'മറ്റുള്ളവരോട് യാതൊരു സഹാനുഭൂതിയും ദയയുമില്ലാത്തയാളാണു ട്രംപ്. ഈ തിരഞ്ഞെടുപ്പിൽ അനിവാര്യമായ മാറ്റം സംഭവിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും' -മിഷേൽ ഒബാമ പറഞ്ഞു.
2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രവേശിച്ച നിമിഷം മുതല്‍ അമേരിക്കക്കാര്‍ക്കിടയില്‍ ഭിന്നതയും ശത്രുതയും വളര്‍ത്തിയ ട്രംപിന്റെ നടപടികളെ ഇരുവരും അപലപിച്ചു. 140,000-ത്തിലധികം അമേരിക്കക്കാരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇപ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ള രാജ്യമാണ് അമേരിക്ക. പ്രസിഡന്റ് എന്ന നിലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ സ്വീകരിച്ച നയപരമായ സമീപനങ്ങള്‍ ഒന്നും മഹാമരിയെ തടഞ്ഞു നിര്‍ത്തിയില്ല എന്ന രൂക്ഷ വിമര്‍ശനവും ഇരുവരും ഉന്നയിച്ചു.
ഇതില്‍ 45 ഉപയോക്താക്കള്‍ക്കായി പാസ്വേഡുകള്‍ മാറ്റാനും, എട്ട് പേരുടെ സ്വകാര്യ സന്ദേശങ്ങള്‍ ഉള്‍പ്പെടെ ഡൗണ്‍ലോഡ് ചെയ്തതായും ട്വിറ്റര്‍ വെള്ളിയാഴ്ച വൈകിട്ട് ബ്ലോഗിലൂടെ അറിയിച്ചു. ചില അക്കൗണ്ടുകളുടെ ഉപയോക്തൃനാമങ്ങള്‍ വില്‍ക്കാന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചിരിക്കാമെന്ന് സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള കമ്പനിയും അഭിപ്രായപ്പെട്ടു.
യുഎസില്‍ രോഗവ്യാപനത്തിന്റെ പ്രധാനകാരണം ഭരണകൂടത്തിന്റെ പരാജയമാണ്. നിഷ്‌ക്രിയത്വത്തിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോള്‍ കാണുന്നതെന്നും ചില ഉദ്യോഗസ്ഥര്‍ പദവികളില്‍ വെറുതെ ഇരിക്കുകയാണെന്നും കഴിഞ്ഞ ദിവസം ഒബാമ കുറ്റപ്പെടുത്തിയതാണ്.
കൊറോണ വൈറസിനോടുള്ള അമേരിക്കയുടെ തണുപ്പന്‍ പ്രതികരണത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദി ട്രംപ് ഭരണകൂടമാണെന്ന് ഒബാമ ആരോപിക്കുന്നു. ട്രംപ്-റഷ്യ അന്വേഷണത്തിനിടെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ലിനെതിരായ ക്രിമിനൽ കുറ്റങ്ങൾ ഒഴിവാക്കാനുള്ള തീരുമാനത്തെയും ഒബാമ ശക്തമായി വിമർശിച്ചു.