രാജ്യസഭയിൽ നിന്ന് ഞങ്ങൾ 19 പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റ് ചെയ്തു. എന്നെക്കൂടാതെ കേരളത്തെ പ്രതിനിധീകരിക്കുന്ന സഖാവ് വി ശിവദാസൻ, സഖാവ് പി സന്തോഷ്‌കുമാർ എന്നിവരെയും സസ്‌പെന്റ് ചെയ്തു. ജനങ്ങളെ ദുരിതത്തിലാക്കുന്ന വിലക്കയറ്റം സഭ നിർത്തി വച്ചു ചർച്ച ചെയ്യണമെന്ന് കഴിഞ്ഞ ഒരാഴ്ചക്കാലമായി പ്രതിപക്ഷം ആവശ്യപ്പെടുകയാണ്. ചർച്ചയ്ക്ക് സർക്കാർ തയ്യാറാകുന്നില്ല. ഏകപക്ഷീയമായി ചർച്ചകളെയും സംവാദങ്ങളെയും അടിച്ചമർത്തുകയാണ്.
മുന്നറിയിപ്പ് നൽകിയിട്ടും സഭയുടെ നടുക്കളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചുവെന്നാണ് സസ്പെൻഷന്റെ കാരണമായി പറയുന്നത്. 11 മണിയോടെ രാജ്യസഭയുടെ നടുക്കളത്തിൽ പ്രതിഷേധമുണ്ടായി. ഇതോടെ സഭ നിര്‍ത്തി വെച്ചു. പിന്നീട് 12 മണിയോടെ വീണ്ടും സഭ ചേര്‍ന്നപ്പോഴും എംപിമാര്‍ പ്രതിഷേധം തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടായതെന്നാണ് വിശദീകരണം.
എനിക്ക് തോന്നിയാൽ ഞാൻ ബിജെപിയിൽ പോകുമെന്ന് പറഞ്ഞയാൾ...ബിജെപിയിൽ പോകാനും തട്ടിപ്പു ഡോക്ടറുടെ മുന്നിൽ ചികിത്സ തേടി പോകാനും പ്രാപ്തമായ മനസും ശരീരവുമാണ് ഖദറിൽ മൂടിക്കെട്ടി വച്ചിരിക്കുന്ന സുധാകരൻ.
ഡി വൈ എഫ് ഐയുടെ കേന്ദ്ര നേതൃത്വം സമരം ചെയ്യുന്നതില്‍ പരാജയമാണെന്നും മുതിര്‍ന്ന സിപിഎം നേതാവ് ബൃന്ദ കാരാട്ടിന്‍റെ അത്രപോലും ഊര്‍ജം കാണിക്കുന്നില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തിലും തുടർന്ന് അവതരിപ്പിച്ച റിപ്പോര്‍ട്ടിലുമാണ് കേന്ദ്ര നേതൃത്വത്തിന്‍റെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചത്.
മാനസികമായും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് സർവീസസ് മേധാവിയും പ്രൊഫസറുമായ വിജയലക്ഷ്മിയുടെ പരാതിയിലാണ് കോടതി നടപടി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
വില വർധനവിൽ ജനജീവിതം പൊള്ളുകയാണ്. ഓരോദിവസവും ഇന്ധന വില വർധിപ്പിക്കുന്നു. പൊതു സ്വത്ത് കോർപ്പറേറ്റുകൾക്ക് വിൽക്കുന്നു. സാധാരണ ഇന്ത്യക്കാരന്റെ പ്രശ്നം ഏതു ഭാഷയിൽ സംസാരിക്കും എന്നല്ല, എങ്ങനെ ജീവിക്കും എന്നതാണ്.
2011-ൽ റഹീമും സന്തോഷും നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്രക്കമ്മിറ്റിയംഗം, ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, കേരളാ സർവ്വകലാശാല സിൻഡിക്കേറ്റംഗം, സർവ്വകലാശാലാ യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ റഹിം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ
ഏറെക്കാലമായി ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന എ. എ. റഹീം അടുത്ത കാലത്താണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡായി തെരഞ്ഞെടുക്കപ്പെടുന്നത്. സി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി. സന്തോഷ് കുമാര്‍ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. എ. വൈ. എഫ്. ഐ. ദേശിയ ജനറല്‍ സെക്രട്ടറിയും സന്തോഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
89 അംഗ സംസ്ഥാന സമിതിയിൽ 16 പുതിയ അംഗങ്ങളെയും 17 അംഗ സെക്രട്ടേറിയറ്റിൽ എട്ട് പേരെയുമാണ് പുതിയതായി തെരഞ്ഞെടുത്തത്. അതേസമയം, മുന്‍ മന്ത്രി ജി സുധാകരന്‍, ആനത്തലവട്ടം ആനന്ദന്‍, എം. എം. മണി, വൈക്കം വിശ്വന്‍, കെ. ജെ. തോമസ്, കോലിയക്കോട് കൃഷ്ണന്‍ നായര്‍
പക്ഷേ ആശങ്ക പ്രകടിപ്പിച്ച ഖദറിട്ട സാറന്മാരോട് ചില കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തണമെന്നുണ്ട്. ഇടുക്കിയിൽ യൂത്ത് കോൺഗ്രസ്സ് ക്രിമിനലുകൾ കൊലപ്പെടുത്തിയ ധീരജിന്റെ അമ്മയുടെയും കണ്ണുനീർ തോർന്നിട്ടില്ല.ആ അമ്മയുടെ കണ്ണുനീർ കാണാൻ ഈ കണ്ണുകൾക്കുള്ള തിമിരബാധ എന്ന് മാറും
"കൊന്നത് തന്റെ കുട്ടികൾ തന്നെയാണെന്ന്." അത് ഇരന്നു വാങ്ങിയതാണെന്നാണ് സുധാകരന്റെ നെറികെട്ട വീരസ്യം. ഇതിന് സമാനമായ നിന്ദ്യമായ പ്രതികരണം സുധാകരനിൽ നിന്നല്ലാതെ മറ്റൊരാളിൽ നിന്നും കേരളത്തിൽ കേൾക്കാൻ കഴിയില്ല.
'വ്യാജഹിന്ദുക്കളും''ഒറിജിനൽ ഹിന്ദുക്കളും' തമ്മിലുള്ള ഏറ്റുമുട്ടലല്ല, മതനിരപേക്ഷ ഇന്ത്യയും ഹിന്ദുത്വ വർഗീയതയും തമ്മിലുള്ള സമരമാണ് രാജ്യം ആവശ്യപ്പെടുന്നത്.'യഥാർത്ഥ ഹിന്ദുക്കൾ ഭരണത്തിൽ വരണം' എന്ന് കോൺഗ്രസ്സ് പറയുമ്പോൾ,ലളിതമായ ഒരു സംശയം,മുസ്ലിങ്ങളും,ക്രിസ്ത്യാനികളും,പാഴ്സിയും,സിഖുകാരുമെല്ലാം
മോൻസൺ മാവുങ്കലുമായി അടുപ്പം ഉണ്ടെന്നു വരുത്തിത്തീർക്കുന്ന രീതിയിൽ മോൻസന്‍റെ കൈവശമുണ്ടായിരുന്ന സിംഹാസനത്തിൽ എ.എ. റഹിം ഇരിക്കുന്ന തരത്തില്‍ ചിത്രം മോര്‍ഫ് ചെയ്ത് ഫേസ്ബുക്ക് വഴി പങ്കുവെക്കുകയായിരുന്നു. ചിത്രം സോഷ്യല്‍ മീഡിയിലൂടെ വ്യാപകമായി പ്രചരിച്ചതിനെ
മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ളതിനാലാണ് മുഹമ്മദ് റിയാസ് പദവി ഒഴിയുന്നത്. ഡി വൈ എഫ്ഐ ദേശീയ പ്രസിഡന്‍റ് സ്ഥാനത്തിരിക്കെയാണ് റിയാസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതും പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി അധികാരമേറ്റതും.