ഇത്തവണയും തീര്‍ത്ഥാടക ലക്ഷങ്ങളെ വരവേല്‍ക്കാന്‍ സൗദി സജ്ജമാണ്. എന്നാല്‍ കൊറോണയെന്ന മഹാമാരി ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ സാഹചര്യത്തില്‍ വിശ്വാസികളുടെ ജീവനും ആരോഗ്യത്തിനുമാണ് മുന്‍ഗണന നല്‍കേണ്ടത്. അതിനാല്‍ ഹജ്ജിനായി തയ്യാറെടുക്കുന്നവര്‍ അല്‍പംകൂടി കാത്തിരിക്കണം.
ബസ്സുകള്‍,ടാക്സികള്‍,ട്രൈനുകള്‍ എന്നിവ നാളെ മുതല്‍ സര്‍വീസ് നടത്തില്ല. അടുത്ത രണ്ടാഴ്ച്ചത്തേക്കാണ് പൊതുവാഹന സര്‍വീസ് വിലക്കിയത്. എന്നാല്‍ തൊഴില്‍ സ്ഥാപനങ്ങളിലേക്ക് ആളുകളെ കൊണ്ടുപോകുന്ന ബസ്സുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും വിലക്ക് ബാധകമല്ല.
അതോടെ അവധിക്കായി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍ യുഎഇയിൽ പ്രവേശിക്കാൻ കഴിയില്ല. ചൊവ്വാഴ്ച മുതൽ യുഎഇയിലേയ്ക്കുള്ള മറ്റെല്ലാ വിസകളും അനുവദിക്കുന്നത് നിർത്തലാക്കിയിരുന്നു. എങ്കിലും 45 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓൺ അറൈവൽ വിസ അനുവദിച്ചിരുന്നു.
അവശ്യ സര്‍വീസുകള്‍ക്ക് ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. കുടിവെള്ളം, ഭക്ഷണം, ഔഷധം, ആശുപത്രി, വൈദ്യുതി, വാര്‍ത്താവിനിമയം, ട്രാന്‍സ്പോര്‍ട്ടേഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് നിയന്ത്രണങ്ങളോടെ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.