International News from Muziriz Post, the definitive source for independent journalism from every corner of the globe.
വിമര്‍ശിക്കുന്നവരെയും നൂനപക്ഷങ്ങളെയും ഇന്ത്യയില്‍ അടിച്ചമര്‍ത്തുകയാണ്. വിമര്‍ശിക്കുന്നവരെ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഭരണകൂടം വേട്ടയാടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇന്ത്യന്‍ ഭരണഘടനയും രാജ്യത്തിന്‍റെ വൈവിധ്യം മനസിലാകാത്തവരാണ് രാജ്യത്ത് മതസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന
കറുത്ത വംശജര്‍ നേരിടുന്ന പ്രശ്നങ്ങള്‍, കോടതിയിലെ വൈവിധ്യത്തിന്റെയും പ്രാതിനിധ്യത്തിന്റെയും അഭാവം, എന്നീ കാര്യങ്ങളെ മുന്‍ നിര്‍ത്തിയാണ് ജോ ബൈഡന്‍ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരമൊരു തീരുമാനം കൈകൊള്ളുന്നതിന്‍റെ ആവശ്യകതയെപ്പറ്റി വ്യക്തമാക്കിയത്
കുറെയധികം ആളുകളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ആര്‍ കെല്ലി തകര്‍ത്തത്. സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ലൈംഗീകമായി ദുരുപയോഗം ചെയ്തതിനെ ഒരിക്കലും ന്യായികരിക്കാന്‍ സാധിക്കില്ല. ഈ കേസ് ലൈംഗികതയുമായി ബന്ധപ്പെട്ടതല്ല. ഇത് അക്രമവും ക്രൂരതയുമായി ബന്ധപ്പെട്ടുള്ളതാണ്.
2025- ന്‍റെ അവസാനത്തോടെ പൂർണമായും ഡിജിറ്റൽ അതിർത്തിയിലേക്കുള്ള യുകെ ഗവൺമെന്റിന്‍റെ നീക്കത്തിന്‍റെ ഭാഗമായാണ് യുകെ ഹോം ഓഫീസ് ഇത്തരമൊരു തീരുമാനം കൈകൊണ്ടിരിക്കുന്നത്. കൂടാതെ ഗൾഫ് രാജ്യങ്ങൾക്ക് യുകെയിലേക്ക് കൂടുതൽ പ്രവേശനം നൽകുന്നത് സാമ്പത്തിക, നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും.
കോളറ വ്യാപനം നിയന്ത്രിക്കാനായാണ് നഗരത്തിലെ പാനിപൂരി വില്‍പ്പന പൂര്‍ണ്ണമായും നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതുപ്രകാരം രോഗബാധിതരായ ആളുകള്‍ ഇപ്പോള്‍ ടെക്കുവിലെ സുക്രരാജ് ട്രോപ്പിക്കല്‍ ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ആശുപത്രിയില്‍ ചികിത്സയിലാണ്
റഷ്യയെ പ്രകോപിപ്പിക്കുന്ന ഒരു നടപടിയും യുക്രൈന്‍റെ ഭാഗത്ത് നിന്നും ഇപ്പോള്‍ ഉണ്ടായിട്ടില്ല. റഷ്യ നടത്തിയത് പൗരന്മാരെ ലക്ഷ്യം വെച്ചുള്ള അതിക്രമമാണെന്നും പോൾട്ടാവ ഗവർണർ ഡിമിട്രോ ലുനിൻ പറഞ്ഞു. റഷ്യൻ ആക്രമണത്തെ ജി 7 രാജ്യങ്ങളും അപലപിച്ചു.
അമേരിക്കയിലെ ടെക്‌സസിലെ സ്‌കൂളിന് നേരെ നടന്ന വെടിവെപ്പില്‍ 18 കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തെ ആയുധ നിയമത്തില്‍ മാറ്റം കൊണ്ടുവരുമെന്ന് ജോ ബൈഡന്‍ പറഞ്ഞിരുന്നു. ഇത് ചരിത്രപരമായ നേട്ടമാണ്. ആയുധ നിയമവുമായി ബന്ധപ്പെട്ട് താന്‍ ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും നടപ്പാക്കാന്‍ ഈ ബില്ലിന് സാധിക്കില്ല.
ഭൂരിഭാഗം പേരും തങ്ങള്‍ യാത്ര ചെയ്യുന്നത് ഫസ്റ്റ് ക്ലാസിലോ ബിസിനസ്സ് ക്ലാസിലോ ആണെന്ന് കാണിക്കാനാണ് ബോര്‍ഡിംഗ് പാസുകളുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് . എന്നാല്‍ ബോര്‍ഡിംഗ് പാസില്‍ നല്‍കിയിട്ടുള്ള ബാര്‍കോഡിലൂടെയാണ് യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പ് സംഘങ്ങള്‍ ശേഖരിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല.
മാർക്ക് സക്കർബർഗ്, വാറൻ ബഫെറ്റ് തുടങ്ങിയ ആഗോള ശതകോടീശ്വരന്മാരുടെ പാത പിന്തുടർന്നാണ് ഇത്രയും വലിയ തുക സാമൂഹിക പ്രവർത്തനങ്ങൾക്കായി അദാനി സംഭാവന നൽകുന്നതെന്നാണ് റിപ്പോര്‍ട്ട്. 1988-ൽ ഒരു ചെറിയ അഗ്രി-ട്രേഡിംഗ് സ്ഥാപനവുമായി ആരംഭിച്ചതാണ് അദാനി ഗ്രൂപ്പ്.
60,000 യുഎസ് ഡോളറും സ്വര്‍ണവും കൈക്കൂലിയായി വാങ്ങി, നിയമവിരുദ്ധമായി വോക്കി ടോക്കി ഇറക്കുമതി ചെയ്തു, കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു, രാജ്യത്തിന്‍റെ രഹസ്യ വിവരങ്ങള്‍ പുറത്ത് വിട്ടു എന്നിവയാണ് സൂചിക്കെതിരേയുള്ള പ്രധാനകേസുകള്‍. സൂചിക്കെതിരെ ശിക്ഷ വിധിച്ചതിനു പിന്നാലെ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തു വിടുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
അഫ്ഗാനില്‍ ദുരന്ത നിവാരണ സേനയില്ലാത്തതും മികച്ച ആരോഗ്യ സംവിധാനത്തിന്‍റെ കുറവും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ദുരന്തമേഖലയിലെ വാര്‍ത്താവിനിമയ സംവിധാനം പൂര്‍ണമായി തകര്‍ന്നു. രക്ഷപ്പെടുത്തിയവരെയെല്ലാം കാബൂളിലെയും മറ്റു പ്രവിശ്യകളിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദുരന്തത്തില്‍ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. അഫ്ഗാനിസ്ഥാന് ആവശ്യമായ സഹായങ്ങള്‍ നല്കാന്‍ സന്നദ്ധമാണെന്ന് ചൈനയും അമേരിക്കയും അറിയിച്ചു
2020 - ല്‍ 260 പേര്‍ക്കാണ് ഇറാന്‍ വധശിക്ഷ വിധിച്ചത്. 2021 ആയപ്പോള്‍ 310 പേരെയാണ് വധശിക്ഷക്ക് വിധിച്ചത്. ഇതില്‍ 14 പേര്‍ സ്ത്രീകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷത്തിന്‍റെ ആരംഭത്തില്‍ തന്നെ 100 ലധികം പേര്‍ക്ക് ഇറാന്‍ വധശിക്ഷ വിധിച്ചത്. വധശിക്ഷക്ക് വിധിക്കപ്പെടുന്നവരില്‍ ഭൂരിഭാഗം പേരും