടുതല്‍ പണം നല്‍കുന്നുവെന്നും അന്തരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവിധ രാജ്യങ്ങളിലെ 16 മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ കോള്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഐഫോൺ, ആന്‍ഡ്രോയിഡ് ഫോണുകളിലെ സന്ദേശങ്ങൾ, ഫോട്ടോകൾ, ഇമെയിലുകൾ ചോർത്താനാകും. രഹസ്യമായി മൈക്രോഫോൺ ഉപയോഗിച്ച് ഫോൺ റിംഗ് ചെയ്യാത്തപ്പോൾ പോലും സംഭാഷണം ചോർത്താന്‍ സാധിക്കും.
'ദി വയറിന്റെ ഓഫിസിലെ സാധാരണ ഒരു ദിവസം മാത്രമല്ല ഇന്ന്. പെഗാസസ് പ്രൊജക്ടിന് ശേഷം ആരാണ് വിനോദ് ദുവാ? ആരാണ് സ്വരാ ബാസ്‌കര്‍? നിങ്ങളുടെ കെട്ടിടത്തിന്റെ വാടക കരാര്‍ കാണാന്‍ സാധിക്കുമോ ? അര്‍ഫയോട് സംസാരിക്കാന്‍ സാധിക്കുമോ എന്നൊക്കെ ചോദിച്ചാണ് പൊലീസ് എത്തിയത്. എന്തിനാണ് വന്നതെന്ന ചോദ്യത്തി
പെഗാഗസിനെ ഇസ്രായേല്‍ ഒരു ആയുധമായാണ് കണക്കാക്കുന്നത് അവരത് തീവ്രവാദികള്‍ക്കുനേരേ ഉപയോഗിക്കുന്നു എന്നാല്‍ ഇവിടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യത്തെ ജനങ്ങള്‍ക്കുനേരേയാണ് പെഗാസസ് ഉപയോഗിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു
രാഹുല്‍ ഗാന്ധിയെയും രാഷ്ട്രിയ നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെയും കൂടാതെ മമതാ ബാനര്‍ജിയുടെ സഹോദരീപുത്രന്‍ അഭിഷേക് ബാനര്‍ജി, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് പട്ടേല്‍ എന്നിവരുടെ ഫോണ്‍ സംഭാഷണങ്ങളും പെഗാസസ് ചോര്‍ത്തിയിട്ടുണ്ട്.
അടിയന്തിരാവസ് ഇസ്രായേലി സോഫ്റ്റ്‌വെയർ പെഗസിസ് ഉപയോഗിച്ച് ഫോൺ ചോർത്തിയിട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ചോദ്യങ്ങൾ ഉയരുമ്പോൾ സ്വന്തം പേര് വെച്ച് വെള്ളക്കടലാസ്സിൽ ഒരു മറുപടി പോലും പറയാൻ തയ്യാറാവാത്ത ഭീരുത്വത്തിന്റെ പേരാണ് നരേന്ദ്ര മോദിയെന്നും കെ സുധാകരൻ ഫേസ് ബുക്കിൽ കുറിച്ചു.
പെഗാസസ് ഉപയോഗിച്ച് രണ്ട് കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, നിക്ഷേപകര്‍, സര്‍ക്കാരിലെ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിവരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.