International News from Muziriz Post, the definitive source for independent journalism from every corner of the globe.
കഴിഞ്ഞ ദിവസം മലാല വിവാഹത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് മുഫ്തി സർദാർ അലി ഹഖാനി ഭീഷണി മുഴക്കുകയും, ജനങ്ങളോട് ആക്രമണത്തിന് ആഹ്വാനം ചെയ്തതെന്നും പോലീസ് പറഞ്ഞു
ഇനിമുതല്‍ മാസത്തിലൊരിക്കല്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സ്‌കൂളിലേക്ക് പാവാട ധരിച്ചെത്താനാണ് ചില സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ തീരുമാനം. പരസ്പര ബഹുമാനം, വൈവിദ്യങ്ങളെ അംഗീകരിക്കുക, സഹിഷ്ണുത എന്നിവയാണ് സ്‌കൂളുകളില്‍ പടിപ്പിക്കേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
ഉടന്‍ തന്നെ പ്രസിഡന്റിന്റെ അംഗരക്ഷര്‍ അദ്ദേഹത്തെ സംഭവസ്ഥലത്തുനിന്ന് മാറ്റുകയും യുവാവിനെയും കൂടെയുണ്ടായിരുന്ന രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇസ്ലാമിക ഭീകരര്‍ നിരന്തരം ആക്രമിക്കുന്ന വടക്കന്‍ ആഫ്രിക്കന്‍ രാജ്യമാണ് ബുര്‍കിനാ ഫാസോ. കഴിഞ്ഞ ദിവസം രാത്രിയാണ് ഗ്രാമീണ മേഖലയായ സോൽഹാനില്‍ ഭീകരര്‍ ആക്രമണം നടത്തിയത്. വീടുകളും ചെറുകടകളും ഉള്‍പ്പടെ ഒരു പ്രദേശമാകെ കത്തിച്ചാമ്പലായി.
അഫ്ഗാനിസ്ഥാനില്‍ നിലവില്‍ 3,900 വനിതാ ഉദ്യോഗസ്ഥരാണ് ജോലി ചെയ്യുന്നത്. കാബൂളിലേക്ക് സ്പോടക വസ്തുകള്‍ എന്തെങ്കിലും കടത്തുന്നുണ്ടോ എന്ന് അറിയാനായി യാത്രക്കാരുടെ ബാഗുകളും മറ്റും പരിശോധിക്കുന്നതുള്‍പ്പെടെ പ്രധാനപ്പെട്ടതും,
ടെക്‌സാസിലെ ലേയ്ക്ക് ഹൈലാന്‍ഡ് ഹൈസ്‌കൂളിലെ ബിരുദദാനചടങ്ങിനിടെയാണ് പാക്‌സ്റ്റണ്‍ സ്മിത്ത് പ്രസംഗം നടത്തിയത്. ടെക്‌സാസ് ഗവര്‍ണര്‍ ഗെര്‍ഗ്ഗ് അബോട്ട് കഴിഞ്ഞ മാസം ഒപ്പ് വെച്ച ഹാര്‍ട്ട് ബീറ്റ് ബില്‍, തന്‍റെ അവകാശങ്ങള്‍ക്കും, സ്ത്രീകള്‍ക്കും എതിരെയുള്ള യുദ്ധ പ്രഖ്യാപനമാണെന്നാണ് പ്രസംഗത്തില്‍ പാക്‌സ്റ്റണ്‍ പറഞ്ഞത്.
1905 ലാണ് മരിയ ജനിച്ചത്. കര്‍ഷക കുടുംബത്തില്‍ ജനിച്ച മരിയയുടെ ജീവിതം ദാരിദ്ര്യവും,കഷ്ടപാടും നിറഞ്ഞതായിരുന്നു. ശാരീരിക ബുദ്ധിമുട്ടിനിടയിലും വിവിധ ഇടങ്ങളില്‍ മരിയ ജോലി ചെയ്തിരുന്നു. ഇതിനിടയില്‍ 1925 ലാണ് സോവിയറ്റ് ആർമി ഓഫീസർ ഇല്യ ഒക്ത്യാബ്രസ്കിയെ മരിയയെ വിവാഹം കഴിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ കാലഘട്ടങ്ങളില്‍ സൈബീരയയിലേക്ക് താമസം മാറി.
അമേരിക്കയുടെ പുതിയ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. സുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തുന്ന 31 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്താനാണ് ആദ്യം തീരുമാനമായത്. എന്നാല്‍ സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന് ബൈഡന്‍ അറിയിക്കുകയായിരുന്നു.
പള്ളികളില്‍ പുരോഹിതന്മാര്‍ക്കെതിരെ ലൈംഗീക ആരോപണങ്ങള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് വത്തിക്കാന്‍ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.
അതിര്‍ത്തികളിലെ പട്ടണങ്ങളിലും, നഗരങ്ങളിലുമുള്ള ഉദ്യോഗസ്ഥര്‍ പക്ഷികളെയും, മൃഗങ്ങളെയും തെരഞ്ഞുപിടിച്ച് കൊല്ലുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. അതിര്‍ക്കടുത്തുള്ള ഹെയ്സാനില്‍, പൂച്ചയെ വളര്‍ത്തിയ ഒരു കുടുംബത്തെ 20 ദിവസത്തേക്ക് തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്നതായി ഡെയ്‌ലി എൻകെ റിപ്പോർട്ട് ചെയ്തു.
രോഗലക്ഷങ്ങളോടെ കഴിഞ്ഞ ഏപ്രില്‍ 28-നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മേയ് 28-നാണ് H10N3 വൈറസ് ബാധയാണെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. അതേസമയം എങ്ങനെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായതെന്ന കാര്യം വ്യക്തമായിട്ടില്ല.
എന്നാല്‍ ചൈനയില്‍ കുട്ടികളെ വളര്‍ത്തുന്നതില്‍ ഉയര്‍ന്ന ചിലവ് ആയതുകൊണ്ടാകാം ജനങ്ങള്‍ ഇപ്പോഴും പുതിയ തീരുമാനത്തോട് അനൂകുല നിലപാട് സ്വീകരിക്കാത്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.