മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
പൊതുതാത്പര്യം കണക്കിലെടുത്ത് ജഡ്ജിയെ ഒരു സര്‍വീസില്‍ നിന്നും മറ്റൊരു സര്‍വീസിലേക്ക് സ്ഥലം മാറ്റാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കൊല്ലം ലേബര്‍ കോടതിയിലേത് ഡെപ്യുട്ടേഷന്‍ തസ്തികയായതിനാല്‍ തന്റെ അനുമതി ചോദിച്ചില്ലെന്ന ജഡ്ജിയുടെ വാദവും ഹൈക്കോടതി അംഗീകരിച്ചില്ല.
ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയോട് വിശദീകരണം ചോദിക്കുമ്പോള്‍ കൃത്യമായ ഉത്തരം നല്‍കുന്നില്ലെന്നും മറുപടികള്‍ ആവര്‍ത്തിക്കുകയാണെന്നും ചൂണ്ടിക്കാട്ടി എ പി അനില്‍കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് സ്പീക്കര്‍ ആരോഗ്യമന്ത്രിക്ക് താക്കീത് നല്‍കുകിയത്.
ജീവിതത്തില്‍ ഒരിക്കല്‍പോലും ചിന്തിച്ചിട്ടില്ലാത്ത കാര്യമാണിത്. ഇതിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. കാനഡയിലെ മാര്‍ഖാം മേയര്‍ ഫ്രാങ്ക് സ്‌കാര്‍പിറ്റി, കൗണ്‍സിലര്‍മാര്‍, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അപൂര്‍വ്വ ശ്രീവാസ്തവ, കനേഡിയന്‍ ജനത... എല്ലാവര്‍ക്കും നന്ദി
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഷോണ്‍ ജോര്‍ജിന്‍റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. ഷോൺ ജോർജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. 2017 -ല്‍ 'ദിലീപിനെ പൂട്ടണം' എന്ന പേരില്‍ വാട്സ്ആപ് ഗ്രൂപ്പ് നിർമിച്ചിരുന്നു. ബി സന്ധ്യ അടക്കമുള്ള ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ അടക്കമുള്ളവരെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്.
എ ഐ സി സിയുടെ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് ഉറപ്പാണെങ്കിലും കോണ്‍ഗ്രസ് നേരിടുളള പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളും പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയാകാന്‍ മത്സരം അനിവാര്യമാണെന്നാണ് ജി 23 നേതാക്കളുടെ വിലയിരുത്തല്‍.
തോടെ കോടിയേരി മാറി എം വി ഗോവിന്ദൻ സെക്രട്ടറിയായി. ചര്‍ച്ചയിലൂടെയുള്ള തെരഞ്ഞെടുപ്പായിരുന്നില്ല കഴിഞ്ഞ ദിവസം കണ്ടത്. ഈ കൂട്ടരാണ് കോൺഗ്രസിനെ ജനാധിപത്യം പഠിപ്പിക്കുന്നതെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പരാമര്‍ശം. പയ്യോളിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന പി കെ ഗംഗാധരന്റെ ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം.
ജമ്മുകാശ്മീരിലാണ് പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 90 സീറ്റുകളിലും പുതിയ പാര്‍ട്ടി മത്സരിക്കുമെന്നും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി ഗുലാം നബി ആസാദായിരിക്കുമെന്നും ജി എം സറൂരി കൂട്ടിച്ചേര്‍ത്തു.
നെഹ്‌റു ട്രോഫി വള്ളം കളി കാണാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. അമിത് ഷായെ വിളിക്കാനുണ്ടായ കാരണം എന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം
രണ്ടുവര്‍ഷമായി മഠാധിപതി തങ്ങളെ പീഡിപ്പിക്കുകയാണെന്നും മറ്റുള്ളവര്‍ അതിനുസഹായം നല്‍കുകയും ചെയ്തുവെന്ന് മൈസൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ 'ഒടനടി സേവാ സമസ്തെ'യെ പെണ്‍കുട്ടികള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഈ സംഘടനയാണ് ജില്ലാ ബാലവികസന-സംരക്ഷണ യൂണിറ്റിനെ വിവരം അറിയിച്ചത്. ആശ്രമത്തിലെ വാർഡൻ ഉൾപ്പെടെ നാല് പേർക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി കേസേരക്ക് നരേന്ദ്രമോദി ഒട്ടും യോഗ്യനല്ല. 2022-ൽ നിരവധി വാഗ്ദാനങ്ങളാണ് അദ്ദേഹം നല്‍കിയത്. അത് ഇതുവരെ നടപ്പിലാക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചിട്ടില്ല. എന്നാല്‍ ഈ പദ്ധതികളെ അവഗണിച്ച് ഇപ്പോള്‍ 2047- ലേക്കുള്ള വാഗ്ദാനങ്ങളാണ് മോദി നല്‍കുന്നത്. എന്‍ ഡി എ സര്‍ക്കാര്‍ വെറും വാഗ്ദാനങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്ന് ജനങ്ങള്‍ക്ക് മനസിലാകാന്‍ തുടങ്ങിയെന്നും ഡെറിക് ഒബ്രെയ്ൻ പറഞ്ഞു.