നിലവിലെ താത്കാലിക ജീവനക്കാരെ സ്ഥിരമാക്കണം. വഖഫ് നിയമനം ഘട്ടം ഘട്ടമായി പി എസ് സിക്ക് വിടുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ മതി. കൂടാതെ കഴിഞ്ഞ 30 വര്‍ഷമായി വഖഫ് പ്രവര്‍ത്തിക്കുന്നത് താല്‍ക്കാലിക ജീവനക്കാരെ വെച്ചാണ്.
വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിർദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക നിർബന്ധ ബുദ്ധിയില്ല. വിശദമായ ചർച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യും.
അതേസമയം, വഖഫ് പ്രതിഷേധം പള്ളികള്‍ കേന്ദ്രീകരിച്ച് വേണ്ടന്ന് സമസ്ത നിലപാട് വ്യക്തമാക്കിയിരുന്നു. പള്ളികള്‍ ആദരിക്കപ്പെടേണ്ടയിടമാണെന്നും ജനങ്ങളുടെ ആശങ്കകള്‍ മുഖ്യമന്ത്രിക്ക് മുന്‍പില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞിരുന്നു
വഖഫ് പവിത്രമായ കാര്യമാണ്. അത് ഉള്‍കൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. പി എസ് സിക്ക് വിട്ട തീരുമാനം പുനപരിശോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. സർക്കാറിന്‍റെ ഭാഗത്ത് നിന്ന് പരിഹാരമുണ്ടാകണം എന്നാണ് സമസ്ത നിലപാട്.
എസ്എസ്എൽസി, പ്‌ളസ് ടു, ബിരുദം എന്നിവ അടിസ്ഥാന യോഗ്യതയായുള്ള പരീക്ഷകളില്‍ പി എസ് സി പരീക്ഷ എഴുതുന്നവര്‍ ഇനി പ്രിലിമിനറി എന്ന പേരില്‍ പൊതു പരീക്ഷ എഴുതണം. ഇത് പ്രകാരം പ്രാഥമിക ലിസ്റ്റില്‍ വരുന്നവര്‍, ഏതു തസ്ഥികയിലേക്കാണോ നിയമനത്തിന് അപേക്ഷിക്കുന്നത് അതിനു പ്രത്യേകം പരീക്ഷ വീണ്ടും എഴുതണം