ഹൗസിന് സമീപം ഗുണ്ടാസംഘത്തിലുള്ള കപില്‍ പണ്ഡിറ്റിനൊപ്പം സന്തോഷ് ജാദവും ദീപക് മുണ്ടിയും മറ്റ് രണ്ട് ഷൂട്ടര്‍മാരും ഒന്നര മാസമായി ഒരു മുറി വാടകയ്ക്ക് എടുത്തിരുന്നുവെന്നും സല്‍മാന്‍ഖാനെ ആക്രമിക്കാനുള്ള ചെറിയ തോക്കുകള്‍ ഇവരുടെ കൈയില്‍ നിന്നും കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയില്‍ അസഹിഷ്ണുത വളര്‍ന്നുവരികയാണെന്ന് ഷാറൂഖ് ഖാന്‍ പഴയ ഒരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. ഈ വീഡിയോ ക്ലിപ്പ് ഉയോഗിച്ചാണ് ഷാറൂഖ് ഖാനെതിരെ ഹാഷ്ടാഗ് സജീവമാകുന്നത്. 2018 ലെ മുംബൈ ഭീകരാക്രമണത്തിൽ സർക്കാരിനെ വിമർശിക്കുന്ന സൽമാന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ടൈഗറിന് നേരെയുള്ള ബോയ്കോട്ട് ആരംഭിച്ചിരിക്കുന്നത്.
സിനിമ റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസങ്ങളില്‍ ഭേദപ്പെട്ട കളക്ഷന്‍ നേടാനായെങ്കിലും പിന്നീട് നിര്‍മ്മാതക്കള്‍ പ്രതീക്ഷിച്ചതുപോലെ ചിത്രത്തിന് വിജയം നേടാന്‍ സാധിച്ചില്ല. അതോടൊപ്പം, കമല്‍ ഹാസന്‍ നായകനായെത്തിയ വിക്രം മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. ഇതും സാമ്രാട്ട് പൃഥ്വിരാജിന്‍റെ പരാജയത്തിന് കാരണമായെന്നാണ് വിലയിരുത്തുന്നത്.
വധഭീഷണി ലഭിച്ചതിന് പിന്നാലെ സിബിഐ സംഘം സല്‍മാന്‍റെ വീട്ടില്‍ പരിശോധന നടത്തുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തു. അതേസമയം, ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ അതെ അനുഭവം സല്‍മാന്‍ ഖാനും പിതാവിനുമുണ്ടാകുമെന്നാണ് കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മെയ് 29 നാണ് സിദ്ദുവിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.
ആഗസ്റ്റ് 20-ന് റഷ്യയിലേക്ക് പോകുന്നതിനായാണ് സല്‍മാന്‍ ഖാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയത്. നടന്‍ വരിയില്‍ നില്‍ക്കാതെ നേരിട്ട് അകത്തേക്ക് കടക്കുന്നത് തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥന്‍ നടനോട് വരിയില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു