അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപികരിച്ചാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ ഈ പാര്‍ട്ടിയെ വിലയിരുത്തുക. ബിജെപിയോടൊപ്പം സഖ്യ കക്ഷിയായാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ അമരീന്ദര്‍ നേരിടാന്‍ പോകുന്നത്. ഇതിന്‍റെ അര്‍ഥം അദ്ദേഹത്തിനുള്ളിലെ മതേതരത്വം മരിച്ചുവെന്നാണ് - ഹരീഷ് റാവത്ത് പറഞ്ഞു.
തെങ്കാശിജില്ലയിലെ വെങ്കടാമ്പട്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച 21 കാരിയായ ഷാരുകലയുടെ വിജയവും സംസ്ഥാനത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. വാശിയേറിയ മത്സരമായിരുന്നു വെങ്കടാമ്പട്ടി ഗ്രാമപ്പഞ്ചായത്തില്‍ അരങ്ങേറിയത്. ഈ ബൂത്തില്‍ ഒരു വോട്ടിനാണ് ഷാരുകല വിജയിച്ചത്.
'നിഹാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ചിത്രം. യുവാവിനെ കൊന്ന് മൃതദേഹം കര്‍ഷക സമരകേന്ദ്രത്തില്‍ കെട്ടിത്തൂക്കുക വഴി കര്‍ഷക സമരത്തെ അപകീര്‍ത്തിപ്പെടുത്തുകയും കര്‍ഷകര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടത്.
ഒക്ടോബര്‍ 17-ന് കര്‍ണാടകയിലെ ഹൂബ്ലിയിലെ പളളിയില്‍ ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് അംഗങ്ങള്‍ അതിക്രമിച്ച് കയറി. പളളിയിലുണ്ടായിരുന്ന ആളുകളെ നിര്‍ബന്ധിച്ച് ജയ് ശ്രീ റാം വിളിപ്പിക്കകയും ഹിന്ദു ഭജനകള്‍ ആലപിപ്പിക്കുകയും ചെയ്തു
ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയിലായത്. ഒക്ടോബര്‍ മൂന്നിന് ആര്യന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എന്‍ സി ബി കസ്റ്റഡിയില്‍ വിട്ടു. ആദ്യം ഒക്ടോബര്‍ നാല് വരേയും പിന്നീട് ഏഴാം തീയതി വരെയുമായിരുന്നു ആര്യന്‍റെ കസ്റ്റഡി നീട്ടിയത്.
കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് പുറത്തുവന്നതിനു പിന്നാലെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിദ്ദുവിനോടുള്ള അതൃപ്തി പരസ്യമായി അമരീന്ദര്‍ സിംഗ് പ്രകടിപ്പിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നവജ്യോത് സിദ്ദുവിനെ പരാജയപ്പെടുത്താന്‍ ഏതറ്റം വരെ വേണമെങ്കിലും പോകുമെന്നായിരുന്നു
ഐ എം എഫിലെ ജോലി രാജിവെച്ച് ഹാർവാഡ് സവർകലാശാലയിലെ അധ്യാപന ജോലി തുടരാനാണ് ഗീതാ ഗോപിനാഥ് പോകുന്നത്. ചീഫ് ഇക്കണോമിസ്റ്റ് പദവിയോടൊപ്പം ഐ എം എഫിന്‍റെ ഗവേഷക വിഭാഗം മേധാവികൂടിയായിരുന്നു ഗീതാ ഗോപിനാഥ്. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ശേഷം അന്തരാഷ്ട്ര നാണ്യനിധിയിലേക്ക്
ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ നടത്തുന്ന പരസ്യ പ്രസ്താവനകള്‍ പല രീതിയില്‍ വ്യാഖ്യാനിക്കാന്‍ ഇടവരും. മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇത്തരം പ്രസ്താവനകളിലൂടെ സാമൂഹിക വിരുദ്ധര്‍ നിയമം കൈയിലെടുക്കാനുള്ള ശ്രമം നടത്തും. ഇത് സമൂഹത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും അഭിഭാഷക സംഘടന പറഞ്ഞു.